[current_datetime]

Author name: TestUser

Home

ക്ലോക്ക് ടവറിന് ചിലവ് 40 ലക്ഷം; ഉദ്ഘാടനത്തിന് പിന്നാലെ ക്ലോക്കും കേടായി; ബീഹാറില്‍ വിവാദം

ബീഹാറില്‍ ക്ലോക്ക് ടവർ വിവാദം. ഉദ്ഘാടനം ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ക്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചു.40 ലക്ഷം രൂപയോളം മുടക്കിയാണ് ക്ലോക്ക് ടവർ നിർമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഗതി യാത്രയുമായി ബന്ധപ്പെട്ടാണ് നിര്‍മാണം പെട്ടെന്ന് പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി തന്നെയാണ് ടവർ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂർ കഴിയുംമുൻപ് ക്ലോക്ക് കേടായി. മോഷ്ടാക്കൾ ടവറിൽ കയറി ചെമ്പുകമ്പികൾ വലിച്ചെടുത്തതോടെയാണ് ക്ലോക്ക് കേടായത്. ടവറിന്റെ രൂപകൽപനയും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഒരു തൂണിന് മുകളിൽ ചതുരാകൃതിയിലുള്ള ബോക്സ് കയറ്റിവച്ച രൂപത്തിലാണ് ടവർ ഉള്ളത്.വെളുത്ത നിറത്തിൽ കുമ്മായത്തിന്റെ നിറത്തില്‍ പെയിന്റ് ചെയ്തത് കാരണം ഒട്ടും ആകര്‍ഷകവുമല്ല. ഇതിനു എങ്ങനെ 40 ലക്ഷം വന്നത് എന്നാണ് ആളുകളുടെ സംശയം. ഇതോടെ ക്ലോക്ക് ടവർ വിവാദവുമായി.

Home

ഷാറൂഖും കുടുംബവും താമസം മാറി; മന്നത്തിൽ 25 കോടിയുടെ നവീകരണം

ഷാറൂഖ് ഖാനും കുടുംബവും വാടകവീട്ടിലേക്ക് താമസം മാറി. മന്നത്ത് ബംഗ്ലാവിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണിത്‌. മന്നത്ത് ബംഗ്ലാവ് വിപുലീകരിക്കുകയാണ്. ഗ്രേഡ് ടു ബി പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്ന പ്രോപ്പർട്ടി ആയതിനാൽ മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമായിരുന്നു. 2024 നവംബറിലാണ് ഇതിനുള്ള അപേക്ഷ ഗൗരി ഖാൻ സമർപ്പിച്ചത്. മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി അനുമതി നൽകുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ താമസം മാറിയത്. ഭഗ്നാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുകൾ ഷാറൂഖ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇപ്പോള്‍ അവിടെയാണ് താമസം. 25 കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ഷാറൂഖ് ചെലവഴിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Clean kitchen
Home

ഇത് ഹൗസ് ക്ലീനിങ് ഏജൻസികളുടെ വസന്തകാലം; പണമുണ്ടെങ്കില്‍ എല്ലാം നൊടിയിടയില്‍

കേരളത്തില്‍ ഇപ്പോള്‍ ഹൗസ് ക്ലീനിങ് ഏജൻസികളുടെ കാലം. pala കുടുംബങ്ങളും ഇന്ന് ആശ്രയിക്കുന്നത് ക്ലീനിങ് ഏജൻസികളുടെ സഹായമാണ്. വീട്ടുജോലിക്ക് പഴയതുപോലെ ആളുകളെ കിട്ടുന്നില്ല. അതും ഈ ഏജന്‍സികളെ ആശ്രയിക്കാന്‍ കാരണമാകുന്നു. ഡീപ് ക്ലീനിങ്ങാണ് ഇതില്‍ പ്രധാനം.കിച്ചൻ കോഡും ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും ജനവാതിലുകളും സീലിങ്ങും തറ തുടങ്ങി വീട്ടിലെ സകല സാധനങ്ങളും വൃത്തിയാക്കുന്നതാണ് ഡീപ് ക്ലീനിങ്. കാർപെറ്റുകളും സോഫകളുമെല്ലാം ഇവർ വൃത്തിയാക്കി നല്‍കും. കിച്ചൻ ക്ലീനിങ്ങും നല്ല നിലയില്‍ പൂര്‍ത്തിയാക്കും. ആവശ്യത്തിന് പണം നല്‍കണം എന്ന് മാത്രം.

qatar airways
Qatar

ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനങ്ങളിലും ഉടന്‍ തന്നെ ഇൻറർനെറ്റ്; നടപ്പാക്കുന്നത് സ്റ്റാർലിങ്ക് പദ്ധതി

ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനങ്ങളിലെ യാത്രക്കാർക്ക് ഉടന്‍ തന്നെ ഇൻറർനെറ്റ് ലഭ്യമാകും. ഇതിനായി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടി ഉടൻ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു. 35,000 അടി ഉയരത്തിൽ സ്ട്രീമിങ്, ഗെയിമിങ്, അതിവേഗ ബ്രൗസിങ് എന്നിവ സൗജന്യമായാണ് വൈ-ഫൈ വഴി യാത്രക്കാർക്ക് ലഭിക്കുക . ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടികൾക്കും തുടക്കം കുറിക്കും. ബോയിങ് 777ലെ സ്റ്റാർലിങ് വൈ-ഫൈ സേവനം വിജയകരമായതോടെയാണ് എ350 വിമാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുന്നത്. ഏതാനും ബോയിങ് 777 വിമാനങ്ങളിൽ മാത്രമാണ് ഇനി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ളുവെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലേക്കു കൂടി സേവനം വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണെന്നും ഇതോടെ എ350 വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന ലോകത്തിലെ ആദ്യ വിമാന കമ്പനിയായി ഖത്തർ എയർവേയ്സ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

oman-iran
Oman

അമേരിക്ക-ഇറാന്‍ ആദ്യ ഉന്നതതല ചർച്ച ഒമാനിൽ; തുടക്കമാകുന്നത് ആണവ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക്

ആണവപ്രശ്നത്തില്‍ ഇറാനുമായി യു.എസ് നടത്തുന്ന ആദ്യ ഉന്നതതല ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പങ്കെടുക്കും. യുഎസുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്നും മധ്യസ്ഥരുമായി ചർച്ചയാകാമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇറാനുമായി നേരിട്ടുള്ള ചർച്ചയാണു നടക്കാൻ പോകുന്നതെന്നാണു ട്രംപ് അവകാശപ്പെട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ട്രംപ് പ്രതികരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം സാധ്യമാക്കുന്നതിൽ ഒമാന്റെ മധ്യസ്ഥത സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്.

DISTRICT NEWS

വേനൽ അത്ര കടുപ്പമാകില്ല; ഇടവിട്ടു മഴ ലഭിക്കാന്‍ സാധ്യത

ഈ വർഷം കടുത്ത ചൂടിനു സാധ്യത കുറവെന്ന് സൂചന. ആലപ്പുഴയില്‍ ഇടവിട്ടു മഴ ലഭിക്കുന്നതിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. . ഏപ്രിലിൽ ഇടവിട്ട് മഴയുണ്ടാകും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭൂരിഭാഗം ജില്ലകളിലും വൈകിട്ടു മഴ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചൂട് കുറവാണ്. 2023ലെ വേനൽക്കാലത്തിനു സമാനമായ സാഹചര്യങ്ങളാണ് ഈ വർഷവുമെന്നാണ് അനുമാനം. 36 ഡിഗ്രി സെൽഷ്യസ് താപനില പ്രതീക്ഷിക്കാം. തുടർച്ചയായ‌ ദിവസങ്ങളിൽ ചൂട് കൂടുന്നതു കാരണമുള്ള പ്രശ്നങ്ങളും മഴ കാരണം ഒഴിവാകും.

DISTRICT NEWS, KERALA, LATEST NEWS

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’ ഘോഷയാത്രയ്ക്കായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും. വ്യാഴാഴ്ച വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം. വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്ന് പോകുന്നത്. പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്‌തമയ സമയത്ത് ശംഖുമുഖത്തെത്തും. ചന്ദ്രോദയത്തിലാണ് കടലിൽ ആറാട്ട്. പതിറ്റാണ്ടുകളായി വിമാനത്താവളത്തിന്‍റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവരം അതത് വിമാനകമ്പനികൾ യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്റെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്. ശ്രീപത്മനാഭ സ്വാമിയെ സ്വർണഗരുഡ വാഹനത്തിലും തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിഗരുഡ വാഹനത്തിലും എഴുന്നള്ളിക്കും. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന്‍റെ ഉള്ളിലേക്ക് കടക്കുന്ന എഴുന്നള്ളത്ത് ശംഖുമുഖം ദേവീക്ഷേത്രത്തിന് സമീപത്തെ പാർക്കിലൂടെയാണ് പുറത്തേക്കിറങ്ങുന്നത്. ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്തുക. ആറാട്ടുമായി ബന്ധപ്പെട്ട് ഭക്തർക്കും യാത്രക്കാർക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെയാണ് എയർപോർട്ട് പ്രവർത്തിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു. 1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര തിരുനാളിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിന്‍റെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭന്‍റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.

INDIA, LATEST NEWS, TOP NEWS

“പാസായ ബില്ലുകൾക്ക് മേൽ മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെ‌ടുക്കണം”; സുപ്രിംകോ‌ടതി

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് മേലുള്ള ഗവർണറുടെ അധികാരത്തിന് പരിധി നിശ്ചയിച്ച് സുപ്രിംകോടതി. പാസായ ബില്ലുകൾക്ക് മേൽ മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെ‌ടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് സുപ്രിംകോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പുറമേ, തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രിംകോടതി അംഗീകരിച്ചു. ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ ശരി അല്ലെങ്കിൽ മോശമാണെന്ന് തോന്നുമെന്ന അംബേദ്ക്കറുടെ വാക്കുകളും കോടതി വിധിയ്ക്കൊപ്പം കോടതി ഉദ്ധരിച്ചു. അനുച്ഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണ്. നിയമസഭ ബില്ലുകൾ വീണ്ടും പാസാക്കി അയച്ചാൽ രാഷ്ട്രപതിക്ക് വിടാൻ അവകാശമില്ല. ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിലേ ഇതിന് അധികാരമുള്ളൂ. ഗവർണർക്ക് ഭരണഘടനയിൽ സമ്പൂർണ്ണ വീറ്റോ അധികാരമില്ല. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ലെന്നും സംസ്ഥാന സർക്കാരിനെ തടയുകയല്ല ഗവർണറുടെ ചുമതലയെന്നും കോടതി പറഞ്ഞു.

DISTRICT NEWS, KERALA

കാഴ്ച കണ്ട് യാത്ര ചെയ്യാം; വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു

വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ്‌വേ പദ്ധതി നടപ്പാക്കുന്നത്. ലക്കിടിയെ അടിവാരവുമായി ബന്ധിപ്പിക്കുന്നതാണ് 3.675 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ്‌വേ പദ്ധതി. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്‌വേ ആയിരിക്കും ഇത്. ചുരത്തില്‍ ഏകദേശം 2 ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്. കാഴ്ചകള്‍ കണ്ട് ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 15 മിനിറ്റ് മതി. 3 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതി. ഇപ്പോള്‍ അടിവാരം മുതല്‍ ലക്കിടിവരെ ചുരത്തിലൂടെ കുറഞ്ഞത് 40 മിനിറ്റ് യാത്ര വേണ്ടിവരും. ഒരേസമയം 6 പേര്‍ക്കു യാത്ര ചെയ്യാനാകുന്ന എസി കേബിള്‍ കാറുകളാണ് റോപ്‌വേയിൽ ഉണ്ടാകുക. മണിക്കൂറില്‍ 400 പേര്‍ക്കു യാത്ര ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും. ബത്തേരിയില്‍നിന്നു ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം പദ്ധതി നേടിക്കഴിഞ്ഞു. റോപ്‌വേ പദ്ധതിക്കൊപ്പം അടിവാരം-നൂറാംതോട്-ചിപ്പിലിത്തോട്-തളിപ്പുഴ റോഡ് കൂടി യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. അടിവാരം-ലക്കിടി ടെര്‍മിനലുകളോടു അനുബന്ധിച്ച് പാര്‍ക്ക്, സ്റ്റാര്‍ ഹോട്ടല്‍, കഫറ്റീരിയ, ആംഫി തിയറ്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയും ആരംഭിക്കാന്‍ ഉദ്ദേശ്യമുണ്ട്.

DISTRICT NEWS, KERALA

തുറവൂർ– അരൂർ ഉയരപ്പാത നിർമാണം; കാലവർഷം എത്തും മുൻപ് നിർമ്മാണം പൂർ‍ത്തിയാക്കണമെന്നാവശ്യം

തുറവൂർ– അരൂർ ഉയരപ്പാത നിർമാണം മന്ദഗതിയിൽ. തുറവൂർ മുതൽ അരൂർ വരെ നീളുന്ന 12.75 കിലോമീറ്റർ പാതയിൽ കാന നിർമാണം വെെകുന്നതാണ് നിർമ്മാണത്തെ മൊത്തത്തിൽ ബാധിക്കുന്നത്. കാലവർഷം എത്തും മുൻപ് പാതയുടെ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ വൻ ഗതാഗത കുരുക്കിനും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ 4 പഞ്ചായത്ത് പരിധിയിലൂടെയാണ് ഉയരപ്പാത കടന്നു പോകുന്നത്. ഈ പ്രദേശത്ത് കാന നിർമാണം വെെകുന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണം. കാനയുമായി ഇട തോടുകളിലേക്ക് ബന്ധിപ്പിക്കുന്നതിന് പഞ്ചായത്തുകൾ അനുമതി നൽകാത്തതാണ് ഇതിന് കാരണം. ഇതിൽ അരൂർ പഞ്ചായത്തിൽ മാത്രം 6.5 കിലോമീറ്റർ പാതയാണ് പോകുന്നത്. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ഗർ‍ഡറുകൾ കയറ്റുന്നതിനായി നാലുവരി പാതയുടെ ഇരുവശങ്ങളിലും ലോഞ്ചിങ് ഗാൻട്രി പാതയോരത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ പാതയോരത്തു നിന്നുള്ള മഴവെള്ളം ഒഴുകി പോകാൻ വഴിയില്ല. നിലവിൽ ഒരുമണിക്കൂർ തുടർച്ചയായി മഴ പെയ്താൽ അരൂർ മുതൽ ചന്തിരൂർ വരെയുള്ള പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണുള്ളത്. അരൂർ ബൈപാസ് കവല മുതൽ ചന്തിരൂർ വരെയുള്ള 6.5 കിലോമീറ്റർ ഭാഗത്ത് അടിയന്തരമായി കാന നിർമാണം പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

