Saturday, January 3, 2026 - 4:01 AM

Football

Football

ഐഎസ്എല്ലിലേക്ക് ഇക്കുറിയും ഗോകുലം കേരളം ഇല്ല; കാത്തിരിപ്പ് നീളും

ഐഎസ്‌എൽ ഫുട്‌ബോളിലേക്ക് ഇക്കുറിയും ഗോകുലം കേരളം ഇല്ല. കാത്തിരിപ്പ്‌ ഇനിയും നീളും. തുടർച്ചയായ മൂന്നാംതവണയാണ് ഗോകുലം പരാജയമടയുന്നത്. കഴിഞ്ഞ രണ്ട്‌ സീസണിലും മൂന്നാംസ്ഥാനത്തായിരുന്നപ്പോള്‍ ഇത്തവണ നാലാംസ്ഥാനത്താണ്‌. 22 കളിയിൽ 11 ജയവും നാല്‌ സമനിലയും ഏഴ്‌ തോൽവിയും ഉൾപ്പെടെ 37 പോയിന്റ്‌. മോശം പ്രകടനമാണ്‌ ഗോകുലത്തിന്‌ തിരിച്ചടിയായത്‌. ജയിക്കാവുന്ന കളികളിൽപ്പോലും തോൽവിയോ സമനിലയോ വഴങ്ങി. ഏഴ്‌ വിദേശ താരങ്ങളെയും മികച്ച ആഭ്യന്തര, പ്രാദേശിക കളിക്കാരെയും ടീമിലെത്തിച്ചായിരുന്നു ഒരുക്കം. സ്‌പാനിഷുകാരായ ഇഗ്‌നേഷിയോ അബെലെദോ, ർജിയോ ലമാസ്‌, മാർട്ടിൻ ഷാവേസ്‌ (ഉറുഗ്വേ), വാണ്ടർ ലൂയിസ്‌ (ബ്രസീൽ) ബിസോ ബ്രൗൺ (ലെസോത്തോ), അദമ നിയാനെ (മാലി), സ്റ്റിനിസ സ്റ്റാനിസാവിച്ച്‌ (മൊണ്ടെനെഗ്രോ), എന്നിവരായിരുന്നു വിദേശികൾ. വി പി സുഹൈർ, മൈക്കേൽ സൂസൈരാജ്‌, എമിൽ ബെന്നി തുടങ്ങിയ ഇന്ത്യൻ താരങ്ങളും അണിചേർന്നു. സ്‌പാനിഷ്‌ കോച്ച്‌ അന്റോണിയോ റുയേഡയും എത്തി. എന്നാൽ ടീം പ്രതീക്ഷയ്‌ക്കൊത്തുയരാത്തതോടെ കോച്ചിനെ പുറത്താക്കി. പിന്നീട് സഹപരിശീലകനും മലയാളിയുമായി ടി.എ.രഞ്ജിത്തിന്‌ കീഴിലാണ്‌ ഗോകുലം ഇറങ്ങിയത്‌. ആറിലും ജയിച്ചു. രണ്ട്‌ തോൽവിയുമുണ്ട്‌. എന്നാല്‍ ചാമ്പ്യൻപട്ടം വഴുതിപ്പോവുകയുംചെയ്‌തു. ഒന്നാമതെത്താൻ കൊതിച്ച ടീം നാലാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

Football

ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാമത്; അപ്പീല്‍ ഫലം വിജയികളെ നിര്‍ണയിക്കും

