[current_datetime]

SPORTS

Football

ഐഎസ്എല്ലിലേക്ക് ഇക്കുറിയും ഗോകുലം കേരളം ഇല്ല; കാത്തിരിപ്പ് നീളും

ഐഎസ്‌എൽ ഫുട്‌ബോളിലേക്ക് ഇക്കുറിയും ഗോകുലം കേരളം ഇല്ല. കാത്തിരിപ്പ്‌ ഇനിയും നീളും. തുടർച്ചയായ മൂന്നാംതവണയാണ് ഗോകുലം പരാജയമടയുന്നത്. കഴിഞ്ഞ രണ്ട്‌ സീസണിലും മൂന്നാംസ്ഥാനത്തായിരുന്നപ്പോള്‍ ഇത്തവണ നാലാംസ്ഥാനത്താണ്‌. 22 കളിയിൽ 11 ജയവും നാല്‌ സമനിലയും ഏഴ്‌ തോൽവിയും ഉൾപ്പെടെ 37 പോയിന്റ്‌. മോശം പ്രകടനമാണ്‌ ഗോകുലത്തിന്‌ തിരിച്ചടിയായത്‌. ജയിക്കാവുന്ന കളികളിൽപ്പോലും തോൽവിയോ സമനിലയോ വഴങ്ങി. ഏഴ്‌ വിദേശ താരങ്ങളെയും മികച്ച ആഭ്യന്തര, പ്രാദേശിക കളിക്കാരെയും ടീമിലെത്തിച്ചായിരുന്നു ഒരുക്കം. സ്‌പാനിഷുകാരായ ഇഗ്‌നേഷിയോ അബെലെദോ, ർജിയോ ലമാസ്‌, മാർട്ടിൻ ഷാവേസ്‌ (ഉറുഗ്വേ), വാണ്ടർ ലൂയിസ്‌ (ബ്രസീൽ) ബിസോ ബ്രൗൺ (ലെസോത്തോ), അദമ നിയാനെ (മാലി), സ്റ്റിനിസ സ്റ്റാനിസാവിച്ച്‌ (മൊണ്ടെനെഗ്രോ), എന്നിവരായിരുന്നു വിദേശികൾ. വി പി സുഹൈർ, മൈക്കേൽ സൂസൈരാജ്‌, എമിൽ ബെന്നി തുടങ്ങിയ ഇന്ത്യൻ താരങ്ങളും അണിചേർന്നു. സ്‌പാനിഷ്‌ കോച്ച്‌ അന്റോണിയോ റുയേഡയും എത്തി. എന്നാൽ ടീം പ്രതീക്ഷയ്‌ക്കൊത്തുയരാത്തതോടെ കോച്ചിനെ പുറത്താക്കി. പിന്നീട് സഹപരിശീലകനും മലയാളിയുമായി ടി.എ.രഞ്ജിത്തിന്‌ കീഴിലാണ്‌ ഗോകുലം ഇറങ്ങിയത്‌. ആറിലും ജയിച്ചു. രണ്ട്‌ തോൽവിയുമുണ്ട്‌. എന്നാല്‍ ചാമ്പ്യൻപട്ടം വഴുതിപ്പോവുകയുംചെയ്‌തു. ഒന്നാമതെത്താൻ കൊതിച്ച ടീം നാലാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

Football

ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാമത്; അപ്പീല്‍ ഫലം വിജയികളെ നിര്‍ണയിക്കും

ഐ ലീഗില്‍ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാമത്. കിരീടം നേടുമോ എന്നറിയാന്‍ കാത്തിരിക്കണം. ഇന്റർ കാശി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് നൽകിയ അപ്പീൽ നല്‍കിയതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഫലം വന്നാൽ മാത്രമേ ചിത്രം വ്യക്തമാകൂ. അപ്പീൽ അനുകൂലമായാൽ ഇന്റർകാശിക്ക്‌ മൂന്നുപോയനറും അതുവഴി കിരീടവും ലഭിക്കും. ഏപ്രിൽ 28-നാണ് വിധി. അവസാനമത്സരങ്ങളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്-റിയല്‍ കാശ്മിര്‍ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ ഇന്റര്‍ കാശി രാജസ്ഥാനെ കീഴടക്കി. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. റിയല്‍ കശ്മീറും ചര്‍ച്ചിലും ഓരോ ഗോള്‍വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. അതേസമയം ഡെംപോ എഫ്‌സിയോട് ഗോകുലം കേരള പരാജയപ്പെട്ടു. മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. ഗോകുലത്തിന്റെ കിരീടപ്രതീക്ഷ അവസാനിച്ചു. 22 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി ചര്‍ച്ചിലാണ് പട്ടികയില്‍ ഒന്നാമത്. ഇന്റര്‍ കാശി 39 പോയന്റുകളുമായി രണ്ടാമതാണ്. റിയല്‍ കശ്മിര്‍ മൂന്നാമതും ഗോകുലം നാലാമതുമാണ്.

