Saturday, January 3, 2026 - 4:01 AM

CRIME

CRIME, KERALA

ഐബി ഓഫീസറായ മേഘയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; പരാതി നല്‍കി

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷനിലെ ഐബി ഓഫീസറായ മേഘമധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് യുവതിയെ കണ്ടത്. ഐബിക്കും പോലീസിനും ബന്ധുക്കൾ പരാതി നൽകി. മധുസൂദനന്‍-നിഷ ദമ്പതികളുടെ ഏക മകളാണ്. ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു. മേഘ തന്നെ വീട്ടുകാരോട് ഈ കാര്യം പറഞ്ഞിരുന്നു. വിവാഹത്തില്‍ എത്തുമെന്നായപ്പോള്‍ ഇയാള്‍ പിന്‍മാറി. ഇതാണ് മരണത്തിന് പിന്നില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പത്തനംതിട്ട കൂടലിലാണ് മേഘയുടെ വീട്. ചാക്കയിലെ റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരുവർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

CRIME, KERALA

ബിജു ജോസഫ് വധത്തില്‍ തെളിവെടുപ്പ് നടത്തി; പുറത്തുവന്നത് ക്രൂരകൊലപാതകത്തിന്റെ വിശദാംശങ്ങള്‍

തൊടുപുഴയിലെ ബിജു ജോസഫ് വധത്തില്‍ ഒന്നാം പ്രതി ജോമോനുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. മറ്റുപ്രതികളുമായുള്ള തെളിവെടുപ്പ് ഉടൻ നടക്കും.ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോവാൻ ഉപയോ​ഗിച്ച വാൻ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുറിച്ചി ഭാ​ഗത്തെ ജോമോന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് വാൻ കണ്ടെത്തിയത്. ബിജു ജോസഫിന്റെ വാഹനം കണ്ടെത്താനുള്ള തെളിവെടുപ്പാണ് ഇനി നടത്താനുള്ളത്. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ എന്ന് പറഞ്ഞാണ് ജോമോൻ വണ്ടി കൊണ്ടുപോയത് എന്നാണ് വാഹന ഉടമ ഷിജോ ജോർജ് പറഞ്ഞത്. ബുധനാഴ്ച വാഹനം കൊണ്ടുപോയി വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെ തിരിച്ചെത്തിച്ചു. ഷിജോ പറഞ്ഞു. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ​ഗോഡൗണിലെ മാൻഹോളിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചത്. ജോമോനും കൊല്ലപ്പെട്ട ബിജുവും ചേർന്ന് ബിസിനസുകൾ നടത്തിയിരുന്നു. ഇതില്‍ നഷ്ടമുണ്ടായെന്ന് ജോമോൻ പലതവണ പറഞ്ഞിരുന്നു. പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. വ്യാഴാഴ്ചയാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയത്. പുലർച്ചെ നാലുമണിക്ക് വീട്ടിൽനിന്ന് നടക്കാനിറങ്ങിയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്.എതിനിടെയുള്ള മർദനത്തിലാണ് മരിച്ചത്.

CRIME, KERALA

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ പങ്ക് വ്യക്തം; പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പെരുമ്പാവൂർ കുറുപ്പംപടിയിൽ സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ പങ്ക് വ്യക്തം. ഇതോടെ അമ്മ റിമാൻഡിലായി. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.പീഡനവിവരം അറിഞ്ഞിട്ടും അമ്മ അതിന് ഒത്താശ ചെയ്യുകയാണ് ചെയ്തത്. കുട്ടികളെ മദ്യം നിർബന്ധിച്ചു കുടിപ്പിക്കുന്നതിലും അമ്മയുടെ പങ്കാണ് വ്യക്തമായത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം കുട്ടികള്‍ക്ക് മദ്യം നല്‍കി. മൂത്ത കുട്ടിയുടെ സഹപാഠിയെ വീട്ടിലേക്ക് എത്തിക്കാനും പെണ്‍കുട്ടിക്ക് നിര്‍ദേശം നല്‍കി. കുട്ടിയുടെ കത്ത് വേറൊരു കുട്ടി കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടികൾ ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. കുട്ടികളുടെ അച്ഛന്‍ മരിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. അച്ഛനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച ആളാണ്‌ പ്രതിയായ ധനേഷ്. ഈ അടുപ്പമാണ് കുട്ടിയുടെ അമ്മയുമായുള്ള ബന്ധത്തിലേക്ക് നയിച്ചത്.

CRIME, KERALA

ബിജു ജോസഫ് വധം തെളിയാന്‍ കാരണം ആഷിക്കിന്റെ അറസ്റ്റ്; തൊടുപുഴ സ്വദേശിയുടെ കൊലപാതകം ചുരുള്‍ അഴിഞ്ഞത് ഇങ്ങനെ:

പോലീസിന് തലവേദനയായ തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ കൊലപാതകം തെളിയാന്‍ ഇടയാക്കിയത് പറവൂർ സ്വദേശി ആഷിക്കിന്‍റെ അറസ്റ്റ്. ആഷിക്കിനെ കാപ്പ ചുമത്തി അകത്താക്കാനുള്ള തീരുമാനമാണ് കേസില്‍ നിര്‍ണായകമായത്. ആഷിക്കിനെതിരെ കാപ്പ ചുമത്താൻ നിർദേശം വന്നതോടെ വടക്കേക്കര പൊലീസ് ഇയാളെ തിരയാൻ തുടങ്ങി. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ലൊക്കേഷന്‍ തൊടുപുഴ ഭാഗത്താണ് എന്ന് വ്യക്തമായി. ഇതോടെ തൊടുപുഴ പോലീസിനു വിവരം നല്‍കി ഇയാളെ അറസ്റ്റ് ചെയ്തു. ആഷിക്ക് എന്തിനാണ് തൊടുപുഴയിൽ വന്നതെന്ന സംശയം പോലീസിനു വന്നതോടെയാണ് അന്വേഷണം ബിജു ജോസഫ് വധത്തിലേക്ക് തിരിഞ്ഞത്. ബിജു ജോസഫ് വധത്തില്‍ സംശയമുള്ള ആളുകളുടെ കൂട്ടത്തില്‍ മുൻ ബിസിനസ് പങ്കാളിയായ ജോമോന്റെ പേരും ഉണ്ടായിരുന്നു. ആഷിക്കിനെ ചോദ്യം ചെയ്തപ്പോള്‍ അത് ജോമോനിലേക്കും ബിജു വധത്തിലേക്കും വെളിച്ചംവീശി. ആറു ലക്ഷം രൂപയ്ക്കാണ് ജോമോൻ ഇവർക്ക് ക്വട്ടേഷൻ നൽകിയത്എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. രാവിലെ നടക്കാനിറങ്ങിയ ബിജുവിനെ ജോമോനും സംഘവും വാഹനത്തിലേക്ക് പിടിച്ചു കയറ്റി. എതിർക്കാൻ ശ്രമിച്ചപ്പോള്‍ കഴുത്തിൽ ചവിട്ടിക്കൊന്നു. ഇതാണ് പ്രതികളുടെ മൊഴി.

Scroll to Top