ഐ ലീഗില്‍ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാമത്. കിരീടം നേടുമോ എന്നറിയാന്‍ കാത്തിരിക്കണം. ഇന്റർ കാശി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് നൽകിയ അപ്പീൽ നല്‍കിയതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഫലം വന്നാൽ മാത്രമേ ചിത്രം വ്യക്തമാകൂ. അപ്പീൽ അനുകൂലമായാൽ ഇന്റർകാശിക്ക്‌ മൂന്നുപോയനറും അതുവഴി കിരീടവും ലഭിക്കും. ഏപ്രിൽ 28-നാണ് വിധി. അവസാനമത്സരങ്ങളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്-റിയല്‍ കാശ്മിര്‍ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ ഇന്റര്‍ കാശി രാജസ്ഥാനെ കീഴടക്കി. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. റിയല്‍ കശ്മീറും ചര്‍ച്ചിലും ഓരോ ഗോള്‍വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. അതേസമയം ഡെംപോ എഫ്‌സിയോട് ഗോകുലം കേരള പരാജയപ്പെട്ടു. മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. ​ഗോകുലത്തിന്റെ കിരീടപ്രതീക്ഷ അവസാനിച്ചു. 22 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി ചര്‍ച്ചിലാണ് പട്ടികയില്‍ ഒന്നാമത്. ഇന്റര്‍ കാശി 39 പോയന്റുകളുമായി രണ്ടാമതാണ്. റിയല്‍ കശ്മിര്‍ മൂന്നാമതും ഗോകുലം നാലാമതുമാണ്.

Football

ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ; ബെര്‍ത്തുറപ്പിച്ചത് ഛേത്രി നേടിയ ഗോള്‍

ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ. അഗ്രിഗേറ്റ് സ്‌കോറിന്റെ(3-2) ബലത്തിലാണ് ബെംഗളൂരു ഫൈനല്‍ എത്തിയത്. 2-1 നാണ് രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത് 2-1 നാണ്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. ആദ്യപാദത്തിൽ 2-0 നാണ് ബെം​ഗളൂരു ജയിച്ചത്. മത്സരത്തിന്റെ ആദ്യമിനിറ്റുകളില്‍ തന്നെ ആക്രമിച്ച് കളിച്ച് ഗോവ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. രണ്ടാം പകുതിയില്‍ 49-ാം മിനിറ്റിലും 88-ാം മിനിറ്റിലും ഗോവ ലക്ഷ്യം കണ്ടു. 49-ാം മിനിറ്റില്‍ ബോര്‍ജ ഹെറേരയും 88-ാം മിനിറ്റില്‍ അര്‍നാണ്ടോ സാദിക്കുമാണ് ഗോള്‍ നേടിയത്. 2-0 ന് മുന്നിലെത്തിയതോടെ അഗ്രിഗേറ്റ് സ്‌കോറും തുല്യമായി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വലകുലുക്കി ഛേത്രി ബെംഗളൂരുവിനെ ഫൈനലിലെത്തിച്ചു. ആദ്യപാദത്തിൽ ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെംഗളൂരു തോൽപ്പിച്ചത്. ഇരുപാദങ്ങളിലുമായി 3-2 എന്ന സ്കോറിനാണ് ബെം​ഗളൂരുവിന്റെ ഫൈനൽ പ്രവേശം.

Football

ഓര്‍മയായത് ഫുട്ബോളിലെ തിളക്കമുള്ള താരം; എം.ബാബുരാജിന്റെ മരണത്തില്‍ ദുഃഖം പ്രകടം

കേരള ഫുട്ബോളിലെ തിളക്കമുള്ള താരത്തിന്റെ വിയോഗത്തില്‍ ദുഃഖം പ്രകടം. മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) പയ്യന്നൂരില്‍ വച്ചാണ് വിട പറഞ്ഞത്. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു. രണ്ട് തവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയപ്പോള്‍ ടീമിലെ ലെഫ്റ്റ് വിങ് ബാക്കിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു ബാബുരാജ്. വി.പി. സത്യൻ, യു.ഷറഫലി, സി.വി പാപ്പച്ചൻ, ഐം.എം വിജയൻ , കെ.ടി ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പോലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ മിന്നുന്ന താരമായിരുന്നു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പോലീസില്‍നിന്ന് വിരമിച്ചു. കോളജ് പഠന സമയത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും ജഴ്സി അണിഞ്ഞു.1986-ൽ ഹവിൽദാറായി ആണ് കേരള പോലീസിൽ ചേർന്നത്.

Scroll to Top