Football

ഐഎസ്എല്ലിലേക്ക് ഇക്കുറിയും ഗോകുലം കേരളം ഇല്ല; കാത്തിരിപ്പ് നീളും

ഐഎസ്‌എൽ ഫുട്‌ബോളിലേക്ക് ഇക്കുറിയും ഗോകുലം കേരളം ഇല്ല. കാത്തിരിപ്പ്‌ ഇനിയും നീളും. തുടർച്ചയായ മൂന്നാംതവണയാണ് ഗോകുലം പരാജയമടയുന്നത്. കഴിഞ്ഞ രണ്ട്‌ സീസണിലും മൂന്നാംസ്ഥാനത്തായിരുന്നപ്പോള്‍ ഇത്തവണ നാലാംസ്ഥാനത്താണ്‌. 22 കളിയിൽ 11 ജയവും നാല്‌ സമനിലയും ഏഴ്‌ തോൽവിയും ഉൾപ്പെടെ 37 പോയിന്റ്‌. മോശം പ്രകടനമാണ്‌ ഗോകുലത്തിന്‌ തിരിച്ചടിയായത്‌. ജയിക്കാവുന്ന കളികളിൽപ്പോലും തോൽവിയോ സമനിലയോ വഴങ്ങി. ഏഴ്‌ വിദേശ താരങ്ങളെയും മികച്ച ആഭ്യന്തര, പ്രാദേശിക കളിക്കാരെയും ടീമിലെത്തിച്ചായിരുന്നു ഒരുക്കം. സ്‌പാനിഷുകാരായ ഇഗ്‌നേഷിയോ അബെലെദോ, ർജിയോ ലമാസ്‌, മാർട്ടിൻ ഷാവേസ്‌ (ഉറുഗ്വേ), വാണ്ടർ ലൂയിസ്‌ (ബ്രസീൽ) ബിസോ ബ്രൗൺ (ലെസോത്തോ), അദമ നിയാനെ (മാലി), സ്റ്റിനിസ സ്റ്റാനിസാവിച്ച്‌ (മൊണ്ടെനെഗ്രോ), എന്നിവരായിരുന്നു വിദേശികൾ. വി പി സുഹൈർ, മൈക്കേൽ സൂസൈരാജ്‌, എമിൽ ബെന്നി തുടങ്ങിയ ഇന്ത്യൻ താരങ്ങളും അണിചേർന്നു. സ്‌പാനിഷ്‌ കോച്ച്‌ അന്റോണിയോ റുയേഡയും എത്തി. എന്നാൽ ടീം പ്രതീക്ഷയ്‌ക്കൊത്തുയരാത്തതോടെ കോച്ചിനെ പുറത്താക്കി. പിന്നീട് സഹപരിശീലകനും മലയാളിയുമായി ടി.എ.രഞ്ജിത്തിന്‌ കീഴിലാണ്‌ ഗോകുലം ഇറങ്ങിയത്‌. ആറിലും ജയിച്ചു. രണ്ട്‌ തോൽവിയുമുണ്ട്‌. എന്നാല്‍ ചാമ്പ്യൻപട്ടം വഴുതിപ്പോവുകയുംചെയ്‌തു. ഒന്നാമതെത്താൻ കൊതിച്ച ടീം നാലാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

AGRICULTURE

പാലുൽപാദനവും കന്നുകാലി സെൻസസും

സര്‍ക്കാര്‍ കന്നുകാലി സെന്‍സസ് യഥാസമയം എടുക്കാറുണ്ട്. ഇവയുടെ എണ്ണം കൃത്യമായി മനസിലാക്കാന്‍ വേണ്ടിയാണിത്. ഈ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയാണ് പുരോഗതി വിലയിരുത്തി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. കന്നുകാലികള്‍ കുറഞ്ഞാല്‍ അത് പഠനവിഷയമാണ്. ജില്ലാ തലത്തില്‍ കുറയുകയാണെങ്കില്‍ ആ ജില്ല അടിസ്ഥാനമാക്കിയാവും പഠനം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് പഠനവിഷയമാക്കുക. പ്രതിദിനം ആറു ലക്ഷം ലീറ്റർ പാലാണ് മിൽമ അയൽ സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഉത്പാദനം കുറഞ്ഞാല്‍ അത് മില്‍മയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കന്നുകാലികളുടെ എണ്ണവും പാലുൽപാദനവും ഈ കണക്കുകൾ ശാസ്ത്രീയ വിശകലനം ചെയ്ത് പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കിയില്ലെങ്കിൽ വരും കാലങ്ങളിൽ മൃഗസംരക്ഷണ മേഖല പേരിനു മാത്രമാകും.

Football

ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാമത്; അപ്പീല്‍ ഫലം വിജയികളെ നിര്‍ണയിക്കും

ഐ ലീഗില്‍ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാമത്. കിരീടം നേടുമോ എന്നറിയാന്‍ കാത്തിരിക്കണം. ഇന്റർ കാശി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് നൽകിയ അപ്പീൽ നല്‍കിയതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഫലം വന്നാൽ മാത്രമേ ചിത്രം വ്യക്തമാകൂ. അപ്പീൽ അനുകൂലമായാൽ ഇന്റർകാശിക്ക്‌ മൂന്നുപോയനറും അതുവഴി കിരീടവും ലഭിക്കും. ഏപ്രിൽ 28-നാണ് വിധി. അവസാനമത്സരങ്ങളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്-റിയല്‍ കാശ്മിര്‍ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ ഇന്റര്‍ കാശി രാജസ്ഥാനെ കീഴടക്കി. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. റിയല്‍ കശ്മീറും ചര്‍ച്ചിലും ഓരോ ഗോള്‍വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. അതേസമയം ഡെംപോ എഫ്‌സിയോട് ഗോകുലം കേരള പരാജയപ്പെട്ടു. മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. ഗോകുലത്തിന്റെ കിരീടപ്രതീക്ഷ അവസാനിച്ചു. 22 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി ചര്‍ച്ചിലാണ് പട്ടികയില്‍ ഒന്നാമത്. ഇന്റര്‍ കാശി 39 പോയന്റുകളുമായി രണ്ടാമതാണ്. റിയല്‍ കശ്മിര്‍ മൂന്നാമതും ഗോകുലം നാലാമതുമാണ്.

Football

ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ; ബെര്‍ത്തുറപ്പിച്ചത് ഛേത്രി നേടിയ ഗോള്‍

ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ. അഗ്രിഗേറ്റ് സ്‌കോറിന്റെ(3-2) ബലത്തിലാണ് ബെംഗളൂരു ഫൈനല്‍ എത്തിയത്. 2-1 നാണ് രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത് 2-1 നാണ്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. ആദ്യപാദത്തിൽ 2-0 നാണ് ബെംഗളൂരു ജയിച്ചത്. മത്സരത്തിന്റെ ആദ്യമിനിറ്റുകളില്‍ തന്നെ ആക്രമിച്ച് കളിച്ച് ഗോവ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. രണ്ടാം പകുതിയില്‍ 49-ാം മിനിറ്റിലും 88-ാം മിനിറ്റിലും ഗോവ ലക്ഷ്യം കണ്ടു. 49-ാം മിനിറ്റില്‍ ബോര്‍ജ ഹെറേരയും 88-ാം മിനിറ്റില്‍ അര്‍നാണ്ടോ സാദിക്കുമാണ് ഗോള്‍ നേടിയത്. 2-0 ന് മുന്നിലെത്തിയതോടെ അഗ്രിഗേറ്റ് സ്‌കോറും തുല്യമായി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വലകുലുക്കി ഛേത്രി ബെംഗളൂരുവിനെ ഫൈനലിലെത്തിച്ചു. ആദ്യപാദത്തിൽ ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെംഗളൂരു തോൽപ്പിച്ചത്. ഇരുപാദങ്ങളിലുമായി 3-2 എന്ന സ്കോറിനാണ് ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശം.

Football

ഓര്‍മയായത് ഫുട്ബോളിലെ തിളക്കമുള്ള താരം; എം.ബാബുരാജിന്റെ മരണത്തില്‍ ദുഃഖം പ്രകടം

കേരള ഫുട്ബോളിലെ തിളക്കമുള്ള താരത്തിന്റെ വിയോഗത്തില്‍ ദുഃഖം പ്രകടം. മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) പയ്യന്നൂരില്‍ വച്ചാണ് വിട പറഞ്ഞത്. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു. രണ്ട് തവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയപ്പോള്‍ ടീമിലെ ലെഫ്റ്റ് വിങ് ബാക്കിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു ബാബുരാജ്. വി.പി. സത്യൻ, യു.ഷറഫലി, സി.വി പാപ്പച്ചൻ, ഐം.എം വിജയൻ , കെ.ടി ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പോലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ മിന്നുന്ന താരമായിരുന്നു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പോലീസില്‍നിന്ന് വിരമിച്ചു. കോളജ് പഠന സമയത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും ജഴ്സി അണിഞ്ഞു.1986-ൽ ഹവിൽദാറായി ആണ് കേരള പോലീസിൽ ചേർന്നത്.

TECHNOLOGY

ഇന്ത്യന്‍ നിര്‍മ്മിത പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സ് പേടിഎം അവതരിപ്പിച്ചു

ഇന്ത്യന്‍ നിര്‍മ്മിത പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സ് പേടിഎം അവതരിപ്പിച്ചു. ഡിജിറ്റല്‍ സ്‌ക്രീനില്‍ തല്‍സമയ പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാന്‍ കഴിയുന്ന പേടിഎമ്മിന്‍റെ സൗണ്ട്‌ബോക്‌സ് ശ്രേണിയിലെ ഏറ്റവും പുതിയ 4ജി ഉപകരണം വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും പേയ്‌മെന്‍റുകളെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും ഇടപാടിന്‍റെ വിസിബിലിറ്റി മെച്ചപ്പെടുത്താനും കഴിയും. പേടിഎം മഹാകുംഭ് സൗണ്ട് ബോക്‌സില്‍ തത്സമയ ഇടപാട് അപ്‌ഡേറ്റുകള്‍, ആകെ കളക്ഷന്‍, ഉപകരണത്തിന്‍റെ സ്റ്റാറ്റസ് എന്നിവ വ്യക്തമായി അറിയാന്‍ കഴിയുന്ന ബില്‍റ്റ്-ഇന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്. ഈ സ്ക്രീന്‍ വഴി വ്യാപാരികള്‍ക്ക് ഇടപാടുകള്‍ തൽസമയം കാണാനും ഓഡിയോ അലര്‍ട്ടുകള്‍ സ്വീകരിക്കാനും സാധിക്കുന്നു. പേടിഎം മഹാകുംഭ് സൗണ്ട് ബോക്‌സില്‍ തത്സമയ ഇടപാട് അപ്‌ഡേറ്റുകള്‍, ആകെ കളക്ഷന്‍, ഉപകരണത്തിന്‍റെ സ്റ്റാറ്റസ് എന്നിവ വ്യക്തമായി അറിയാന്‍ കഴിയുന്ന ബില്‍റ്റ്-ഇന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്. ഈ സ്ക്രീന്‍ വഴി വ്യാപാരികള്‍ക്ക് ഇടപാടുകള്‍ തല്‍ക്ഷണം കാണാനും ഓഡിയോ അലര്‍ട്ടുകള്‍ സ്വീകരിക്കാനും സാധിക്കുന്നു. ഒന്നിലധികം പേയ്‌മെന്‍റുകള്‍ നടക്കാറുള്ള തിരക്കേറിയ സമയങ്ങളില്‍ വ്യാപാരികള്‍ക്ക് പുതിയ പേടിഎം സൗണ്ട്ബോക്സ് കൂടുതല്‍ സഹായകരമാകും.

TECHNOLOGY

വീഡിയോ കോളിംഗിൽ പുതിയ ഫീച്ചറുകൾ; മാറ്റങ്ങളുമായി വാട്സ്ആപ്പ്

മെസേജിംഗിനായി ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്‌സ്ആപ്പ്. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ടുതന്നെ ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് ആപ്ലക്കേഷനിൽ നിരന്തരം മാര്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും. ഇപ്പോഴിതാ ഇപ്പോഴിതാ വാട്‌സ്ആപ്പ് വോയിസ് കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ അപ്‍ഡേറ്റുകൾ അവതരിപ്പിക്കാൻ പോകുന്നു. വാട്സ്ആപ്പ് അപ്‌ഡേറ്റ്സ് ട്രാക്കറായ WABetainfo യിലാണ് ഇക്കാര്യങ്ങൾ പങ്കുവച്ചത്. പുതിയ ഫീച്ചറുകൾ അടങ്ങിയ വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇതിനോ‌ടകം തന്നെ പ്ലേറ്റോറിൽ ലഭ്യമാണ്. മാറ്റങ്ങൾ ഇങ്ങനെയാണ് വോയിസ്, വീഡിയോ കോളുകൾക്കായി വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. ഇൻകമിംഗ് വോയ്‌സ് കോൾ അറിയിപ്പുകൾ നിശബ്‍ദമാക്കാൻ മ്യൂട്ട് ബട്ടൺ. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ മൈക്രോഫോൺ നിശബ്‍ദമാക്കിവച്ചുകൊണ്ട് കോളുകൾക്ക് മറുപടി നൽകാൻ കഴിയും.വീഡിയോ കോളിന് മറുപടി നൽകുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് അവരുടെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. മുമ്പ്, കോൾ എടുത്ത ശേഷം ഉപയോക്താക്കൾക്ക് ക്യാമറ ഓഫാക്കേണ്ടി വന്നിരുന്നു. കൂടാതെ, വീഡിയോ കോളുകൾക്കിടയിൽ ഇമോജി പ്രതികരണങ്ങൾ നൽകാനും വാട്‌സ്ആപ്പ് പദ്ധതിയിടുന്നു.

GLOBAL NEWS, TECHNOLOGY

ഇന്ത്യയിലെ 9.7 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്

ഈ വർഷം ഫെബ്രുവരിയിൽ, ഇന്ത്യയിലെ 9.7 ദശലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി അധിക‍ൃതർ. ഏറ്റവും പുതിയ പ്രതിമാസ സുരക്ഷാ റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ ഉപയോക്തൃ പരാതികൾ ഫയൽ ചെയ്യുന്നതിനുമുമ്പ് തന്നെ നീക്കം ചെയ്തു. ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് മെറ്റ പ്ലാറ്റ്ഫോമിനുള്ളത്. 2021-ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) നിയമങ്ങൾക്കനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടാണിത്. ഉപയോക്താക്കളുടെ സുരക്ഷക്ക് വേണ്ടി വാട്സാപ് പല തരത്തിലുള്ള നടപടികൾ കൈകൊള്ളുന്നതിൽ പ്രധാനപ്പെട്ടതാണ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അക്കൗണ്ടുകൾ റിപ്പോർട്ട്‌ ചെയ്യാനുള്ള സംവിധാനം. ഇത്തരത്തിലുള്ള ഉപയോക്തൃ റിപ്പോർട്ടുകളുടെ പേരിലാണ് പല വിലക്കുകളും ഉണ്ടാകുന്നതെങ്കിലും, സംശയാസ്‌പദമായ പെരുമാറ്റം കണ്ടെത്തുന്നതിന് വാട്സാപ് ഓട്ടമേറ്റഡ് ഡിറ്റക്ഷനും ഉപയോഗിക്കുന്നു. ബാൻ കിട്ടാനുള്ള കാരണങ്ങള്‍ ബൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാൻ ബോട്ടുകളോ മൂന്നാം കക്ഷി ആപ്പുകളോ ഉപയോഗിക്കുന്നതും ആളുകളെ അവരുടെ സമ്മതമില്ലാതെ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നത്, പ്രത്യേകിച്ച് അവർ ആവർത്തിച്ച് പുറത്തുകടക്കുകയാണെങ്കിൽ ബാൻ ലഭിച്ചേക്കാം.വാട്സാപ്പിന്റെ സേവന നിബന്ധനകൾ ലംഘിക്കുന്ന അക്കൗണ്ട് ബാൻ ചെയ്യപ്പെടാൻ കാരണമാകും. നിയമവിരുദ്ധമായ, അപകീർത്തികരമായ, ഭീഷണിപ്പെടുത്തുന്ന, ശല്യപ്പെടുത്തുന്ന, അല്ലെങ്കിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതും ബാൻ ലഭിക്കാൻ കാരണമാകുന്നു.