Football

ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ; ബെര്‍ത്തുറപ്പിച്ചത് ഛേത്രി നേടിയ ഗോള്‍

ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ. അഗ്രിഗേറ്റ് സ്‌കോറിന്റെ(3-2) ബലത്തിലാണ് ബെംഗളൂരു ഫൈനല്‍ എത്തിയത്. 2-1 നാണ് രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത് 2-1 നാണ്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. ആദ്യപാദത്തിൽ 2-0 നാണ് ബെംഗളൂരു ജയിച്ചത്. മത്സരത്തിന്റെ ആദ്യമിനിറ്റുകളില്‍ തന്നെ ആക്രമിച്ച് കളിച്ച് ഗോവ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. രണ്ടാം പകുതിയില്‍ 49-ാം മിനിറ്റിലും 88-ാം മിനിറ്റിലും ഗോവ ലക്ഷ്യം കണ്ടു. 49-ാം മിനിറ്റില്‍ ബോര്‍ജ ഹെറേരയും 88-ാം മിനിറ്റില്‍ അര്‍നാണ്ടോ സാദിക്കുമാണ് ഗോള്‍ നേടിയത്. 2-0 ന് മുന്നിലെത്തിയതോടെ അഗ്രിഗേറ്റ് സ്‌കോറും തുല്യമായി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വലകുലുക്കി ഛേത്രി ബെംഗളൂരുവിനെ ഫൈനലിലെത്തിച്ചു. ആദ്യപാദത്തിൽ ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെംഗളൂരു തോൽപ്പിച്ചത്. ഇരുപാദങ്ങളിലുമായി 3-2 എന്ന സ്കോറിനാണ് ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശം.

Football

ഓര്‍മയായത് ഫുട്ബോളിലെ തിളക്കമുള്ള താരം; എം.ബാബുരാജിന്റെ മരണത്തില്‍ ദുഃഖം പ്രകടം

കേരള ഫുട്ബോളിലെ തിളക്കമുള്ള താരത്തിന്റെ വിയോഗത്തില്‍ ദുഃഖം പ്രകടം. മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) പയ്യന്നൂരില്‍ വച്ചാണ് വിട പറഞ്ഞത്. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു. രണ്ട് തവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയപ്പോള്‍ ടീമിലെ ലെഫ്റ്റ് വിങ് ബാക്കിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു ബാബുരാജ്. വി.പി. സത്യൻ, യു.ഷറഫലി, സി.വി പാപ്പച്ചൻ, ഐം.എം വിജയൻ , കെ.ടി ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പോലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ മിന്നുന്ന താരമായിരുന്നു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പോലീസില്‍നിന്ന് വിരമിച്ചു. കോളജ് പഠന സമയത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും ജഴ്സി അണിഞ്ഞു.1986-ൽ ഹവിൽദാറായി ആണ് കേരള പോലീസിൽ ചേർന്നത്.

