[current_datetime]

POLITICS

POLITICS

ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇഡി എന്ത് വൃത്തികേടും ചെയ്യുമെന്ന് ഗോവിന്ദന്‍; 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കൊടകര കുഴൽപ്പണക്കേസില്‍ ഇഡിക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടകര കളളപ്പണക്കേസിന്റെ രൂപം തന്നെ മാറിയെന്നും ബിജെപിക്കും ആർഎസ്എസിനും വേണ്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ത് വൃത്തികേടും ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു. “ഈ കേസിലെ വസ്തുത സംസ്ഥാന സര്‍ക്കാര്‍ സർക്കാർ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ ഈ വസ്തുത കണക്കിലെടുത്തിട്ടില്ല. ആറ് ചാക്കിൽ പണം കെട്ടി കടത്തിയത് തിരൂർ സതീഷ് പറഞ്ഞിട്ടും ഇഡി മൊഴി പോലുമെടുത്തിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് കേസെടുത്തു. ബിജെപി നേതാക്കൾക്ക് പോറൽ വരാത്ത വിധം ചാർജ് ഷീറ്റ് ഇഡി തിരുത്തി. ബിജെപി താൽപര്യം സംരക്ഷിച്ചാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്. “ബിജെപി മുൻ അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അറിവോടെയാണ് ഇടപാട് നടന്നത്.വസ്തുതകൾ സംസ്ഥാന സർക്കാർ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അതൊന്നും കണക്കിലെടുത്തില്ല. കള്ളപ്പണക്കേസ് അട്ടിമറിക്കാൻ വിചിത്ര വാദങ്ങൾ പറയുകയാണ്. രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും.” – ഗോവിന്ദന്‍ പറഞ്ഞു.

POLITICS

കമ്യൂണിസ്റ്റുകാർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും; സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്ന് തരൂര്‍

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാർ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും എന്നാൽ അത് സംഭവിക്കുന്നത് ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ. എക്സ് പേജിലൂടെയായിരുന്നു തരൂരിന്റെ പരിഹാസം. സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുറക്കാൻ അനുമതി നൽകി. അങ്ങനെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ തീരുമാനം ഏതാണ്ട്15 മുതൽ 20 വർഷം വർഷം വെെകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുടെ കാര്യത്തിൽ ഇത് സാധാരണയായി സംഭവിക്കാറുണ്ട്. ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ വന്നപ്പോൾ കമ്യൂണിസ്റ്റ് ഗുണ്ടകൾ പൊതുമേഖലാ ഓഫീസുകളിൽ കയറി അവ തകർക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്.ഇന്ത്യയിൽ മൊബെെൽ ഫോണുകൾ അവതരിപ്പിക്കുന്നതിനെ എതിർത്ത ഒരേയൊരു പാർട്ടിയും കമ്യൂണിസ്റ്റുകാരായിരുന്നു. ഈ മാറ്റങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് സാധാരണക്കാരണെന്ന് മനസിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തു. ആ സാധാരണക്കാരന് വേണ്ടിയാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ അത് 22-ാം നൂറ്റാണ്ടിൽ മാത്രമായിരിക്കാം.

POLITICS

യുപിയില്‍ മുസ്ളീങ്ങൾ ഏറ്റവും സുരക്ഷിതരെന്ന് യോഗി ആദിത്യനാഥ്; ആഗ്രഹിക്കുന്നത് എല്ലാവരുടെയും സന്തോഷം

ലക്‌നൗ: യുപിയില്‍ എല്ലാ മതസ്ഥരും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനൊരു യോഗി ആണെന്നും എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘യുപിയില്‍ ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്ളീങ്ങളും സുരക്ഷിതരാണ്. എല്ലാ മതപരമായ ആചാരങ്ങളും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടാവും. 100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ളീം കുടുംബമായിരിക്കും ഏറ്റവും സുരക്ഷിതർ. എന്നാൽ 50 മുസ്ളീങ്ങൾക്കിടയിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കുമോ? ഇല്ല, ബംഗ്ളാദേശ് തന്നെയാണ് ഉദാഹരണം.” “അഫ്‌ഗാനിസ്ഥാനിൽ എന്താണ് സംഭവിച്ചത്? പാകിസ്ഥാനും ഒരു ഉദാഹരണമായിരുന്നു. 2017നുശേഷം എല്ലാ കലാപങ്ങളും അവസാനിച്ചു. ഞാൻ ഒരു സാധാരണ പൗരനാണ്. എല്ലാവർക്കും പിന്തുണ ലഭിക്കുന്നതിലും വികസനത്തിലുമാണ് ഞാൻ വിശ്വസിക്കുന്നത്. ലോകത്തെവിടെയും ഹിന്ദു ഭരണാധികാരികൾ തങ്ങളുടെ ശക്തി ഉപയോഗിച്ച് മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിച്ചതിന് ഉദാഹരണമില്ല”- യോഗി ആദിത്യനാഥ് വ്യക്തമാക്കി.

POLITICS

വി.വി.രാജേഷിനെതിരെ പോസ്റ്ററുകൾ; ബിജെപിയില്‍ പുതിയ വിവാദം

ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകൾ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപത്തെ ചുവരുകളിലും രാജേഷിന്റെ വീടിന് മുമ്പിലുമാണ് പോസ്റ്ററുകൾ കണ്ടത്. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകൾ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ തോൽവിക്ക് കാരണക്കാരൻ വി.വി. രാജേഷാണെന്നാണ് പോസ്റ്ററിൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ വി.വി.രാജേഷിനെതിരെ പാർട്ടി നടപടിയെടുക്കണമെന്ന ആവശ്യവും പോസ്റ്ററുകളിലുണ്ട്. തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് പണംപറ്റി പാർട്ടിയെ തോൽപ്പിച്ചത് രാജേഷാണ്. രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പാർട്ടി വിശദമായ അന്വേഷണം നടത്തണമെന്നും പോസ്റ്ററിലുണ്ട്. പോസ്റ്റര്‍ നീക്കണം എന്ന ആവശ്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റര്‍ വന്നതില്‍ കടുത്ത നീരസമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

Scroll to Top