GLOBAL NEWS, TECHNOLOGY

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ; ശുഭാംശു ശുക്ല

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡിന് അർഹനാവാൻ തയാറെടുക്കുകയാണ്ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല.ഫ്ലോറിഡയിൽ നിന്ന് അടുത്തമാസം ഈ ദൗത്യം വിക്ഷേപിക്കപ്പെടും.ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന്‍ രാകേശ് ശര്‍മയാെണങ്കിലും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരന്‍,അല്ലെങ്കിൽ ഇസ്രോ അംഗം എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലാകും. സ്‌പേസിന്റെ നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് ആക്സിയോം 4(AX-4) എന്നാണ് പേര് നൽകിയിരിക്കുന്നത്. ദൗത്യത്തിന് നേതൃത്വം നൽകുന്നത് മുൻ നാസ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ ഹ്യൂമൻ സ്പെയ്സ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്‌സണാണ്. ശുക്ല പൈലറ്റിന്റെ റോൾ ഏറ്റെടുക്കും, രണ്ട് മിഷൻ സ്പെഷ്യലിസ്റ്റുകൾ പോളണ്ടിൽ നിന്നുള്ള സ്വാവോസ് ഉസ്‌നാൻസ്‌കി- വിസ്‌നെവ്‌സ്‌കിയും (ഇഎസ്‌എ, പ്രോജക്റ്റ് ബഹിരാകാശയാത്രികൻ) ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവുമാണ്. 1985 ഒക്ടോബർ 10 ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ജനിച്ച ശുക്ല, പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലാണ് പഠനം പൂർത്തിയാക്കിയത്. 2006 ജൂണിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐ‌എ‌എഫ്) യുദ്ധവിമാന വിഭാഗത്തിൽ ചേർന്ന അദ്ദേഹം 2024 മാർച്ചിൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നേടി. 2019 ൽ, ഇസ്രോ അദ്ദേഹത്തെ ബഹിരാകാശയാത്രിക പരിശീലനത്തിനായി തിരഞ്ഞെടുത്തു. തുടർന്ന് അദ്ദേഹം മോസ്കോയിലെ സ്റ്റാർ സിറ്റിയിലുള്ള യൂറി ഗഗാറിൻ കോസ്മോനട്ട് പരിശീലന കേന്ദ്രത്തിൽ പരിശീലനം നേടി. 2024 ഫെബ്രുവരിയിൽ, 2026 ൽ ആസൂത്രണം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഇസ്രോയുടെ ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന ബഹിരാകാശയാത്രികനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.

Bahrain

ബഹ്‌റൈനില്‍ ഓപ്പൺ ഹൗസ് ; മിക്ക പരാതികള്‍ക്കും പരിഹാരമായതായി ഇന്ത്യൻ അംബാസഡർ

ബഹ്‌റൈന്‍ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. 68 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് ബഹ്‌റൈൻ ഭരണാധികാരികൾക്ക് ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് നന്ദി പറഞ്ഞു. ഈദുൽ ഫിത്ർ ആശംസകൾ നേർന്നുകൊണ്ടാണ് അംബാസഡർ ഓപ്പൺ ഹൗസിന് തുടക്കം കുറിച്ചത്. ഏപ്രിൽ 1 മുതൽ പാസ്‌പോർട്ട്, വീസ, മറ്റ് കോൺസുലാർ സേവന ഫീസ് പരിഷ്‌കരിച്ചതായും അംബാസഡർ അറിയിച്ചു. വിശദാംശങ്ങൾ മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിച്ച മിക്ക കേസുകളും പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു. ഓപ്പൺ ഹൗസിൽ എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ആൻഡ് കോൺസുലാർ ടീമും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം എന്നീ ഭാഷകളിലായി നടത്തിയ ഓപ്പൺ ഹൗസിൽ 30-ൽ അധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.

kuwait
Kuwait

കുവൈത്തില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ പുതിയ നിബന്ധന; സ്വദേശികള്‍ അല്ലാത്തവര്‍ക്ക് ബാധകം

പ്രവാസികളായ പ്രൊഫഷനലുകളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം ആരംഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ (പാം) ഡയറക്‌ടർ ജനറൽ മർസൂഖ് അൽ ഒതൈബി പുറപ്പെടുവിച്ചു. സ്വദേശികൾ അല്ലാത്ത എല്ലാവർക്കും ഇത് ബാധകമാണ്. തൊഴിലുടമകൾ അഷാൽ പോർട്ടൽ അല്ലെങ്കിൽ സാഹേൽ ആപ്പ് വഴിയാണ് അപേക്ഷിക്കേണ്ടത്. വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നത് സ്പെഷൽ മേഖലയിലാണെങ്കിൽ യോഗ്യതകൾ കൂടെ സമർപ്പിക്കണം. വിദ്യാഭ്യാസവും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അക്രഡിറ്റേഷൻ അനുമതിയും ഉണ്ടെങ്കിൽ മാത്രമേ അംഗീകാരം ലഭിക്കൂ. അക്കാദമിക് യോഗ്യതയ്ക്ക് ഡോക്ടറേറ്റ്, മാസ്റ്റേഴ്‌സ്, ബാച്ചിലേഴ്‌സ് അഥവാ ഡിപ്ലോമ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതയെ അടിസ്ഥാനമാക്കിയുള്ള യോഗ്യത കരസ്ഥമാക്കിയിരിക്കണം. എൻജിനീയറിങ് പ്രഫഷനലുകൾക്ക് സിസ്റ്റം വഴി അംഗീകാരം പരിശോധിച്ച ശേഷമാകും നൽകുക. നിലവിലുള്ള തസ്തിക മാറാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ തടസ്സമുണ്ടാകില്ല.

oman
Oman

ഒമാനില്‍ താപനില കുത്തനെ മുകളിലേക്ക്; പലയിടത്തും താപനില 40 ഡിഗ്രിക്ക് മുകളില്‍

ഒമാനില്‍ ചൂട് കൂടുന്നു. ഇപ്പോള്‍ താപനില 40.1 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. സുവൈഖ് (38.0 ഡിഗ്രി), അല്‍ അവാബി, മുദൈബി, മഹ്ദ (38.4 ഡിഗ്രി), അല്‍ അവാബി, മുദൈബി, മഹ്ദ (38.4 ഡിഗ്രി), ജഅലാന്‍ ബനീ ബൂ ഹസന്‍, ഉമ്മ് അല്‍ സമാഇം (38.2 ഡിഗ്രി), ഫഹൂദ് (39.6 ഡിഗ്രി), ബൗശര്‍ (38.3 ഡിഗ്രി), ഇബ്രി (39.0 ഡിഗ്രി) എന്നീ പ്രദേശങ്ങളാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഉമ്മ് അല്‍ സമാഇം,തുംറൈത്ത്, സൈഖ്,ഉമ്മ് അല്‍ സമാഇം, ജഅ്‌ലൂനി, മഖ്ശിന്‍, അല്‍ മസ്‌യൂന, മര്‍മൂല്‍, ശാലിം, ശിനാസ്,നിസ്‌വ, യങ്കല്‍ എന്നീ പ്രദേശങ്ങളിലാണ്. ചൂട് കഠിനമാകാന്‍ ഇനിയും സമയം എടുക്കും. താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ,വേണ്ട മുൻകരുതൽ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Oman

പകരച്ചുങ്കം; യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും

ഒമാനുമേൽ പകരച്ചുങ്കം ചുമത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സുൽത്താനേറ്റിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പത്ത് ശതമാനമായിരിക്കും തീരുവ ചുമത്തുക. ബുധനാഴ്ച നടത്തിയ പ്രഖ്യാപനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ അഞ്ച് മുതൽ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരുമെന്നും ചില രാജ്യങ്ങൾക്ക് ഏപ്രിൽ ഒമ്പത് മുതൽ ഉയർന്ന നിരക്കുകൾ നടപ്പിലാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങള്‍ക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉൽപന്നങ്ങള്‍ക്കും പത്ത് ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ ഉൽപന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ ഈടാക്കുന്ന ഇറക്കുമതി തീരുവയും അവരുടെ ഉൽപന്നങ്ങള്‍ക്ക് അമേരിക്ക ചുമത്താന്‍ ഉദ്ദേശിക്കുന്ന നികുതിയും ഉള്‍പ്പെടെയുള്ള ചാര്‍ട്ട് ഉയര്‍ത്തി കാണിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂനിയന്‍, തുടങ്ങിയ രാജ്യങ്ങളുടെ പേരുകളും ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. 10 ശതമാനം അടിസ്ഥാന തീരുവയാണ് ഉൽപന്നങ്ങൾക്കുമേൽ യു.എസ് ചുമത്തുന്നത്. 49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേൽ 34 ശതമാനവും യൂറോപ്യൻ യൂനിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്. യു.കെ ക്ക് 10 ശതമാനം തീരുവയായിരിക്കും ചുമത്തുക. അതേസമയം, യു.എസ് ഏർപ്പെടുത്തിയ തീരുവ ഒമാനിൽ കുറഞ്ഞ പ്രത്യാഘാതങ്ങൾ മാത്രമേ ഉണ്ടാക്കുകയൊള്ളുവെന്ന് സാമ്പത്തിക മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. നാസർ ബിൻ റാഷിദ് അൽ മാവാലി പറഞ്ഞു. പുതിയ താരിഫുകളിൽനിന്ന് യു.എസ് എണ്ണ, വാതകം, ശുദ്ധീകരിച്ച ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി ഒഴിവാക്കിയതിനാൽ ഒമാനിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ആഗോള വ്യാപാരത്തിലെ തടസം, ആഗോള സാമ്പത്തിക വളർച്ചയിലെ മാന്ദ്യം എന്നിവയുൾപ്പെടെ നിരവധി മാർഗങ്ങളിലൂടെ ഒമാന്റെ സമ്പദ്‌വ്യവസ്ഥയിൽ ആഘാതം ഉണ്ടാകാമെന്ന് അൽ മവാലി ചൂണ്ടിക്കാട്ടി. സൗദി അറേബ്യ, കുവൈത്ത്, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്‌റൈൻ എന്നിവയുൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾക്കും പത്ത് ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. സുൽത്താനേറ്റിലെ വിദേശ നിക്ഷേപം വർധിപ്പിക്കാനും ഉയർന്ന യു.എസ് താരിഫ് ചുമത്തൽ പ്രതികൂലമായി ബാധിച്ച മറ്റ് രാജ്യങ്ങളിൽനിന്നുള്ള വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനുമുള്ള അവസരവും ഇതിലൂടെ ഉടലെടുത്തിരിക്കുകയാണെന്നു അൽ മവാലി വിശദീകരിച്ചു. ഉയർന്ന താരിഫ് ബാധകമാകുന്ന രാജ്യങ്ങൾക്ക് യു.എസ് വിപണിയിലേക്കുള്ള ഒരു ഗതാഗത, ലോഞ്ചിങ് കേന്ദ്രമായി സുൽത്താനേറ്റിന്റെ സ്ഥാനവും തന്ത്രപരമായ സ്ഥാനവും പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Gulf, UAE

ഷാർജയിലെ സഫീർ മാൾ ഇനി മാർക്ക് & സേവ് മാൾ എന്നറിയപ്പെടും

ഷാർജയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ സഫീർ മാൾ ഇനി പുതിയ പേര്. മാർക്ക് & സേവ് മാൾ എന്നാണ് ഇനി മുതൽ അറിയപ്പെടുക. വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഷാർജയിലെ അൽഖാൻ റോഡിലെ പ്രധാന ലാൻഡ്മാർക്ക് ആയിരുന്നു സഫീർ മാൾ. രണ്ടു മാസം മുൻപാണ് മാൾ അടച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ മാൾ പ്രവർത്തിച്ചിരുന്ന കെട്ടിടം അതിന്റെ ഉടമയ്ക്ക് കൈമാറിയതായി സഫീർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാർക്കറ്റിങ് മാനേജർ ഓം പ്രകാശ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മാൾ വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് ഏറ്റെടുത്തതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. മാളിന്റെ മാനേജ്മെന്റ് മാറുകയാണെന്നും വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പാണ് കമ്പനിയുടെ സ്വത്ത് ഏറ്റെടുത്തിരിക്കുന്നതെന്നും വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് ഡയറക്ടർ നവാസ് ബഷീറാണ് അറിയിച്ചത്. ഇപ്പോൾ ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇത് 18 മാസത്തിനുള്ളിൽ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായും ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും നവാസ് ബഷീർ അറിയിച്ചു. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കെട്ടിടത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്ന കടകളെ താൽക്കാലികമായി ഒഴിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാ കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ‘മാർക്ക് & സേവ്’ എന്ന ബ്രാൻഡിൽ മാൾ പ്രവർത്തനം ആരംഭിക്കും.

Gulf, UAE

സെർവിക്കൽ കാൻസർ തടാൻ പെൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ നൽകാൻ യുഎഇ

സെർവിക്കൽ കാൻസറുമായി (ഗർഭാശയഗള അർബുദം) ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2030ഓടെ 13, 14 വയസ്സിന് ഇടയിലുള്ള 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) നൽകുമെന്ന് ആരോഗ്യമന്ത്രാലം.പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായാണിത്. 2018ൽ സ്ത്രീകൾക്കുള്ള ദേശീയ രോഗപ്രതിരോധ പരിപാടിയിൽ എച്ച്പിവി വാക്സിൻ ഉൾപ്പെടുത്തിയ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ ആദ്യത്തെ രാജ്യമായിരുന്നു യുഎഇ. 15 വയസ്സിനു മുൻപ് 90% പെൺകുട്ടികൾക്കും എച്ച്പിവി പ്രതിരോധ കുത്തിവയ്പ്പ് നൽകാനും 25 വയസ്സ് മുതൽ സെർവിക്കൽ കാൻസറിനുള്ള സ്ക്രീനിങ് ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സെർവിക്കൽ കാൻസർ ഇല്ലാതാക്കുന്നതിനുള്ള ആഗോള തന്ത്രത്തിന്റെ ഭാഗമാണിത്.മാത്രമല്ല, നിലവിലെ രോഗബാധിതർക്ക് നൂതന ചികിത്സ നൽകുകയും ചെയ്യും. സെർവിക്കൽ കാൻസർ സ്ത്രീകളിൽ മാത്രമാണ് ഉണ്ടാകുന്നതെങ്കിലും ഇതിനു കാരണമാകുന്ന എച്ച്പിവി വൈറസ് ലൈംഗിക ബന്ധിലൂടെയാണ് പകരുന്നത്. അതിനാൽ ആൺകുട്ടികളെയും പരിശോധനയിൽ ഉൾപ്പെടുത്തുന്നുണ്ട്. 2023ൽ 13-14 പ്രായമുള്ള ആൺകുട്ടികളെ ഉൾപ്പെടുത്തി എച്ച്പിവി വാക്സീൻ പദ്ധതി വിപുലീകരിച്ചിരുന്നു. ആൺകുട്ടികളിലും പെൺകുട്ടികളിലും രോഗവ്യാപനം തടയുകയാണ് ഇതിൻ്റെ ലക്ഷ്യം. ദേശിയ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് യുഎഇയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ അഞ്ചാമത്തെ കാൻസറാണ് സെർവിക്കൽ കാൻസർ. 25-65 വയസ്സിനിടയിലുള്ള സ്ത്രീകൾക്ക് പതിവായി സെർവിക്കൽ കാൻസർ സ്ക്രീനിങ് നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തെയുള്ള രോഗനിർണയം രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ സാഹായിക്കും. 3 മുതൽ 5 വർഷ ഇടവേളകളിൽ സെർവിക്കൽ കാൻസർ പരിശോധന നടത്താനാണ് മന്ത്രാലയം ശുപാർശ ചെയ്യുന്നത്.