SPORTS, Tennis

‘ഞാൻ തമാശ പോലും പറയില്ല’; വിചിത്ര പ്രതികരണവുമായി വിംബിള്‍ഡണ്‍ താരം നിക്ക് കിർജിയോസ്

തുറന്നുപറയുന്ന സ്വഭാവത്തിന് പേരുകേട്ടയാളാണ് 2022 ലെ വിംബിൾഡൺ ഫൈനലിസ്റ്റ് നിക്ക് കിർജിയോസ്. പരിക്കുമൂലം 12 മാസത്തിലേറെയായി വിശ്രമത്തിലായിരുന്ന 29 കാരൻ ഈ വർഷം എടിപി ടൂറിലാണ് തിരിച്ചെത്തിയത്. “വിംബിൾഡൺ വിജയത്തേക്കാൾ ഇഷ്ടം തുടർച്ചയായി 10 മത്സരങ്ങൾ ജയിക്കുന്നതാണ്. ഞാൻ തമാശ പറയുകയുമില്ല.” നിക്കിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗ്രാസ്കോർട്ട് ഇവന്റ് വിജയിക്കണമെങ്കിൽ ഏഴ് മത്സരങ്ങളിൽ വിജയങ്ങൾ ആവശ്യമാണ്. അതിനാല്‍ താരത്തിന്റെ പ്രസ്താവനയില്‍ പലരും സംശയാലുക്കളാണ്. ഈ വർഷം കിർജിയോസ് തന്റെ അഞ്ച് പ്രൊഫഷണൽ മത്സരങ്ങളിൽ ഒന്ന് മാത്രമേ വിജയിച്ചിട്ടുള്ളൂ.

SPORTS, Tennis

സോഫ്റ്റ് ടെന്നീസിനെ പ്രോത്സാഹിപ്പിച്ച് പിയൂഷ് സിംഗ് ചൗഹാൻ; ശ്രദ്ധ പിടിച്ചുപറ്റി ടെന്നീസ് ചാമ്പ്യൻഷിപ്പ്

സോഫ്റ്റ് ടെന്നീസിനെ പ്രോത്സാഹിപ്പിച്ച് പിയൂഷ് സിംഗ് ചൗഹാൻ; ശ്രദ്ധ പിടിച്ചുപറ്റി ടെന്നീസ് ചാമ്പ്യൻഷിപ്പ് ഇന്ത്യ ഇന്റർനാഷണൽ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പും ദക്ഷിണേഷ്യൻ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പും ശ്രദ്ധ പിടിച്ചുപറ്റുന്നു. ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പാഥിക് സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മാർച്ച് 17 മുതൽ 22 വരെ ടൂർണമെന്റിൽ ഇറാൻ, കംബോഡിയ, ജപ്പാൻ, തായ്‌ലൻഡ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ആതിഥേയ രാഷ്ട്രമായ ഇന്ത്യ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം അത്‌ലറ്റുകൾ ഒത്തുചേർന്നു. കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്നതിനും, കായികരംഗത്തെ മികച്ച ചില അത്‌ലറ്റുകൾക്കെതിരെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നിർണായക വേദിയായി ചാമ്പ്യൻഷിപ്പ് മാറി. അമച്വർ സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ ഓഫ് ഉത്തർപ്രദേശിന്റെ (എഎസ്ടിഎ യുപി) വൈസ് പ്രസിഡന്റും എസ്ആര്‍ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വൈസ് ചെയർമാനുമായ പീയൂഷ് സിംഗ് ചൗഹാനാണ് ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കിയത്.

SPORTS, Tennis

മിയാമി ഓപ്പണില്‍ തിളക്കം വീണ്ടെടുത്തതായി എമ്മ റഡുകാനു

2021ലെ യുഎസ് ഓപ്പൺ വിജയത്തിനുശേഷം ആദ്യമായി ഫോം വേണ്ടെടുത്തതായി പ്രമുഖ ടെന്നീസ് താരം എമ്മ റഡുകാനു. ചെറുപ്രായത്തില്‍ ഗ്രാൻഡ്സ്ലാം വിജയം നേടിയ താരമാണ് എമ്മ. ഇപ്പോള്‍ ഫോമിലും ഫിറ്റ്നസിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. വ്‌ളാഡിമിർ പ്ലാറ്റെനിക് ആണ് ഏറ്റവും പുതിയ പരിശീലകൻ. ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തിയ ശേഷം അടുത്ത ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും എമ്മ പരാജയപ്പെട്ടിരുന്നു. മിയാമിയിൽ പക്ഷെ ഫോം വീണ്ടെടുത്തു. തിങ്കളാഴ്ച മുൻ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിസ്റ്റ് അമാൻഡ അനിസിമോവയെ 6-1 6-3 എന്ന സ്‌കോറിന് നാലാം റൗണ്ടിൽ എമ്മ പരാജയപ്പെടുത്തി.