Saudi Arabia

സൗദിയുടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് അടിയന്തര സഹായം തേടി വിളിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലധികം

സൗദിയുടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് അടിയന്തര സഹായം തേടി വിളിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണക്ക്. 11 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ വന്നത് 28 ലക്ഷം കോളുകളാണ് വന്നത്. അതായത്, ഒരു ദിവസം ഒരു ലക്ഷത്തിന് അടുത്ത് ഫോൺ കോളുകൾ വരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പത്തു ലക്ഷം കോളുകളാണ് മക്കയിൽ നിന്നു മാത്രം ലഭിച്ചത്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായി 2025 മാർച്ചിൽ ഏകീകൃത എമർജൻസി നമ്പറായ 911 സെന്ററുകൾക്ക് ആകെ 2,879,325 കോളുകൾ ലഭിച്ചതായി നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് കഴിഞ്ഞ ദിവസം നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവുമധികം കോളുകൾ ലഭിച്ചത് റിയാദിൽ നിന്നുമാണ്. 1,300,628 കോളുകളാണ് ലഭിച്ചത്. തൊട്ടു പിറകിൽ മക്കയാണ്. 1,031,253 കോളുകൾ ലഭിച്ചു. കിഴക്കൻ പ്രവിശ്യയിൽ നിന്ന് ലഭിച്ചത് 547,444 കോളുകളാണ്. മെഡിക്കൽ സേവനങ്ങൾ, തീപിടുത്തം, ദുരന്തങ്ങൾ, ആംബുലൻസ് സേവനം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സാധരണ പൊതുജനം ഈ സേവനം ഉപയോഗപ്പെട്ടുത്തുന്നത്. അടിയന്തര റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും അവ ഉചിതമായ സുരക്ഷാ, സേവന ഏജൻസികളിലേക്ക് കൈമാറുന്നതിനും ചുമതലയുള്ള ഏകീകൃത എമർജൻസി ഓപ്പറേഷൻസ് സിസ്റ്റത്തിന്റെ ഭാഗമായാണ് കോളുകൾ കൈകാര്യം ചെയ്തത്. എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും അടിയന്തിര ആവശ്യങ്ങൾക്കുള്ള സേവനം ചെയ്യാനുള്ള സംവിധാനം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ പ്രാഥമിക മാർഗനിർദേശം നൽകലും മന്ത്രാലയം നൽകുന്ന സേവനത്തിന്റെ ഭാഗമാണ്. ഓട്ടോമേറ്റഡ് സംവിധാനം വഴി വേഗത്തിലുള്ള സേവനമാണ് ലഭ്യമാകുന്നത്. പ്രത്യേക പരിശീലനം നേടിയ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യമുള്ള വിദഗ്ധരുടെ സേവനമാണ് ലഭ്യമാക്കുന്നത്.

Kuwait

കുവൈറ്റിന് അന്താരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് കോടതികളുടെ ജനറൽ അസംബ്ലിയിൽ അംഗത്വം

അന്താരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് കോടതികളുടെ (IAAC) ജനറൽ അസംബ്ലി (അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിമാരുടെ അന്താരാഷ്ട്ര സമ്മേളനം) കുവൈറ്റിന്റെ അസോസിയേഷനിലെ ജനറൽ അസംബ്ലി അംഗത്വം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതായി നീതിന്യായ മന്ത്രാലയം. ചർച്ചകളിലും ആലോചനകളിലും, 1959 ലെ മുൻ ജുഡീഷ്യൽ ഓർഗനൈസേഷൻ നിയമം നമ്പർ (19) അനുസരിച്ച് കുവൈത്ത് നിയമനിർമ്മാതാക്കളുടെ നിലപാട് അവതരിപ്പിച്ചു. ഇത് നിയമവിരുദ്ധമായ ഭരണപരമായ തീരുമാനങ്ങൾക്കുള്ള നഷ്ടപരിഹാരം സിവിൽ കോടതികൾക്ക് വിധിക്കാൻ അനുവദിക്കുകയും, ഭരണപരമായ കരാറുകൾ പരിഗണിക്കാൻ അവർക്ക് അധികാരപരിധി നൽകുകയും ചെയ്തു. 1981 ലെ നിയമം നമ്പർ 20, 1982 ലെ നിയമം നമ്പർ 61 ഭേദഗതി ചെയ്തതിന് ശേഷം, പ്രാഥമിക കോടതികൾ, അപ്പീൽ കോടതികൾ, കാസേഷൻ കോടതികൾ എന്നിവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് സർക്യൂട്ടുകൾ സ്ഥാപിക്കപ്പെട്ടത്. അവിടെ പ്രതിവർഷം ആയിരക്കണക്കിന് കേസുകൾ പരിഗണിക്കപ്പെടുന്നുവെന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

Oman

വകാൻ ഗ്രാമത്തിന്റെ വളർച്ച ലക്ഷ്യമിട്ട് ഒമാൻ

വകാൻ ഗ്രാമത്തിന്റെ വളർച്ച ലക്ഷ്യമിട്ട് ഒമാൻ. ഗ്രാമത്തിന്റെ വളർച്ചക്ക് സഹായമേകുന്ന പ്രധാന സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി തെക്കൻബാത്തിന ഗവർണറുടെ ഓഫിസ് പ്രധാന കമ്മിറ്റിയുടെ യോഗം വിളിച്ചു ചേർത്തു. റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജലവിതരണം, അതിഥി മന്ദിരങ്ങൾ പോലുള്ള ടൂറിസം സംരംഭങ്ങൾ, പർവത പാതകളുടെ വികസനം എന്നിങ്ങനെ വാകാൻ ഗ്രാമം വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളെക്കുറിച്ചായിരുന്നു ചർച്ച. ഗവർണർ മസൂദ് ബിൻ സഈദ് അൽ ഹാഷെമി അധ്യക്ഷത വഹിച്ചു. നഖൽ വിലായത്തിലെ വാദി മിസ്തലിൽ നടന്ന യോഗത്തിൽ നഖൽ വാലി, ഗ്രാമ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു. റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജലവിതരണം, അതിഥി മന്ദിരങ്ങൾ പോലുള്ള ടൂറിസം സംരംഭങ്ങൾ, പർവത പാതകളുടെ വികസനം എന്നിങ്ങനെ വാകാൻ ഗ്രാമം വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടന്നു. വകാൻ ഗ്രാമത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 32,000 വിനോദ സഞ്ചാരികളാണ് 2023ൽ ഇവിടെയെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 2,000 മീറ്റർ ഉയരത്തിൽ, പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന വകാൻ ഗ്രാമം മസ്കത്തിൽനിന്ന് 150 കി.മീ അകലെയാണ്. മിതമായ വേനൽകാലവും കുറഞ്ഞ ശൈത്യകാല താപനിലയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സുൽത്താനേറ്റിലെ ആപ്രിക്കോട്ടും പീച്ചും വളരുന്ന ചുരുക്കം ചില പ്രദേശങ്ങളിലൊന്നാണ് വകാൻ. മുന്തിരി, മാതളനാരങ്ങ, ഈന്തപ്പന, വിവിധയിനം പൂക്കൾ, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്ന പർവതസസ്യങ്ങൾ എന്നിവയും ഗ്രാമത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. ദാഖിലിയ ഗവർണറേറ്റിന്‍റെ അതിർത്തിയിലാണ് വകാൻ സ്ഥിതി ചെയ്യുന്നതെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖലിന്‍റെ ഭാഗമാണ് വകാൻ. വകാന് പുറമെ അൽ ഖുറ, അൽ ഹജ്ജാർ, മിസ്ഫത്ത് അൽ ഖുറ, അൽ ഷിസ്, അൽ അഖർ, ഹദ്ദിഷ്, അൽ ഖദാദ്, അൽ ഖദ്ര, അർദ് അൽ ഷാവ, അൽ മിസ്ഫത്ത്, അൽ ദാഹിറ എന്നീഗ്രാമങ്ങളാണ് വാദി മിത്തലിൽ ഉൾപ്പെടുന്നത്. ആപ്രിക്കോട്ടും പീച്ചും പൂത്തുലഞ്ഞ് സീസൺ ആരംഭിക്കുന്നതോടെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖൽ വിലായത്തിലെ വാദി മിസ്റ്റലിലെ വകാനിലേക്ക് സഞ്ചാരികളൊഴുകും. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് വന്നെത്താറുള്ളത്. ജനുവരിയുടെ തുടക്കത്തിൽ ഇവ രണ്ടും പൂവിട്ട് തുടങ്ങും. പഴങ്ങളുടെ വിളവെടുപ്പ് കാലമായ മേയ് പകുതി മുതൽ ആഗസ്റ്റ് അവസാനം വരെയാണ് വകാൻ സന്ദർശിക്കാൻ അനുയോജ്യമായ സമയം.

Kuwait, UAE

ഭിന്നശേഷി അവകാശ സംരക്ഷണവും സേവനവും കൂടുതൽ കാര്യക്ഷമമാക്കാൻ കുവൈത്തും യു.എന്നും

ഭിന്നശേഷി അവകാശ സംരക്ഷണവും സേവനവും കൂടുതൽ കാര്യക്ഷമമാക്കാൻ കുവൈത്തും യു.എന്നും. ഇതിന്റെ ഭാഗമായി സാമൂഹിക, കുടുംബ, ബാല്യകാലകാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈലയും ഭിന്നശേഷി അവകാശങ്ങളെക്കുറിച്ചുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർ ഹെബ ഹഗ്രാസും ചർച്ച നടത്തി. ഭിന്നശേഷി സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടെ പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ചയിൽ പരാമർശിച്ചതായി മന്ത്രി വ്യക്തമാക്കി. ബെർലിനിൽ നടന്ന ആഗോള ഭിന്നശേഷി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വ്യക്തികളുമായി ബന്ധപ്പെട്ട വിവിധ സാഹചര്യങ്ങളും അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സാമ്പത്തിക പ്രയാസങ്ങളും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു. സർക്കാർ ഏജൻസികൾ നൽകുന്ന സേവനങ്ങളും പരിപാടികളും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. യു.എൻ ഏജൻസികളുമായി സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിലുള്ള കുവൈത്തിന്റെ താൽപര്യം അൽ ഹുവൈല ഹെബ ഹഗ്രാസിനെ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും കുവൈത്തിന് സാങ്കേതിക പിന്തുണയും സഹകരണവും ഹെബ ഹഗ്രാസ് ഉറപ്പു നൽകി. കുവൈത്ത് മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം അൽ ദുവൈജ് അസ്സബാഹും യോഗത്തിൽ പങ്കെടുത്തു.

UAE

ആരോഗ്യ – സുരക്ഷ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സമഗ്ര പദ്ധതിയുമായി യുഎഇ

രാജ്യവ്യാപകമായി ഉദ്യോഗസ്ഥ മോധാവിത്വം ഇല്ലാതാക്കുന്നതിനും ആരോഗ്യ – സുരക്ഷ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി സമഗ്രപദ്ധതി പ്രഖ്യാപിച്ച് ആരോഗ്യ പ്രതിരോധമന്ത്രാലയം. ജനങ്ങൾക്കുമേലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടൽ കുറച്ച് ആരോഗ്യ മേഖലയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും സേവന വിതരണം പുനർനിർവചിക്കുന്നതിനുമാണ് സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഫീഡ് ബാക് ശേഖരിക്കുന്നതിനായി ഉപഭോക്തൃ കൗൺസിലുകൾ, പങ്കാളി കേന്ദ്രീകൃതമായ വിവിധ ഗ്രൂപ്പുകൾ, നേരിട്ടുള്ള ഉപഭോക്തൃ അഭിമുഖം എന്നിവ നടപ്പാക്കും. കൂടാതെ ദേശീയ തലത്തിൽ ഏകീകൃത ലൈസൻസിങ് പ്ലാറ്റ്ഫോം വികസിപ്പിക്കും. ഇതിന്‍റെ ഭാഗമായി സുസ്ഥിരവും സ്മാർട്ടും ഉപഭോക്തൃ കേന്ദ്രീകൃതമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് നൂതന സംവിധാനങ്ങൾ നടപ്പാക്കും. ഇതു വഴി എല്ലാ ആരോഗ്യ പ്രഫഷനലുകൾക്കുമുള്ള ലൈസൻസിങ് നടപടികൾ കേന്ദ്രീകൃതവും തടസ്സമില്ലാത്തതുമാകും. അതോടൊപ്പം സ്വകാര്യ, പ്രാദേശിക ഘടകങ്ങളുമായുള്ള സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയത്തിന്‍റെ നിലവിലുള്ള ഡിജിറ്റൽ ലബോറട്ടറിയുടെ ഉപയോഗം പരമാവധിയാക്കാനായി ദേശീയ ഡിജിറ്റൽ എക്സ്പീരിയൻസ് സെന്‍റർ സ്ഥാപിക്കും. ആരോഗ്യ മന്ത്രാലയത്തിന്‍റെ സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിലുള്ള മന്ത്രാലയത്തിന്‍റെ പ്രതിബദ്ധതയാണ് പുതിയ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ സപോർട്ട് സർവിസ് സെക്ടർ അസി. അണ്ടർ സെക്രട്ടറി അബ്ദുല്ല അഹ്മദ് അഹ്ലി പറഞ്ഞു. വലിയ രീതിയിലുള്ള സേവന റീ എൻജിനീയറിങ് പദ്ധതിക്കായി മന്ത്രാലയം പ്രവർത്തിച്ചുവരുകയാണെന്നും എല്ലാ സേവനങ്ങളും പുനർരൂപകൽപന ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിവിധ ഓഹരി ഉടമകളുടെയും തന്ത്രപരമായ പങ്കാളികളുടെയും സഹകരണത്തോടെയാണ് പദ്ധതി വികസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Gulf, KERALA

ഫോബ്സ് പട്ടികയിൽ സമ്പന്ന മലയാളി യൂസഫലി തന്നെ; ഒന്നാം സ്ഥാനത്ത് ഇലോൺ മസ്ക്

ലോക ശതകോടീശ്വര പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ഫോബ്സിന്റെ ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്താണ് അദ്ദേഹം. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് ആണ് രണ്ടാം സ്ഥാനത്ത്. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. മുകേഷ് അംബാനിയാണ് 9,250 കോടി ഡോളർ ആസ്തിയുമായി ഇന്ത്യക്കാരിൽ മുന്നിൽ. ലോകസമ്പന്ന പട്ടികയിൽ 18-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) ,കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ) ,ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരുമാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

HEALTH NEWS

അവക്കാഡോ ഉപയോഗിക്കൂ… ചർമ്മം സംരക്ഷിക്കൂ…

സൺടാനും ഡിഹെെഡ്രേഷനും നിങ്ങളുടെ മുഖ ചർമ്മത്തെ സാരമായി ബാധിക്കുന്നുണ്ടോ? എങ്കിൽ അതിനൊരു ഉപാധിയാണ് അവക്കാഡോ ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി മാറ്റുന്നത്. ചർമ്മത്തിന്റെ ഇലാസ്തികതയും ഉറപ്പും മെച്ചപ്പെടുത്തുന്നതിന് അവാക്കാഡോ സഹായിക്കുമെന്ന് ജേണൽ ഓഫ് കോസ്മെറ്റിക് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അവാക്കാഡോയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറച്ച് ചർമ്മത്തെ സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി അവക്കാഡോ കഴിക്കുന്നതിനൊപ്പം അവാക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകളും ഉപയോഗിക്കാവുന്നതാണ്. രണ്ട് സ്പൂൺ അവാക്കാഡോയുടെ പേസ്റ്റും അൽപം ഓട്സ് പൊടിച്ചതും രണ്ട് സ്പൂൺ പാലും ചേർത്ത് പാക്കായി മുഖത്തി‌ട്ടതിനു ശേഷം 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. രണ്ട് സ്പൂൺ അവാക്കാഡോ പേസ്റ്റും അൽപം രണ്ട് സ്പൂൺ പഴം പേസ്റ്റാക്കിയതും യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. അൽപം അവാക്കാഡോ പേസ്റ്റും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് മികച്ചതാണ്.

FOOD

തണ്ണിമത്തൻ കുരുവിന്റെ ഗുണങ്ങളറിയാം…

വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാൻ നമ്മൾ ഏറ്റവും അധികം ആശ്രയിക്കുന്ന ജ്യൂസുകളിൽ ഒന്നാണ് തണ്ണിമത്തൻ. ദാഹം ശമിപ്പിക്കുന്നതിനപ്പുറം ശരീരത്തിന്റെ ജലാംശം നിലനിർത്താനും തണ്ണിമത്തൻ സഹായിക്കും. ഇത്തരത്തിൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. എന്നാൽ, തണ്ണിമത്തന്റെ കുരുവിനുമുണ്ട് ചില ഗുണങ്ങ‌ൾ. മഗ്നീഷ്യം, അയേണ്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ തണ്ണിമത്തൻ കുരുവിൽ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കുരുവിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ തണ്ണിമത്തൻ വിത്തുകൾ സഹായിക്കും മാത്രമല്ല, കലോറിയും കുറവാണ്. ഇതിനു പുറമേ, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, നിരവധി ബി വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഉറവിടമാണ്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. തണ്ണിമത്തൻ വിത്തുകളിലെ ഉയർന്ന അളവിലുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ഈ വിത്തുകളിലുണ്ട്. മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയിരിക്കുന്നതില്‍ തണ്ണിമത്തന്‍ കുരു ചർമ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. തണ്ണിമത്തൻ വിത്തുകളിൽ ധാരാളമായി കാണപ്പെടുന്ന പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ് എന്നിവ നിങ്ങളുടെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Bahrain

ബഹ്റൈനില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; നിരവധിപേര്‍ക്ക് പരുക്ക്

ബഹ്റൈനില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഹമല ഏരിയയിലാണ് സംഘര്‍ഷം. നിരവധി പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്ക് പറ്റിയവരില്‍ ഒരാൾ ഡൗൺ സിൻ‍ഡ്രോം ബാധിച്ച ബഹ്റൈൻ സ്വദേശിയാണ്. ഒരാളെ ഇഷ്ടിക കൊണ്ട് മർദിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. വഴക്ക് വലിയ സംഘർഷത്തിലേക്ക് മാറി. അക്രമികൾ യുവാക്കളെ പിന്തുടർന്ന് ആക്രമിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Qatar

ഖത്തറിൽ ഇന്ന് മുതൽ ചൂടേറും; പൊടിക്കാറ്റും ശക്തമാകും

ഖത്തറിൽ ഇനി ചൂട് കൂടും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. രണ്ടാഴ്ചയോളം സമാന അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. താപനില ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യും. ഇടിമിന്നലും കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.വൈകുന്നേരം തുടങ്ങി രാത്രിയിലുടനീളമാകും ഇടിമിന്നലും പൊടിക്കാറ്റും. ഏപ്രിൽ മാസത്തെ ശരാശരി പ്രതിദിന താപനില 26.6 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

HEALTH NEWS

മഗ്നീഷ്യത്തിന്റെ കുറവ് ഈ പ്രശ്നങ്ങൾക്ക് കാരണമാകുന്നു…!

ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തുടങ്ങി, 300-ലധികം ജൈവ രാസപ്രവർത്തനങ്ങളിൽ മഗ്നീഷ്യം ഒരു പ്രധാനഘടകമാണ്.തലച്ചോറിന്റെ പ്രവർത്തനത്തെയും പേശികളുടെയും നാഡികളുടെയും പ്രവർത്തനം നിലനിർത്തുന്നതിലും മഗ്നീഷ്യം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും മഗ്നീഷ്യം ശരീരത്തിൽ കുറയുന്നുവെന്ന് എങ്ങനെ മനസിലാക്കാം…? മഗ്നീഷ്യം കുറഞ്ഞാൽ ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ? മഗ്നീഷ്യം കുറവിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് വിറയലാണ്. മഗ്നീഷ്യത്തിന്റെ കുറവ് മൂലം വിട്ടുമാറാത്ത ക്ഷീണവും ബലഹീനതയും ശരീരത്തിൽ അനുഭവപ്പെടാം. കോശത്തിന്റെ ഊർജ്ജോത്പാദനത്തിന് മഗ്നീഷ്യം ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ ഊർജ്ജവും സ്റ്റാമിനയും കുറയാൻ കാരണമാകും. മഗ്നീഷ്യം കുറവിന്റെ പ്രാരംഭ ഘട്ടത്തിൽ ഛർദ്ദി, ഓക്കാനം തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകാം. മഗ്നീഷ്യം കുറവിൻറെ മറ്റൊരു നിർണായക ലക്ഷണം ക്രമരഹിതമായ ഹൃദയമിടിപ്പ് ആണ്. ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് രക്തസമ്മർദ്ദം കൂടാനും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. മറ്റൊന്ന് മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവ അനുഭവപ്പെടാം. മഗ്നീഷ്യം നാഡികളുടെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് മരവിപ്പ്, നാഡീസംബന്ധമായ ലക്ഷണങ്ങൾക്ക് കാരണമാകും.

FOOD, HEALTH NEWS

ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ തുറന്നു വയ്ക്കരുതേ…

അടുക്കളയിൽ ഫ്രിഡ്ജ് ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഒരു പക്ഷേ നമ്മളിൽ പലർക്കും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണതല്ലേ…! ബാക്കി വന്ന ഭക്ഷണങ്ങൾ തുടങ്ങി പാചകം ചെയ്യാൻ പോകുന്ന ഭക്ഷണ സാധനങ്ങൾ വരെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുന്നതിനുമുണ്ട് ചില രീതികൾ. അല്ലെങ്കിൽ അത് വിഷാംശമുള്ളതായി മാറാൻ അധികം സമയമൊന്നും വേണ്ട. അതുകൊണ്ടാണ് ഫ്രിഡ്ജിനുള്ളിൽ ഓരോന്നും സൂക്ഷിക്കാൻ വെവ്വേറെ തട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ ഇടങ്ങൾ കൃത്യമായ രീതിയിൽ ഉപയോഗിക്കേണ്ടതുമുണ്ട്. ഓരോ തട്ടിലും ഒരേ വിധത്തിലുള്ള താപനിലയായിരിക്കില്ല ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ മുട്ട സൂക്ഷിക്കേണ്ടിടത്ത് അത്, ഏറ്റവും താഴയുള്ള ബോക്സിൽ പച്ചക്കറികൾ എന്നിവ സൂക്ഷിക്കാം. അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഭക്ഷണങ്ങൾ അടച്ചു സൂക്ഷിക്കുക എന്നത്. പലപ്പോഴും ഫ്രിഡ്ജിനുള്ളിൽ ഭക്ഷണ സാധനങ്ങൾ തുറന്നു വയ്ക്കുന്ന പതിവുണ്ട്. എന്നാൽ,വേവിച്ച് കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ തുറന്നുവച്ചാൽ എളുപ്പത്തിൽ കേടുവരും. അതിനാൽ തന്നെ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലെങ്കിൽ ഇതിൽ ബാക്റ്റീരിയകൾ പെരുകുകയും അതുമൂലം മറ്റ് ഭക്ഷണ സാധനങ്ങളും കേടുവരാൻ കാരണമാകുന്നു. പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം കടയിൽ നിന്നും വാങ്ങിയ പച്ചക്കറികൾ അതുപോലെ ഫ്രിഡ്ജിലേക്ക് വയ്ക്കാതെ കഴുകിയതിന് ശേഷം മാത്രം ഫ്രിഡ്ജിലേക്ക് വയ്ക്കണമെന്ന് പറയാറുണ്ട്. എന്നാൽ, എല്ലാ പച്ചക്കറികൾക്കും ഒരേ രീതിയിലുള്ള പരിപാലനമല്ല ആവശ്യം. ചിലത് കഴുകാം, എന്നാൽ മറ്റുചിലത് കഴുകാൻ പാടില്ല. ഈർപ്പം കൂടുതലുള്ള പച്ചക്കറികളോ പഴവർഗ്ഗങ്ങളോ കഴുകി സൂക്ഷിച്ചാൽ ഫ്രിഡ്ജിനുള്ളിലെ ജലാംശത്തിന്റെ അളവ് വർധിക്കുകയും അതുകാരണം ബാക്റ്റീരിയകളുണ്ടാവാനും സാധ്യതയുണ്ട്.

HEALTH NEWS

ഈ ഭക്ഷണം തീർച്ചയായും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തരുതേ…!

ഈസിയായി ലഞ്ചും ബ്രേക്ക് ഫാസ്റ്റും എങ്ങനെ കഴിക്കാം എന്ന് ആലോചിക്കുന്നവരാണ് നമ്മളിൽ പലരും. ക്വാണ്ടിറ്റിയിൽ അല്ല കാര്യം, കുറച്ച് ഫുഡ്ഡിലൂടെ കൂടുതൽ കാലറി ഊർജം എങ്ങനെ ശരീരത്തിലെത്തിക്കുന്നതിനാണ് കാര്യം. എന്നാൽ, എല്ലാ ഫുഡ്ഡും എപ്പോഴും കഴിക്കാൻ പറ്റുമോ? ഭാരം കൂടാതിരിക്കാൻ ഉച്ച ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവയിലൊന്നാണ് സാൻഡ് വിച്ച്, പ്രതേ്യകിച്ച് വെെറ്റ് ബ്രെഡ് സാൻഡ് വിച്ച്. ഇത് ശരീരത്തിൽ കാർബണിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകുന്നു. ഇതുവഴി ശരീരത്തിൽ ബ്ലഡ് ഷുഗറിന്റെ അളവ് ഗണയമായി കൂടാൻ കാരണമാകുന്നു. ക്രീമി പാസ്ത, ഇത് ശരീരത്തിൽ കലോറിയും കൊഴുപ്പും കൂടാൻ കാരണമാകുന്നു. മറ്റൊന്ന്, മധുര പാനീയങ്ങളാണ്. ഇത് ശരീരത്തിൽ ബ്ലഡ് ഷുഗറിന്റെ അളവ് കൂടാൻ കാരണമാകും. ബർഗർ, ഫ്രെെസ്, പിസ എന്നിവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. കാരണം, അവയിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്.

FOOD, HEALTH NEWS, LIFE

ദിവസവും രാവിലെ അഞ്ച് ബദാമും മൂന്ന് ഈന്തപ്പഴവും കഴിച്ചാലോ?

ബ്രേക്ക് ഫാസ്റ്റിനുമുൻപായി ദിവസവും രാവിലെ അഞ്ച് ബദാമും മൂന്ന് ഈന്തപ്പഴവും കഴിച്ചാലോ? അങ്ങനെയുള്ള ഒരു പ്രിബ്രേക്ക്ഫാസ്റ്റ് ന്യൂട്രീഷൻ ഫുഡ്ഡിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ വെെകണ്ട ഇന്നു മുതൽ ഈ രീതി ഒന്നു പരീക്ഷീച്ചു നോക്കിക്കോളു. വെറുമൊരു ലഘുഭക്ഷണമല്ല, വിവിധ വിറ്റാമിനുകളും ധാതുക്കളുംആന്റിഓക്‌സിഡന്റുകളും ഈ ഭക്ഷണത്തിലുണ്ട്. ബുദ്ധിശക്തി കൂട്ടാനോ, ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാനോ, ശരീര ഭാരം നിലനിർത്താനോ ആഗ്രഹിക്കുന്ന ഒരാൾക്ക് ഈ ഭക്ഷണങ്ങളുടെ കോമ്പിനേഷൻ ഗുണം ചെയ്യും. വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം.അതുപോലെതന്നെ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ നട്സാണ് ബദാം. രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം പകരാന്‍ സഹായിക്കും. ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പദാർത്ഥമാണ് ബദാം. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ഇതിലുണ്ട്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ദഹനം എളുപ്പമാകാനും മലബന്ധം അകറ്റാനും ഇവ കഴിക്കുന്നത് സഹായിക്കും. കാത്സ്യം അടങ്ങിയ ഈന്തപ്പഴവും ബദാമും കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കാം. ഈന്തപ്പഴത്തിലെ നാരുകളും, ബദാമിലെ പ്രോട്ടീനും, ആരോഗ്യകരമായ കൊഴുപ്പും ശരീരഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

FOOD, LIFE

ഈ രോഗലക്ഷണങ്ങൾ നിങ്ങളിലുണ്ടോ? എങ്കിൽ അത് ഇരുമ്പിന്റെ കുറവുമൂലമാണ്

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് അയണ്‍ അഥവാ ഇരുമ്പ്. രോഗപ്രതിരോധ ശേഷിയ്ക്കും പേശികളുടെ ശക്തിക്കും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇരുമ്പ് ഒരു അനിവാര്യ ഘ‌കമാണ്. എന്നാൽ, ഇരുമ്പിന്റെ അംശം ശരീരത്തിൽ കുറഞ്ഞാലോ? പലവിധ രോഗങ്ങളിലേക്കും ഇത് വഴിവയ്ക്കും. എങ്ങനെ ശരീരത്തിൽ അയണിന്റെ അംശം കൂട്ടാം? ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങണളാണ് അമിത ക്ഷീണവും തളര്‍ച്ചയും, വിളറിയ ചര്‍മ്മം, നഖങ്ങള്‍ പൊട്ടി പോവുക, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, തലമുടി കൊഴിച്ചില്‍, കാലുകളും കൈകളും തണുത്തിരിക്കുക, തലക്കറക്കം, തലവേദന തുടങ്ങിയവ. എന്നാൽ ഭക്ഷണ ക്രമത്തിലൂടെ ഇരുമ്പിന്റെ അപര്യാപ്തയെ നമുക്ക് ഒരു പരിധിവരെ മറികടക്കാവുന്നതാണ്. അതിനായി ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം: ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇതിനു പുറമേ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Qatar

പെട്രോൾ വില കുറയും; ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ

ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. സൂപ്പർ ഗ്രേഡ് പെട്രോളിന് ഇന്ന് മുതൽ 2.05 റിയാലായിരിക്കും ഈടാക്കുക. പ്രീമിയം പെട്രോളിന് ഇന്ന് മുതൽ ലിറ്ററിന് 2.05 റിയാലും ആയിരിക്കും. കഴിഞ്ഞ ദിവസമാണ് ഖത്തർ എനർജി ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ പെട്രോൾ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ഡീസൽ വിലയിൽ മാറ്റമില്ല. ലിറ്ററിന് 2.05 റിയാൽ ആയി തുടരുന്നു.

Saudi Arabia

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ എത്തിയത് 12.22 കോടി പേർ

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കായെത്തിയത് 12.22 കോടി പേർ. 1.65 കോടി ഉംറ തീർഥാടകരും ഉൾപ്പെടെയാണ് ഇത്രയുമധികം ആളുകൾ തീർത്ഥാടനത്തിനായി എത്തിയത്. റമസാനിലെ അവസാന പത്തിലായിരുന്നു ഏറ്റവും തിരക്ക്. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവി(പ്രവാചക പള്ളി)യിലേക്കുമാണ് ഇത്രയധികം തീർത്ഥാടകർ എത്തിയത്. ഹറം പള്ളികളിൽ ഇഅതികാഫ് അനുഷ്ഠിച്ചവർ ഉൾപ്പെടെ പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് മടങ്ങിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തീർത്ഥാടകർക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും സുദിനമാണ് ഈദുൽ ഫിത്ർ എന്ന് സൽമാൻ രാജാവ് പറഞ്ഞു.

Saudi Arabia

ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി സൗദിയ; ലക്ഷ്യം യൂറോപ്പിലെ സാന്നിധ്യം

ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി സൗദിയ എയർലൈൻസ്. യൂറോപ്പിലെ സാന്നിധ്യം ആണ് സൗദിയയുടെ ലക്ഷ്യം. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ജൂൺ മുതലാണ് വിയന്നയിലേക്ക് നേരിട്ടുള്ള സർവീസുകൾക്ക് തുടക്കമാകുന്നത്.ജിദ്ദയിൽ നിന്ന് ആഴ്ചയിൽ 3 തവണ വിയന്നയിലേക്ക് സർവീസ് ഉണ്ടാകും. നിസ്, മലാഗ,ഏതൻസ്, ബാലി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങുമെന്ന് നേരത്തെ സൗദിയ പ്രഖ്യാപനം നടത്തിയിരുന്നു. നിലവിൽ 100 നഗരങ്ങളിലേക്കാണ് സൗദിയ സർവീസ് നടത്തുന്നത്.