Other Sports

സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മലയാളി കയ്യൊപ്പ്; മിന്നിത്തിളങ്ങി സമർഥ് ജോഷി

ഭുവനേശ്വറിലെ സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മെ‍ഡലുകൾ മിന്നിത്തിളങ്ങി മലയാളി വിദ്യാര്‍ത്ഥി. സ്വര്‍ണവും വെള്ളിയും വെങ്കലവുമാണ് നേടിയത്. നേവി ചിൽഡ്രൻസ് സ്കൂൾ വിദ്യാര്‍ഥിയാണ് സമർഥ് ജോഷി. കൊച്ചി സ്വദേശിയാണ് സമർഥ് ജോഷി. ബാക്ക് സ്ട്രോക്ക് 100 മീറ്ററിൽ സ്വർണവും, 200 മീറ്ററിൽ വെള്ളിയും 50 മീറ്ററിൽ വെങ്കലവുമാണ് ജോഷി നേടിയത്. പ്രണവ് ജോഷി – സന്ധ്യ ദമ്പതികളുടെ മകനാണ്.

Other Sports

വിട പറഞ്ഞത് റിങ്ങിലെ സിംഹ ഗര്‍ജ്ജനം; ഓര്‍മയായത് ജോർജ് ഫോർമാൻ എന്ന ബോക്സിംഗ് ഇതിഹാസം

ബോക്‌സിങ് റിങ്ങില്‍ ലോകം കാതോര്‍ത്ത പോരാട്ടമായിരുന്നു 973 ജനുവരി 22ല്‍ നടന്ന ജോ ഫ്രെയ്‌സിയർ-ജോർജ് ഫോർമാൻ പോരാട്ടം. ആദ്യറൗണ്ടിൽ ഫോര്‍മാന്‍ ഫ്രെയ്‌സിയറിനെ ഇടിച്ചു നിലത്തിട്ടു. അഞ്ചുമിനിറ്റിനുള്ളില്‍ ഫ്രെയ്‌സിയറെ ആറുതവണ ഫോർമാൻ ഇടിച്ചിട്ടു. ഫ്രെയ്‌സിയർ പിന്നീടൊരിക്കലും ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചിട്ടില്ല. ഇപ്പോള്‍ ജോര്‍ജ് ഫോര്‍മാന്‍ വിടപറയുമ്പോള്‍ ഓര്‍ക്കുന്നത് ഈ പോരാട്ടമാണ്. ഫ്രെയ്‌സിയറുമായുള്ള പോരാട്ടത്തിന് ശേഷം പിന്നീട് കരുത്തിന്റെ പര്യായമായി മാറി ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ. ആരെയും കൂസാത്തവനായി. സഹജമായി പരുക്കൻ പെരുമാറ്റവും. ബോക്‌സിങ്ങിലേക്കു തിരിഞ്ഞതോടെയാണ് ഫോർമാന്റെ ജീവിതം വഴിമാറിയത്. 1968-ലെ മെക്‌സിക്കോ ഒളിമ്പിക്‌സിൽ അമേരിക്കയ്ക്കായി ബോക്‌സിങ് സ്വർണം നേടിയതോടെയാണ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് ഫോര്‍മാന്‍ യുഗമായി. മുഹമ്മദ് അലിയും ജോർജ് ഫോർമാനും ഏറ്റുമുട്ടിയപ്പോഴും ലോകം ആകാംക്ഷയോടെ മത്സരം കണ്ടു. വിജയം അലിക്ക് ആയിരുന്നു. ഈ മത്സരം നടന്ന് മൂന്നുവർഷത്തിനുശേഷം 1977-ൽ ഫോർമാൻ റിങ് വിട്ടു. പിന്നീട് 1994ൽ അദ്ദേഹം തിരിച്ചുവന്നു. 45-ാം വയസ്സിൽ മൈക്കിൾ മൂററെ തോൽപ്പിച്ച് ഏറ്റവും പ്രായംചെന്ന ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി ഫോർമാൻ. 1997-ൽ അദ്ദേഹം ബോക്‌സിങ് അവസാനിച്ചു