Bahrain

ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഫാന്‍ വില്ലേജില്‍ തിരക്ക് ഏറുന്നു; വാരാന്ത്യങ്ങളിൽ അർധരാത്രി വരെ പരിപാടികള്‍

ബഹ്‌റൈനിൽ ഫോർമുല വൺ കാറോട്ടത്തിനായി സജ്ജീകരിച്ച ഫോർമുല വൺ ഫാൻ വില്ലേജില്‍ തിരക്ക് ഏറുന്നു. നിരവധി വിനോദ പരിപാടികള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഫാൻ വില്ലേജ് 9 വരെ പ്രവർത്തിക്കും. ഗ്രാൻഡ് പ്രി ട്രാക്കിന്റെ മാതൃകയിൽ സജ്ജീകരിച്ച സ്കെലെക്സ്ട്രിക് മിനി റേസിങ് സ്ലോട്ട് ശ്രദ്ധ പിടിച്ചുപറ്റുന്നു. മിനിയേച്ചർ റേസിങ് കാറുകൾ തിരഞ്ഞെടുത്ത് ഓടിക്കാനും കഴിയും. പ്രശസ്ത സംഗീത ബാൻഡുകളുടെ പരിപാടികള്‍ ഇവിടെയുണ്ട്. വാരാന്ത്യങ്ങളിൽ അർധരാത്രി വരെ പരിപാടികള്‍ നീളുന്നുണ്ട്.

Qatar

ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ; നിരക്കുകള്‍ ഇങ്ങനെ

ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. സൂപ്പർ ഗ്രേഡ് പെട്രോളിന് ഇന്ന് മുതൽ 2.05 റിയാലായിരിക്കും ഈടാക്കുക. പ്രീമിയം പെട്രോളിന് ഇന്ന് മുതൽ ലിറ്ററിന് 2.05 റിയാലും ആയിരിക്കും. കഴിഞ്ഞ ദിവസമാണ് ഖത്തർ എനർജി ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ പെട്രോൾ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ഡീസൽ വിലയിൽ മാറ്റമില്ല. ലിറ്ററിന് 2.05 റിയാൽ ആയി തുടരുന്നു.

Saudi Arabia

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ എത്തിയത് 12.22 കോടി പേർ

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കായെത്തിയത് 12.22 കോടി പേർ. 1.65 കോടി ഉംറ തീർഥാടകരും ഉൾപ്പെടെയാണ് ഇത്രയുമധികം ആളുകൾ തീർത്ഥാടനത്തിനായി എത്തിയത്. റമസാനിലെ അവസാന പത്തിലായിരുന്നു ഏറ്റവും തിരക്ക്. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവി(പ്രവാചക പള്ളി)യിലേക്കുമാണ് ഇത്രയധികം തീർത്ഥാടകർ എത്തിയത്. ഹറം പള്ളികളിൽ ഇഅതികാഫ് അനുഷ്ഠിച്ചവർ ഉൾപ്പെടെ പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് മടങ്ങിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തീർത്ഥാടകർക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും സുദിനമാണ് ഈദുൽ ഫിത്ർ എന്ന് സൽമാൻ രാജാവ് പറഞ്ഞു.

Saudi Arabia

തീർത്ഥാടകർക്ക് സംസം ജലവുമായി സൗദി; ഔദ്യോഗിക നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കി

തീർത്ഥാടകർക്കായി സംസം ജലം ലഭ്യമാക്കി സൗദി അറേബ്യ. സൗദിയിലെ വിമാനത്താവളങ്ങളിലാണ് തീർത്ഥാടകർക്കായി ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിലെ അംഗീകൃത വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും ഇനി സംസം ബോട്ടിലുകൾ വാങ്ങാൻ കഴിയും. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് നടപടി. സംസം വെള്ളം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഒരാൾക്ക് ഒരു കുപ്പി സംസം വെള്ളം മാത്രമേ വാങ്ങാൻ അനുമതിയുള്ളു. കൂടാതെ ഇതു സംബന്ധിച്ച പ്രക്രിയകൾ പൂർത്തിയാക്കുന്നതിന് സാധുവായ ഉംറ വിസയോ നുസുക് ആപ്ലിക്കേഷൻ വഴിയുള്ള അനുമതിയോ ഹാജരാക്കണം. സംസം ബോട്ടിലുകൾ വാങ്ങിക്കഴിഞ്ഞാൽ പരിശോധന കഴിഞ്ഞിട്ടുള്ള ലഗേജുകളിൽ സൂക്ഷിക്കരുത്. പകരം ഓരോ കുപ്പിയും പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള കൺവെയർ ബൽറ്റുകളിലായിരിക്കണം സൂക്ഷിക്കേണ്ടത്. ഇത് ജലത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും ഏവിയേഷൻ മാർഗ നിർദേശങ്ങൾ പാലിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

GLOBEL
Gulf

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ. ആഗോള തലത്തില്‍ മൂന്ന് കോടി 54 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ അറിയിച്ചു. 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരില്‍ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടോടെ നോണ്‍ റെസിഡന്റ് ഇന്ത്യക്കാരായി വിദേശത്ത് തുടരുന്നത്. നോണ്‍ റെസിഡന്റ് ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളിലാണെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക സാംസ്‌കാരിക വിനിമയ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് ഇന്ത്യന്‍ പ്രവാസി സമൂഹമെന്ന് മന്ത്രി പറഞ്ഞു.വിദേശ ഇന്ത്യക്കാര്‍ പണമയയ്ക്കല്‍, വ്യാപാരം, നിക്ഷേപങ്ങള്‍, സാംസ്‌കാരിക വിനിമയങ്ങള്‍, വൈദഗ്ധ്യത്തിന്റെയും അറിവിന്റെയും കൈമാറ്റം എന്നിവയിലൂടെ ഗണ്യമായ സംഭാവന നല്‍കുന്നതിലൂടെ സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഇവർ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയെ സംബന്ധിച്ച് ഒരു പാലമായി പ്രവര്‍ത്തിക്കുന്നവരാണ് പ്രവാസി ഇന്ത്യക്കാരെന്നും മന്ത്രി വ്യക്തമാക്കി.

Bahrain

62 ൽ നിന്ന് 59 ലേക്ക്; ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്റെെൻ

ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്റെെൻ. 147 രാജ്യങ്ങളടങ്ങുന്ന സന്തോഷ സൂചിക പട്ടികയിൽ മുൻ വർഷം 62ാം സ്ഥാനത്തായിരുന്ന ബഹ്‌റൈൻ ഇക്കുറി 59ാം സ്ഥാനത്താണുള്ളത്. 10ൽ 6.03 എന്ന ശരാശരി ജീവിത മൂല്യ നിർണയത്തോടെയാണ് ബഹ്‌റൈന്റെ ഈ നേട്ടം. ലോക സന്തോഷദിനത്തിൽ ഓക്സ്ഫഡ് സർവകലാശാലയുടെ വെൽബീയിങ് റിസേർച്ച് സെന്ററാണ് റിപ്പോർട്ട് പുറത്തുവിട്ടത്. മുൻപ് 2022ലെ സന്തോഷ സൂചികയിൽ ലോക റാങ്കിങ്ങിൽ 21-ാം സ്ഥാനത്തും അറബ് മേഖലയിലും ജി.സി.സി രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തുമായിരുന്നു ബഹ്‌റൈൻ. പിന്നീട് 2023ലും 24ലും ഹാപ്പിനസ് ഇൻഡക്‌സ് റിപ്പോർട്ടിൽ ബഹ്റെെൻ വളരെ പിന്നിലാവുകയായിരുന്നു. ലോക സന്തോഷ സൂചികയിൽ 21ാം സ്ഥാനത്തുള്ള യു.എ.ഇയാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മുൻപിൽ. 30-ാം സ്ഥാനവുമായി കുവൈത്തും 32ാം സ്ഥാനവുമായി സൗദി അറേബ്യയും പിന്നിലുണ്ട്. ഫിൻലൻഡ് ആണ് ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും നാലും സ്ഥാനത്തുണ്ട്.

TOKIYO MARATHOON
Bahrain

ടോക്കിയോ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്‌റൈന്‍ വനിത; ദാലിയ അല്‍ സാദിഖി

ടോക്കിയോ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്‌റൈന്‍ വനിതയായി ദാലിയ അല്‍ സാദിഖി. അബോട്ട് വേള്‍ഡ് മാരത്തോണ്‍ മേജേഴ്‌സ് പൂര്‍ത്തിയാക്കുന്നതിന്റെയും സിക്സ്റ്റാര്‍ മെഡല്‍ നേടുന്നതിന്റെയും ഭാഗമായി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടാനുമുള്ള ദാലിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേ‌ട്ടം. സ്ത്രീകൾക്ക് അവരുടെ വെല്ലുവിളികളെ മറികടന്ന് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാൻ പ്രചോദനമാകുമെന്ന് ദാലിയ പ്രതികരിച്ചു. ‘2024 ലെ ബെര്‍ലിനിലും 2025ലെ ടോക്കിയോ മത്സരങ്ങളിലും ദാലിയ പങ്കെടുത്തിട്ടുണ്ട്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഒരു പദവിയാണെന്നും വരാനിരിക്കുന്ന മേജർ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ദാലിയ പറഞ്ഞു. TAG; DALIYA, BAHRAIN WOMEN, TOKIYO MARATHON

Al-Munther
Bahrain

ബഹ്‌റൈന്റെ സ്വന്തം ഉപഗ്രഹം; അൽ മുൻതർ ഭ്രമണപഥത്തിൽ, ആദ്യ സിഗ്നൽ ഭൂമിയിലെത്തി

ബഹ്‌റൈന്റെ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹമായ അൽ മുൻതർ നിശ്ചിത ഭ്രമണപഥത്തിലെത്തി സിഗ്നലുകൾ അയയ്ക്കാൻ തുടങ്ങിയതായി ബഹ്‌റൈൻ ബഹിരാകാശ ഏജൻസി (ബിഎസ്‌എ). ഗ്രൗണ്ട് സ്റ്റേഷൻ വഴി ഉപഗ്രഹത്തി‌ൽ നിന്ന് സിഗ്നലുകൾ ലഭിച്ചുവെന്നും ഇങ്ങനെ ലഭിച്ച ഡേറ്റകൾ ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ സ്ഥിരതയുള്ളതാണെന്നും നിർദ്ദിഷ്ട സാങ്കേതിക ശ്രേണികൾക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഎസ്‌എ അറിയിച്ചു. 2025 മാർച്ച് 15 ന് യുഎസിലെ വാൻഡൻബർഗ് വ്യോമസേനാ താവളത്തിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹ വിക്ഷേപണം ന‌‌ടന്നത്. ഉപഗ്രഹത്തിൽ നിന്നും ലഭിച്ച സിഗ്നലുകൾ ബഹിരാകാശ മേഖലയിൽ ബഹ്‌റൈനിന്റെ കഴിവുകൾ വികസിപ്പിക്കുന്നതിലെ ശ്രദ്ധേയമായ പുരോഗതിയെ ഇത് പ്രതിഫലിപ്പിക്കുന്നതായി ബി‌എസ്‌എ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അൽ അസീരി പറഞ്ഞു. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയ ഉടൻ തന്നെ സിസ്റ്റം സജീവമാക്കൽ ആരംഭിച്ചതായി അൽ മുൻതർ പ്രോജക്ട് മാനേജർ ആയിഷ അൽ ഹറായും വ്യക്തമാക്കി. ഇതിനു പുറമേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പേലോഡ് ഉൾപ്പെടെയുള്ള നാല് സാങ്കേതിക പേലോഡുകൾ പരീക്ഷിക്കുന്നതിലേക്കുള്ള തയാറെടുപ്പ് നടക്കുന്നതായും ഇപ്പോൾ എന്നും ആശയവിനിമയം, നിയന്ത്രണ സംവിധാനം, ദിശ കണ്ടെത്തൽ തുടങ്ങിയ കോർ സിസ്റ്റങ്ങളുടെ പരീക്ഷണ ഘട്ടത്തിലാണ് രാജ്യമെന്നും ബഹ്‌റൈൻ ബഹിരാകാശ ഏജൻസിയിലെ വിഗദ്ധ സംഘം വ്യക്തമാക്കി.

seema.g.nair--empuraan
Television

എമ്പുരാന്‍ ചീത്തവിളി ബാധിക്കില്ലെന്ന് സീമ.ജി.നായര്‍; തട്ടുകട നടത്തിയാലും ജീവിക്കുമെന്ന് നടി

എമ്പുരാന്‍ സിനിമയ്ക്ക് കട്ട സപ്പോര്‍ട്ടാണ് സീമ.ജി.നായര്‍ നല്‍കിയത്. ഇതോടെ നടി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി. കടുത്ത സൈബര്‍ ആക്രമണം നേരിടുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സീമ. “സൈബര്‍ ആക്രമണം തന്നെ ബാധിക്കില്ലെന്നാണ് സീമ പറയുന്നത്. ചീത്ത പറയണം എന്ന് നിര്‍ബന്ധമുള്ളവര്‍ പറഞ്ഞുകൊണ്ടേ ഇരിക്കുക. മടുക്കുന്നതു വരെ പറയുക.” സീമ പറഞ്ഞു. “സിനിമയും സീരിയലും ഇല്ലെങ്കില്‍ തട്ടുകട നടത്തും. ജീവിക്കാന്‍ അതുമതി. സപ്രമഞ്ച കട്ടിലിൽ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല.” സീമ കൂട്ടിച്ചേര്‍ക്കുന്നു.

Business, Personal Finance

പിഎഫിലെ പണം പിന്‍വലിക്കാം നിമിഷങ്ങള്‍ക്കുള്ളില്‍; മെയ്-ജൂണ്‍ മാസത്തോടെ പദ്ധതി യാഥാര്‍ഥ്യമാകും

പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്‍ക്ക് ഇനി പണം അക്കൗണ്ട് വഴി പിന്‍വലിക്കാം. വരുന്ന മെയ് – ജൂണ്‍ മാസത്തോടെ എടിഎം, യുപിഐ എന്നിവ ഉപയോഗിച്ച് പിഎഫ് തുക പിന്‍വലിക്കാനാകും. സംവിധാനം നടപ്പിലാകുന്നതോടെ പിഎഫില്‍ നിന്നും പണമെടുക്കാന്‍ നിമിഷങ്ങള്‍ മതിയാവും. പണം പിന്‍വലിക്കാന്‍ എടുക്കുന്ന സമയം കുറയ്ക്കുന്നത് പിഎഫ് വരിക്കാര്‍ക്ക് ആശ്വാസമാകും. ഇതിനായി ഇപിഎഫ്ഒ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് സ്ഥാപിച്ചിട്ടുണ്ട്. യുപിഐ സംവിധാനത്തിലേക്ക് പിഎഫ് അക്കൗണ്ടുകളെ സംയോജിപ്പിക്കുകയാണ് അടുത്ത ഘട്ടം. ഇതിന് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (NPCI) നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഇപിഎഫ്ഒയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. മെയ് മാസത്തോടെ ഇപിഎഫ്ഒ ക്ലെയിമുകള്‍ യുപിഐ വഴി യാഥാര്‍ത്ഥ്യമാകും.