SPORTS, Tennis

സ്വിസ് ഓപ്പണില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിയില്‍: ശങ്കറിന് തോല്‍വി

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ സെമി ഫൈനലില്‍ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യം. ഹോങ് കോങിന്റെ യുങ് എന്‍ഗാ ടിങ് – യുങ് പുയി ലാം സഖ്യത്തെ തകര്‍ത്താണ് വിജയം. 21-18, 21-14 നാണ് ജയം. ഹോങ് കോങ് താരങ്ങള്‍ക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്താതെയാണ് കീഴടങ്ങിയത്. ഇവര്‍ക്ക് ചൈനയുടെ ഷെങ് ഷു ലിയു – ടാന്‍ നിങ് സഖ്യത്തെയാണ് സെമിയില്‍ നേരിടേണ്ടത്. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റോ പൊപോവിനോട് ഇന്ത്യയുടെ ശങ്കര്‍ മുത്തുസ്വാമി സുബ്രഹ്‌മണ്യന്‍ പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ലോക രണ്ടാംനമ്പര്‍ താരം ആന്‍ഡേഴ്‌സ് ആന്റേഴ്‌സനെ തകര്‍ത്താണ് ശങ്കര്‍ ക്വാര്‍ട്ടറില്‍ എത്തിയത്.

Other Sports

ഫോർമുല വണ്ണില്‍ ലൂയിസ് ഹാമിൽട്ടണിന് പിഴച്ചു; തിരിച്ചടിയായത് ഫെരാരിയുടെ സാങ്കേതിക പരിശോധന

ഫോർമുല വണ്‍ കാറോട്ടത്തിൽ ബ്രിട്ടീഷ് സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണിന് പിഴച്ചു. പോൾപൊസിഷനു മുന്പായുള്ള സ്പ്രിന്റില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഹാമിൽട്ടണിന് റേസിലാണ് പിഴച്ചത്. സാങ്കേതിക പ്രശ്നത്തെത്തുടർന്ന് ഹാമിൽട്ടണിനെ അയോഗ്യനാക്കി. ഏറ്റവും കുറഞ്ഞത് ഒന്പത് മില്ലിമീറ്ററാണ് കാറിന്‍റെ പിൻഭാഗത്തെ സ്കിഡിനു വേണ്ടത്.എന്നാല്‍ ഹാമിൽട്ടണിന്‍റെ ഫെരാരിയുടെ പിൻഭാഗത്തെ സ്കിഡ് ബ്ലോക്ക് ഏറ്റവും കുറഞ്ഞ കനത്തിന് താഴെയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അയോഗ്യനാക്കപ്പെട്ടത്. സഹഡ്രൈവറായ ചാൾസ് ലെക്ലർക്കിനെയും അയോഗ്യനാക്കിയിട്ടുണ്ട്. മക്‌ലാരന്‍റെ ഓസ്ട്രേലിയൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രിയാണ് ചൈനീസ് ഗ്രാൻപ്രീയിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്.

Cricket

ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം; മാപ്പ് പറയണം എന്ന് ആവശ്യം ശക്തമാകുന്നു

ഐപിഎല്ലില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം. രാജസ്ഥാന്‍ താരവും ഇംഗ്ലീഷ് പേസറുമായ ജോഫ്ര ആര്‍ച്ചറിനെതിരെയാണ് ഹര്‍ഭജന്റെ വിവാദ പരാമര്‍ശമുണ്ടായത്. ലണ്ടനിലെ കറുത്ത ടാക്‌സി’ എന്ന പരാമര്‍ശമാണ് വിവാദമായത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്-രാജസ്ഥാന്‍ റോയല്‍സ് മത്സര കമന്ററിക്കിടെയാണ് ഹര്‍ഭജന്‍ വിവാദ പരാമര്‍ശം നടത്തിയത്.ഹര്‍ഭജന്‍ മാപ്പ് പറയണമെന്നും കമന്ററി പാനലില്‍ നിന്ന് പുറത്താക്കണമെന്നുമുള്‍പ്പെടെയുള്ള ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്. പരാമര്‍ശം വിവാദമായെങ്കിലും ഹര്‍ഭജന്‍ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Cricket