Vasthu

ഫെംഗ്ഷൂയിയെ അറിയാം; കുടുംബഭദ്രത ഉറപ്പിക്കാം

ഫെംഗ്ഷൂയി ശാസ്ത്രമനുസരിച്ച് കുറെ രൂപങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാറുണ്ട്. ഇത് ഐശ്വര്യവും ഭാഗ്യവും കുടുംബഭദ്രതയും നിലനിര്‍ത്തും എന്നാണ് വിശ്വാസം. മാനിന്ഫെംഗ്ഷൂയി അനുസരിച്ച് പ്രാധാന്യമുണ്ട്. ദീർഘായുസ്, സഹനശക്തി വേഗത എന്നിവയാണ് മാനിനെ സംബന്ധിച്ച് സൂചിപ്പിക്കുന്നത്. മാനിന് ചൈനീസ് ഭാഷയിൽ ‘ലു’ എന്നാണ് പറയുന്നത്. ഫെംഗ്ഷൂയി മാൻ രൂപങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് രോഗങ്ങളെ അകറ്റാനും ആരോഗ്യ പരിപാലനത്തിനും സഹായകമാവുമെന്നാണ് വിശ്വാസം. ഇത് കിടപ്പ് മുറിയുടെ തെക്ക് പടിഞ്ഞാറ് മൂലയിലാണ് സൂക്ഷിക്കേണ്ടത്. പരസ്പര സ്നേഹം നിലനിർത്താനും വിവാഹ ബന്ധം ഉറപ്പിക്കാനും ഈ മാന്‍ രൂപങ്ങള്‍ സഹായിക്കും. മാൻ സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നതിനാൽസമ്പത്തിന്റെ കുടം പേറി നിൽക്കുന്ന മാൻ‌രൂപം സമൃദ്ധി വരുത്തും എന്നും പറയപ്പെടുന്നു.

LITERATURE

ടി.പത്മനാഭന്റെ വീട്ടില്‍ ബംഗാള്‍ മധുരവുമായി ഗവര്‍ണര്‍ എത്തി; കൈകൂപ്പി സ്വീകരിച്ച് കഥാകാരന്‍

തിരക്കുപിടിച്ച പരിപാടിക്കിടയിലും ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ടി.പത്മനാഭന്റെ വീട്ടിലെത്തി.മലയാളത്തിന്റെ തലപ്പൊക്കമുള്ള കഥകള്‍ പിറന്ന വീട്ടിലേക്ക് അദ്ദേഹമെത്തി ആദരത്തോടെ കൈകൂപ്പി. ടി.പത്മനാഭന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു, ഷാള്‍ അണിയിച്ചു. രാജ്ഭവന്റെ മുദ്രയുള്ള മെമന്റോ, ബംഗാള്‍മധുരം, മുണ്ട് എന്നിവയും കഥാകാരന് സ്നേഹോപഹാരമായി നല്‍കി. പയ്യന്നൂരില്‍ തുരീയം സംഗീതോത്സവം ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഗവര്‍ണര്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പത്മനാഭന്‍ പങ്കെടുക്കില്ലെന്ന് അറിഞ്ഞാണ് ഗവര്‍ണര്‍ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്. പത്മനാഭന്റെ സന്തതസഹചാരി കെ.രാമചന്ദ്രന്‍ ‘അദൃശ്യനദി’, ‘എന്റെ കഥ എന്റെ ജീവിതം’, ‘ദയ’, ‘കരുവന്നൂര്‍’ എന്നീ പുസ്തകങ്ങള്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. പത്മനാഭന്റെ സഹായിയായ പദ്മാവതിക്ക് ഗവര്‍ണര്‍ക്കൊപ്പം ഫോട്ടോയെടുക്കണം. ‘എന്റെ അമ്മയുടെ പേരാണ് പദ്മാവതി’ -ഫോട്ടെയെടുത്തശേഷം പദ്മാവതിക്ക് സാരി സമ്മാനിക്കുമ്പോള്‍ ഗവര്‍ണര്‍ പറഞ്ഞു.

LITERATURE

എഴുത്തുകാര്‍ക്ക് സമൂഹത്തെ വേണ്ടെന്നും ഇന്‍സ്റ്റഗ്രാം മതിയെന്നും എം.മുകുന്ദന്‍

പല എഴുത്തുകാര്‍ക്കും സമൂഹത്തെ വേണ്ടെന്നും അവര്‍ക്ക് ഇന്‍സ്റ്റഗ്രാം മതിയെന്നും എം.മുകുന്ദന്‍. അഷിതാസ്മാരകസമിതിയുടെ അഷിതാസ്മാരക പുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിതെറ്റിപ്പോകുന്ന എഴുത്തുകാര്‍ക്ക് വഴികാണിച്ചുകൊടുക്കാന്‍ അഷിതയ്ക്ക് കഴിയും. അഷിതയെ മനസ്സിലാക്കിയാല്‍ എഴുത്തുകാര്‍ ഒരിക്കലും വഴിതെറ്റിപ്പോകില്ല. അഷിതയുടെ എഴുത്ത് ആത്മനിഷ്ഠമാണെന്ന് പറയുമ്പോഴും സമൂഹത്തിന്റെ വേദനകള്‍ അവര്‍ കാണാതെപോയില്ല. അവരുടെ എഴുത്തുകളില്‍ സമൂഹത്തെക്കുറിച്ചുള്ള ആധിയുണ്ടായിരുന്നു. -മുകുന്ദന്‍ പറഞ്ഞു. മേയര്‍ ഡോ. ബീനാഫിലിപ്പ് പുരസ്‌കാരം നല്‍കി. അക്ബര്‍ ആലിക്കര, കെ.ആര്‍. അജയന്‍, അഭിഷേക് പള്ളത്തേരി, പ്രദീഷ്, റെജി മലയാലപ്പുഴ, ഡോ. ആനന്ദന്‍ രാഘവന്‍, റീത്ത രാജി, സുജ പാറുകണ്ണില്‍ എന്നിവര്‍ മുകുന്ദനില്‍നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഷിതാ അനുസ്മരണപ്രഭാഷണം നടത്തി. ബെന്ന ചേന്ദമംഗലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

LITERATURE

നാടകമെഴുത്തില്‍ അരപതിറ്റാണ്ട്‌; ശ്രദ്ധേയനായി മണിലാല്‍

നാടകമെഴുത്തില്‍ അരപതിറ്റാണ്ട്‌ തികച്ച് മണിലാല്‍. അഭിഭാഷകനായ മണിലാല്‍ ഇതിനകം എഴുതിയത് 150-ലധികം പ്രൊഫഷണല്‍ നാടകങ്ങള്‍. മിക്കതും ഹിറ്റും സൂപ്പര്‍ഹിറ്റും. ഇപ്പോഴും നാടകസപര്യ തുടരുന്നു. എഴുത്തിന്റെ ഈ അന്‍പതാംവര്‍ഷത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ ഇരുപത്തഞ്ച് നാടകങ്ങള്‍ പുസ്തകമായി പുറത്തിറക്കുകയാണ് അദ്ദേഹം. അമച്വര്‍ നാടകങ്ങളില്‍ പയറ്റിത്തെളിഞ്ഞശേഷം 1983-ലാണ് പ്രൊഫഷണല്‍ നാടകരംഗത്ത് എത്തുന്നത്. ‘പടയൊരുക്കം’ എന്ന നാടകത്തിലൂടെ തുടക്കം. അടുത്തവര്‍ഷം നാല് നാടകമാണ് എഴുതിയത്. സംസ്ഥാന അവാര്‍ഡുകളും അക്കാദമി അവാര്‍ഡുകളും ഏറ്റുവാങ്ങിയതിനപ്പുറം കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടകപ്രേമികള്‍ നെഞ്ചേറ്റിയ നാടകങ്ങളായിരുന്നു എല്ലാം. ‘ഉദയഗീതം’, ‘പമ്പാമേള’, ‘കൊടിമരം’ തുടങ്ങി ‘കനല്‍ക്കാറ്റ്’ വരെയായി നാടകങ്ങള്‍ 150 കടന്നു. നടന്‍ തിലകന്‍ സിനിമയില്‍നിന്നു പിണങ്ങി നാടകത്തിലേക്ക് തിരിച്ചുപോകുന്നെന്നു പ്രഖ്യാപിച്ചപ്പോള്‍ തിരഞ്ഞെടുത്തത് മണിലാലിന്റെ രചനയായിരുന്നു. ‘ഇതോ ദൈവത്തിന്റെ സ്വന്തം നാട്’ എന്ന നാടകം അദ്ദേഹംതന്നെ സംവിധാനം ചെയ്തു. ‘ആദിശങ്കരന്‍ ജനിച്ച നാട്ടില്‍’ എന്ന നാടകവും തിലകനാണ് സംവിധാനം ചെയ്തത്. ഉഷാ ഉദയന് ഏറെ പ്രശസ്തി നേടിക്കൊടുത്ത നാടകമായിരുന്നു ‘അങ്കം ജയിക്കാന്‍ ഒരമ്മ’. രാജീവ് ഗാന്ധി വധത്തില്‍ അദ്ദേഹത്തോടൊപ്പം മരിച്ച സുരക്ഷാഭടന്മാരും അവരുടെ കുടുംബവുമായിരുന്നു വിഷയം. മണിലാലിന്റെ എല്ലാ നാടകങ്ങളും ഇങ്ങനെ സാമൂഹികമായ വിഷയങ്ങളെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്നവയാണ്.

LITERATURE

കോഴിക്കോട് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എംടി സ്മാരകമാകും

കോഴിക്കോട് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എം.ടി.സ്മാരകമാകും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഈ കാര്യത്തില്‍ തീരുമാനമെടുത്തു. ലൈബ്രറി എം.ടി. സ്മാരകമായി നവീകരിക്കുന്നതിന് 50 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ലൈബ്രറിയുടെ മുന്‍വശത്ത് എം.ടി. സ്‌ക്വയര്‍ ഒരുക്കും. എം.ടി.യുടെ വെങ്കലശില്പം സ്ഥാപിക്കാനും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ബജറ്റില്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. വെങ്കല പ്രതിമ സ്ഥാപിക്കുന്നതിനുള്ള 50 ലക്ഷം രൂപ ഗ്രന്ഥശാലാ പ്രവര്‍ത്തകരില്‍നിന്നും കണ്ടെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വായനയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന ബജറ്റ് ലൈബ്രറി കൗണ്‍സില്‍ പാസാക്കി. 107,60,00000 രൂപ (നൂറ്റിയേഴ് കോടി അറുപത് ലക്ഷം രൂപ) വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

LIFE

കാമുകന്‍മാരെ മാറി മാറി അണിഞ്ഞ് വനേസ ട്രംപ്; പ്രണയ ജീവിതം ഇതുവരെ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ മരുമകളാണ് വനേസ ട്രംപ്. ടൈറ്റാനിക് ഹീറോ ലിയനാർഡോ ഡീ കാപ്രിയോ മുതൽ തെരുവ് ഗുണ്ടകള്‍ വരെയുണ്ട് വനേസ പ്രണയപ്പട്ടികയില്‍. ട്രംപിന്റെ മകൻ ട്രംപ് ജൂനിയറിനെയാണ് വനേസ വിവാഹം കഴിച്ചത്. 2018 ൽ ഇവര്‍ വേർപിരിഞ്ഞു. ഈ ബന്ധത്തില്‍ വനേസയ്ക്ക് അഞ്ച് മക്കളുണ്ട്. അമ്മയുടെ വഴി പിന്തുടര്‍ന്ന് മോഡലിങ്ങിലാണ് വനേസയും ജീവിതം തുടങ്ങിയത്. പിന്നീട് സിനിമയിലെത്തി. കിയാനു റീവ്സ്, ജാക്ക് നിക്കോൾസൺ, ഡയാൻ കീറ്റൺ, എന്നിവർക്കൊപ്പം 2003 ൽ ഇറങ്ങിയ ‘സംതിങ്സ് ഗോട്ട ഗിവ്’ എന്ന സിനിമയിൽ വനേസ അഭിനയിച്ചിട്ടുണ്ട്. ‘ബ്രെറ്റ് മൈക്കിൾസ്: ലൈഫ് ആസ് ഐ നോ ഇറ്റ്’ എന്ന 2010ലെ ടെലിവിഷൻ പരമ്പരയിലും അവർ അഭിനയിച്ചു. 2003 ൽ, വനേസയും സഹോദരി വെറോണിക്കയും ‘സെസ്സ’ എന്ന പേരിൽ ഒരു നൈറ്റ്ക്ലബ് ആരംഭിച്ചു. 2010 ൽ ലാ പോഷെ എന്ന പേരിൽ ഹാൻഡ്‌ബാഗുകൾ പുറത്തിറക്കി. ലാറ്റിൻ കിങ്സ് എന്ന ഗുണ്ടാസംഘത്തിലെ വാലന്റിൻ റിവേരയുമായി വനേസ അടുത്തു. പിന്നീട് ലിയോനാർഡോ ഡികാപ്രിയോയുമായി പ്രണയത്തിലായി.അത് പിരിഞ്ഞപ്പോള്‍ സൗദി രാജകുടുംബാംഗം ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ അൽ സൗദുമായി അടുത്ത ബന്ധം. 2001 ൽ ആ ബന്ധവും അവസാനിച്ചു. അതിനു ശേഷമായിരുന്നു ട്രംപ് ജൂനിയറുമായുള്ള അടുപ്പം. ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സുമായും പ്രണയത്തിലായി. ടൈഗർ വുഡ്സ് പ്രണയം സ്ഥിരീകരിച്ചതോടെ വനേസ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

LIFE

ഇഡ്ഢലി; ചില കുറുക്കുവഴികള്‍

ഇഡ്ഢലി മലയാളികളുടെ പ്രഭാത ഭക്ഷണമാണ്. ഇഡ്ഢലി തയ്യാറാക്കാന്‍ ചില കുറുക്കുവഴികളുണ്ട്. ചില ചേരുവകളും ഉണ്ട്.അവയെക്കുറിച്ച് അറിയാം. ഇഡ്ഢലി പ്രോട്ടീന്‍ നിറഞ്ഞ ഒരു പ്രതാലാണ്. ഇതിലെ ഉഴുന്നാണ് പ്രോട്ടീന്‍ സ്വഭാവം നല്‍കുന്നത്. ഇഡ്ഢലി ഉണ്ടാക്കാന്‍ ഉഴുന്ന് മൂന്നില്‍ ഒരു ഭാഗമാണ് എടുക്കുക. മൂന്ന് അരിയെങ്കില്‍ ഒന്ന് ഉഴുന്ന് ഇതാണ് കണക്ക്. ഉഴുന്നിലാണ് കൂടുതല്‍ പ്രോട്ടീനുള്ളത്. ഉഴുന്ന് കൂടുതല്‍ എടുക്കുക. ഉഴുന്നിനൊപ്പം സോയാബീന്‍ കുതിര്‍ത്ത് ചേര്‍ത്തും അരയ്ക്കാം. ഇഡ്ഢലി പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. കൂടുതല്‍ ഗുണകരമാക്കാം. അരയ്ക്കാനിടുമ്പോള്‍ അല്‍പം ഉലുവ കൂടി ചേര്‍ക്കുക. മൃദുവായ ഇഡ്ഢലി തയ്യാറാക്കാന്‍ ഉഴുന്ന് കുതിര്‍ത്തിയ വെള്ളത്തില്‍ തന്നെ അരിയും ഉഴുന്നുമെല്ലാം അരച്ചെടുക്കണം. വെള്ളം അധികമാകാനും പാടില്ല, കുറയാനും പാടില്ല. ഇതു രണ്ടും ഇഡ്ഢലിയുടെ മാര്‍ദവം നഷ്ടപ്പെടുത്തും.