ചെന്നൈയെ വിറപ്പിച്ചു; വിഘ്‌നേഷ് പുത്തൂരിന് ധോണിയുടെ പ്രശംസ

ഐപിഎല്ലില്‍ ചെന്നൈയെ വിറപ്പിച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരിനു ചെന്നൈയുടെ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ പ്രശംസ. സ്പിന്‍ മാന്ത്രികതയില്‍ ചെന്നൈയെ തളച്ചിട്ടതിനാണ് ധോണി അഭിനന്ദിച്ചത്. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വിഘ്‌നേഷ് മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു. മത്സരശേഷം വിഘ്‌നേഷിനെ തോളില്‍തട്ടി അഭിനന്ദിക്കുകയാണ് ധോണി ചെയ്തത്. ധോണിയുമായി വിഘ്‌നേഷ് സംസാരിക്കുകയും ചെയ്തു. ചെന്നൈയുടെ ഗെയ്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ വിക്കറ്റുകളാണ് വിഘ്‌നേഷ് വീഴ്ത്തിയത്. മത്സരത്തില്‍ ജയം ചെന്നൈയ്ക്ക് തന്നെ ആയിരുന്നെങ്കിലും വിഘ്‌നേഷിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

Cricket

ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന്റെ നില ആശങ്കാകുലം; ഹൃദയാഘാതം വന്നത് ധാക്ക പ്രീമിയര്‍ ലീഗിനിടെ

ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (36) ഗുരുതരാവസ്ഥയില്‍. ധാക്ക പ്രീമിയര്‍ ലീഗിനിടെയാണ് താരത്തിന് ഹൃദയാഘാതം വന്നത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് തമീമിന് നെഞ്ചുവേദന വന്നത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് തമീം. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ പ്രാഥമിക വൈദ്യസഹായം നല്‍കി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം ജനുവരിയില്‍ ഇഖ്ബാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ലും അദ്ദേഹം സമാനമായ പ്രഖ്യാപനം നടത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെട്ടതിനെ തുടര്‍ന്ന് തീരുമാനം മാറ്റി.

Cricket

ഐപിഎല്ലില്‍ വരവറിയിച്ച് വിഘ്‌നേഷ് പുത്തൂര്‍; നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വീഴ്ത്തിയത് 3 വിക്കറ്റ്

ഐപിഎല്ലില്‍ ചെന്നൈ-മുംബൈ പോരാട്ടത്തില്‍ തിളങ്ങിയത് കേരളത്തിലെ വിഘ്‌നേഷ് പുത്തൂര്‍. ചെന്നൈ-മുംബൈ പോരാട്ടം കണ്ടവര്‍ വിഘ്‌നേഷിനെ മറക്കാനിടയില്ല. വിജയത്തിലേക്ക് കുതിച്ച ചെന്നൈയെ വിറപ്പിച്ചാണ് വിഘ്നേഷ് മടങ്ങിയത്. മികവുറ്റ പ്രകടനമാണ് ഈ താരം പുറത്തെടുത്തത്. ഏഴ് ഓവറില്‍ 74-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിഘ്‌നേഷ് പുത്തൂര്‍ ബൗളിഗിന് എത്തിയത്. അഞ്ച് റണ്‍സ് വിട്ടുകൊടുത്തിട്ടാണ് ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റെടുത്തത്. നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീണ്ടും വിക്കറ്റെടുത്തു. അതോടെ ചെന്നൈ പ്രതിരോധത്തിലായി.നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്താണ് വിഘ്‌നേഷ് മൂന്ന്‌ വിക്കറ്റെടുത്തത്. രചിന്‍ രവീന്ദ്രയുടെ അര്‍ധസെഞ്ചുറി പ്രകടനത്തില്‍ നാലുവിക്കറ്റ് ജയവുമായാണ് ചെന്നൈ മടങ്ങിയത്.

Other Sports

ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിലേക്ക് ഇന്ത്യൻ ടീമും; യോഗ്യത നേടിയത് ബെഹറിനെ തകര്‍ത്ത്

ഫിബ പുരുഷ ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ 2025 എഡിഷനിലേക്ക് ഇന്ത്യൻ ടീമും. ആവേശഭരിതമായ പോരാട്ടത്തിൽ ബെഹറിനെ കീഴടക്കിയാണ് ഇന്ത്യ ഏഷ്യ കപ്പ് യോഗ്യത സ്വന്തമാക്കിയത്. സ്കോർ 81-77. ഓഗസ്റ്റ് അഞ്ച് മുതൽ 17വരെയാണ് ഏഷ്യ കപ്പ്. സൗദി അറേബ്യയിലെ ജിദ്ദയാണ് വേദിയാകുന്നത്. നീണ്ട 12 വർഷത്തിനുശേഷമാണ് ഇന്ത്യ ബെഹറിനെ കീഴടക്കുന്നത്. മത്സരത്തിൽ ഇന്ത്യക്കായി മലയാളി താരം പ്രണവ് പ്രിൻസ് 11 പോയിന്‍റ് സ്വന്തമാക്കി.

mohammed-shami
Cricket

മത്സരത്തിനിടെ എനർജി ഡ്രിങ്ക് കുടിച്ചു, മുഹമ്മദ് ഷമിക്കെതിരെ കടുത്ത സൈബർ ആക്രമണം; താരത്തെ പിന്തുണച്ച് ക്രിക്കറ്റ് ലോകം

ദുബായ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിനിടെ എനർജി ഡ്രിങ്ക് കുടിക്കുന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ ചിത്രം സഹിതം സൈബറിടങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് വിവാദം. ലോകവ്യാപകമായി ഇസ്‍ലാം മതവിശ്വാസികൾ റമസാൻ വ്രതം അനുഷ്ഠിക്കുമ്പോൾ, മുഹമ്മദ് ഷമി അതിനു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമായത്. സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ അധിക്ഷേപവും ട്രോളുകളും വ്യാപകമാവുകയും, മതപണ്ഡിതൻമാരിൽ ചിലരും വിമർശനം ഉന്നയിക്കുകയും ചെയ്തതോടെ, താരത്തെ പിന്തുണച്ച് കുടുംബാംഗങ്ങളും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി. ഒരു വിഭാഗം മതപണ്ഡിതരും ഷമിയെ പിന്തുണച്ച് രംഗത്തുണ്ട്. റമസാൻ വ്രതം ഒഴിവാക്കിയതിന് ഷമിയെ ‘ക്രിമിനൽ’ എന്ന് വിശേഷിപ്പിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള മതപണ്ഡിതൻ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് താരത്തെ പിന്തുണച്ച് കുടുംബാംഗങ്ങൾ തന്നെ രംഗത്തിറങ്ങിയത്. പാക്കിസ്ഥാൻ താരങ്ങൾക്കിടയിൽ പോലും വ്രതം അനുഷ്ഠിക്കാത്തവരുണ്ടെന്നും ഷമി കളിക്കുന്നത് രാജ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹത്തിന്റെ ബന്ധുവായ മുംതാസ് ചൂണ്ടിക്കാട്ടി. ‘‘ഷമി ഇന്ത്യയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പോലും വ്രതം നോക്കാതെ കളിക്കുന്നവരുണ്ട്. അതുകൊണ്ട് ഇത് പുതിയ സംഭവമൊന്നുമല്ല. വ്രതം അനുഷ്ഠിക്കാത്തതിന്റെ പേരിൽ ഷമിയെ ഇത്ര ക്രൂരമായി ആക്രമിക്കുന്നതുതന്നെ മോശമാണ്. ഇത്തരം അനാവശ്യ വിവാദങ്ങൾക്ക് ചെവികൊടുക്കാതെ മാർച്ച് ഒൻപതിനു നടക്കുന്ന ഫൈനലിന് തയാറെടുക്കാനാണ് ഞങ്ങൾ ഷമിയോട് പറയുക’ – മുംതാസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഓസ്ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിൽ 10 ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഓസീസിനെതിരായ ഇന്ത്യയുടെ വിജയത്തിൽ ഇത് നിർണായകമാകുകയും ചെയ്തു. ഇതുവരെ നടന്ന നാലു മത്സരങ്ങളിൽനിന്ന് എട്ടു വിക്കറ്റുകളാണ് ഷമി ഇതുവരെ നേടിയത്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് ഷമി.

Scroll to Top