LIFE

അടുക്കളയിലെ പാത്രങ്ങള്‍ തുരുമ്പ് പിടിക്കാതിരിക്കാന്‍

അടുക്കളയിലെ പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക പ്രധാനമാണ്. ഉപയോഗിക്കാതെ ഇരിക്കുമ്പോഴാണ് പാത്രങ്ങള്‍ കേടാകുന്നത്. എങ്ങനെയൊക്കെ പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാം. ഭക്ഷണമുണ്ടാക്കി കഴിഞ്ഞാല്‍ പാത്രങ്ങള്‍ വൃത്തിയായി കഴുകണം. ഇത് ശ്രദ്ധിക്കുക.ഭക്ഷണമുണ്ടാക്കി കഴിഞ്ഞ പാത്രങ്ങള്‍ സിങ്കിലിട്ടാല്‍ കേടാകും. അതിന് ഇടവരുത്തരുത്. എണ്ണ പുരട്ടി വച്ചാല്‍ പാത്രങ്ങള്‍ തുരുമ്പ് പിടിക്കില്ല.ഈര്‍പ്പം ഇല്ലെങ്കില്‍ പാത്രങ്ങള്‍ കൂടുതല്‍ കാലം കേടാകാതെ നില്‍ക്കും. തുരുമ്പിക്കുന്ന പാത്രങ്ങള്‍ വിനാഗിരിയിലോ നാരങ്ങവെള്ളത്തിലോ കഴുകുന്നത് നന്നായിരിക്കും. ഇവ രണ്ടും അസിഡിറ്റി ഉള്ളതാണ്.

LIFE

മിക്സിയുടെ ശബ്ദം അസഹനീയമോ; പരിഹാരം ഇങ്ങനെ:

മിക്സി അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. അത് പാചകം എളുപ്പമാക്കുമെങ്കിലും ശബ്ദം അസഹനീയമാണ്. അത് എങ്ങനെ പരിഹരിക്കാം. ഇതിനു ചില വഴികളുണ്ട്. മിക്സി വച്ചിരിക്കുന്ന സ്ഥാനം അത് ശ്രദ്ധിക്കുക. സ്ഥലം മാറ്റിയാല്‍ ചിലപ്പോള്‍ ശബ്ദം കുറയും. വിശാലമായ സ്ഥലത്തുനിന്നും മിക്സി പ്രവര്‍ത്തിപ്പിക്കാം. ഇടുങ്ങിയ ഇടം തിരഞ്ഞെടുക്കരുത്. പഴക്കം ചെന്ന മിക്സി ആണെങ്കില്‍ സര്‍വീസ് ചെയ്യണം. റബ്ബര്‍ മാറ്റില്‍ വച്ചാല്‍ മിക്സിക്ക് ശബ്ദം കുറയും. ബ്ലേഡുകള്‍ വൃത്തിയായി വച്ചാല്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാതിരിക്കും. ശബ്ദം കുറയും. ജാര്‍ ഓവര്‍ ലോഡ് ആകാതെ നോക്കണം.

INDEPTH

ഇ -ലേണിംഗ് സർവീസസ് മാർക്കറ്റ്: വിശകലനം

2023-ൽ ആഗോള ഇ-ലേണിംഗ് സേവന വിപണിയുടെ മൂല്യം ഏകദേശം 264.28 ബില്യൺ യുഎസ് ഡോളറായിരുന്നു. 2032 ആകുമ്പോഴേക്കും വിപണി ഏകദേശം 1,291.18 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് സൂചന. ഈ കാലയളവിൽ 19.2% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) പ്രതിഫലിപ്പിക്കുന്നു. ഇ-ലേണിംഗ് സർവീസസ് മാർക്കറ്റ് അവലോകനം ഇ-ലേണിംഗ് സേവനങ്ങളില്‍ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും ഉൾക്കൊള്ളുന്നു, ഇത് ഇലക്ട്രോണിക് മാർഗങ്ങളിലൂടെ വിദ്യാഭ്യാസവും പരിശീലനവും സുഗമമാക്കുന്നു, ലോകമെമ്പാടുമുള്ള പഠിതാക്കൾക്ക് ഇത് പ്രയോജനം ചെയ്യുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ വർദ്ധിച്ചുവരുന്ന സ്വീകാര്യത, സാങ്കേതികവിദ്യയിലെ പുരോഗതി, വിവിധ വ്യവസായങ്ങളിൽ നൈപുണ്യ വികസനത്തിനും പുനർ നൈപുണ്യ വികസനത്തിനുമുള്ള വർദ്ധിച്ചുവരുന്ന ആവശ്യം എന്നിവയാണ് വിപണിയുടെ വളർച്ചയെ നയിക്കുന്നത്. കോവിഡ് 19 വിദൂര പഠനത്തിലേക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്തി. ഇത് ഇപ്പോള്‍ വിപണി വികാസത്തെ കൂടുതൽ മുന്നോട്ട് നയിക്കുന്നു. എന്നിരുന്നാലും, ഡിജിറ്റൽ വിഭജനം, ഉള്ളടക്ക ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വെല്ലുവിളികൾ വളർച്ചയെ തടസ്സപ്പെടുത്തിയേക്കാം. എന്നിരുന്നാലും, തുടർച്ചയായ നവീകരണങ്ങളും വ്യക്തിഗതമാക്കിയ പഠനാനുഭവങ്ങളിൽ വർദ്ധിച്ചുവരുന്ന ഊന്നലും ഇ-ലേണിംഗ് സേവന വിപണിയിൽ ഗണ്യമായ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏതൊരു വിപണി ഗവേഷണ വിശകലനത്തിലും പ്രധാന മേഖല മത്സരമാണ്. ഇ-ലേണിംഗ് സർവീസസ് മാർക്കറ്റിലെ മത്സര സാഹചര്യവും പോർട്ട്‌ഫോളിയോയും നൽകുന്നു. വിപണി വിഹിതം, മൊത്ത മാർജിൻ, ഉൽപ്പന്ന പോർട്ട്‌ഫോളിയോ, ഉൽപ്പാദനം, വരുമാനം, വിൽപ്പന വളർച്ച, മറ്റ് പ്രധാന ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിപണിയെ സൂക്ഷ്മമായി പരിശോധിക്കുന്നു. കൂടാതെ, വിപണിയിൽ മത്സര നേട്ടം നേടുന്നതിന് എതിർ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വിപണി അടക്കി വാഴുന്നവര്‍ ഉപയോഗിക്കുന്ന നിർണായക തന്ത്രങ്ങൾ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.

INDEPTH

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂസിലാന്‍ഡിലേക്ക് സ്വാഗതം;ഈസിയായി പഠനവും ജോലിയും

ന്യൂസിലാന്‍ഡ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാടി വിളിക്കുന്നു. പഠനവും ജോലിയും ആകര്‍ഷണീയത. കാനഡ-ഇന്ത്യ ബന്ധം ഉലഞ്ഞിരിക്കുമ്പോഴാണ് പുതിയ അവസരം. വിവിധ പദ്ധതികളാണ് ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്.ന്യൂസിലാന്‍ഡ് സമ്പദ്‌വ്യവസ്ഥയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. 2019 ല്‍ ഈ മേഖലയില്‍ 5.1 ബില്യണ്‍ ഡോളര്‍ ആണ് ഈ ഇനത്തിലെ വരുമാനം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ന്യൂസിലാന്‍ഡ് എക്‌സലന്‍സ് അവാര്‍ഡുകള്‍ (NZEA) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം 260,000 ന്യുസി ലാന്‍ഡ് ഡോളര്‍ ഭാഗിക സ്‌കോളര്‍ഷിപ്പ് പാക്കേജ് ലഭിക്കും. 2019ല്‍ കോവിഡ് കാലത്ത് ഇവിടെ 120,000 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. കോവിഡ് അടങ്ങിയതോടെ ഇത് 2021 ല്‍ 50,000 ആയി കുറഞ്ഞു. 2024 അവസാനത്തോടെ 95,000നും 100,000 നും ഇടയ്ക്ക് വിദ്യാര്‍ത്ഥികളുണ്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും 2030വരെ സുസ്ഥിരമായ വളര്‍ച്ചയാണ് പ്രവചിക്കപ്പെടുന്നത്. 2025ആകുമ്പോഴേക്കും ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 101,552 കവിയുമെന്നാണ് പ്രതീക്ഷ. ന്യൂസിലന്‍ഡ് 22,225 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചേക്കും. എന്തുകൊണ്ട് ന്യൂസിലാന്‍ഡില്‍ കരിയര്‍? ന്യൂസിലാന്‍ഡിലേത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന പഠന അന്തരീക്ഷമാണ്. അമിതമായ സാമ്പത്തിക ഭാരമില്ലാതെ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കും. കുറഞ്ഞ ട്യൂഷന്‍ ഫീസും ജീവിതച്ചെലവുമാണ് ആകര്‍ഷകമാക്കുന്നത്. മറ്റൊരു പ്രധാന കാര്യം ന്യൂസിലന്‍ഡിന്റെ വിദ്യാര്‍ത്ഥി സൗഹൃദ വിസ നയങ്ങളും പഠനാനന്തര തൊഴില്‍ അവസരങ്ങളുമാണ്. ബിരുദാനന്തര ബിരുദാനന്തര തൊഴില്‍ അവകാശങ്ങള്‍ വാഗ്ദാനം ചെയ്ത് ന്യൂസിലന്‍ഡ് നൈപുണ്യ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പിന്തുടരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സാമ്പത്തിക സഹായവുമുണ്ട്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായവുമാണ് ഇവിടുത്തെത്. . വൈവിധ്യമാര്‍ന്ന പഠന ഓപ്ഷനുകള്‍ എന്നിവയും പഠനാനന്തര ജോലി ഓപ്ഷനുകളുമുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് ന്യൂസിലാന്‍ഡിലെ സര്‍വകലാശാലകള്‍ എഞ്ചിനീയറിംഗ്, നഴ്‌സിംഗ് എന്നിവയുള്‍പ്പെടെ നിരവധി പ്രൊഫഷണല്‍ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എഞ്ചിനീയറിംഗിലെ ബിരുദ (യുജി) പ്രോഗ്രാമിന്റെ ട്യൂഷന്‍ ഫീസ് 8,372 ഡോളര്‍ (7,17,300 രൂപ) മുതല്‍ 10,648 ഡോളര്‍ (9,12,200 രൂപ) വരെയാണ്.അതേസമയം നഴ്‌സിംഗ് കോഴ്‌സുകളുടെ ചെലവ് 8,011 ഡോളര്‍ (6,86,300 രൂപ) മുതല്‍ 10,650 ഡോളര്‍ (9,12,500 രൂപ) വരെയാണ്.

INDEPTH

ട്രംപ് ലോകക്രമത്തെ കാറ്റിൽ പറത്തി; യൂറോപ്യൻ നേതാക്കളെ തർക്കത്തിലേക്ക് തള്ളിവിട്ടു

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പതിറ്റാണ്ടുകൾക്ക് മുമ്പ് തന്റെ രാജ്യം സ്വയം നിശ്ചയിച്ച പങ്കിനെ വെല്ലുവിളിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. പഴയ ലോകക്രമം അവസാനിച്ചുവെന്ന് പലർക്കും തോന്നുന്ന തരത്തിലാണ് അദ്ദേഹം ഇത് ചെയ്യുന്നത് – പുതിയ ലോകക്രമം ഇതുവരെ രൂപപ്പെട്ടിട്ടില്ല. യൂറോപ്പിന്റെ സുരക്ഷ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര വലിയ സമ്മർദ്ദത്തിലായതിനാൽ, ഇപ്പോൾ ചുറ്റും പരക്കം പായുന്ന അതിന്റെ നേതാക്കൾക്ക് മതിയായ പ്രതികരണം കണ്ടെത്താൻ കഴിയുമോ? 1945ന് ശേഷമുള്ള അന്താരാഷ്ട്ര ക്രമത്തെക്കുറിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ വിമർശനം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. നമ്മുടെ ഉടമസ്ഥതയില്ലാത്ത കപ്പലുകളെ സംരക്ഷിക്കുകയും എണ്ണ കൊണ്ടുപോകുന്ന സഖ്യകക്ഷികളുടെ കപ്പലുകളെ അമേരിക്ക സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ ലോകം അമേരിക്കയുടെ രാഷ്ട്രീയക്കാരെ നോക്കി ചിരിക്കുന്നു. രണ്ടാം തവണ സ്ഥാനമേറ്റതിനുശേഷം അദ്ദേഹം ആവർത്തിച്ചുവരുന്ന ഒരു നിലപാടാണിത്. അമേരിക്കയുടെ ഔദാര്യം ചിലര്‍ മുതലെടുക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. അവരെ വിമർശിക്കുന്നതിനപ്പുറം ട്രംപിന്റെ സ്വന്തം നിലപാട് കടന്നുകയറ്റത്തിന്റെതാണ്. യുക്രെയ്‌നിന് നാറ്റോ അംഗത്വം നൽകില്ലെന്നും റഷ്യയ്ക്ക് നഷ്ടപ്പെട്ട പ്രദേശം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും റഷ്യയോട് പറഞ്ഞുകൊണ്ട് അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ആലിംഗനം ചെയ്തു. “യുഎസ് യൂറോപ്യൻ മൂല്യങ്ങളിൽ നിന്ന് വേർപിരിയുകയാണ്,” ലണ്ടനിലെ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (RUSI) സീനിയർ റിസർച്ച് ഫെലോ ആയ എഡ് ആർനോൾഡ് വാദിക്കുന്നു.

INDEPTH

ഗോ പ്രോ അനാമോർഫിക് ലെൻസ് മോഡ് അവലോകനം

കഴിഞ്ഞ സെപ്റ്റംബറിൽ ഗോ പ്രോ അവരുടെ പുതിയ ഗോ പ്രോ 13 ബ്ലാക്ക് പ്രഖ്യാപിച്ചപ്പോൾ, അവർ പുതിയ ‘എച്ച്ബി സീരീസ്’ ലെൻസ് മോഡുകളും പ്രഖ്യാപിച്ചു. അടിസ്ഥാനപരമായി, ഇവ മുമ്പ് ഗോ പ്രോ നിർമ്മിച്ചതിനേക്കാൾ കൂടുതൽ നൂതനമായ ലെൻസുകളായിരുന്നു. കൂടാതെ അവയിൽ കുറച്ച് ‘സ്മാർട്ടുകൾ’ ഉൾപ്പെടുത്തിയിരുന്നു, ഇത് ഏത് നിർദ്ദിഷ്ട ലെൻസാണ് ഘടിപ്പിച്ചിരിക്കുന്നതെന്ന് ക്യാമറയെ അറിയിക്കുന്നു. ഇത്, അതനുസരിച്ച് ഒപ്റ്റിമൽ ക്രമീകരണങ്ങൾ കോൺഫിഗർ ചെയ്യാൻ ക്യാമറയെ അനുവദിക്കും. ആദ്യം പുറത്തിറങ്ങിയ ലെൻസുകളിൽ മാക്രോ ലെൻസ്, ഒരു പുതിയ മാക്സ് ലെൻസ് (അൾട്രാ വൈഡ്) മോഡ്, ചില ND ഫിൽട്ടറുകൾ എന്നിവ ഉൾപ്പെടുന്നു. ഇവയിലെല്ലാം ക്യാമറയ്ക്ക് എന്തുചെയ്യണമെന്ന് പറയുന്ന ചെറിയ ചിപ്പ് ഉണ്ടായിരുന്നു. 2025 ൽ എപ്പോഴെങ്കിലും ലഭ്യമാകുന്ന അനാമോർഫിക് ലെൻസും പ്രഖ്യാപിച്ചു. ഇന്ന് മുതൽ, അത് വിതരണം ചെയ്യാൻ തുടങ്ങി. കഴിഞ്ഞ ഒരു മാസമായി ലെൻസ് ഉപയോഗിക്കുന്നു, മണൽക്കൂനകൾ മുതൽ വെള്ളത്തിനടിയിൽ, വായുവിൽ, അതിനിടയിലുള്ള എല്ലാത്തിലും അതിന്റെ വേഗതയിലൂടെ കടന്നുപോകുന്നു. അനാമോർഫിക് ലെൻസ് ഒരു പ്രത്യേക ലെൻസാണ്. കൂടാതെ 21:9 എന്ന സൂപ്പർ-വൈഡ് ആസ്പെക്ട് റേഷ്യോ നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു (ഇന്നത്തെ മിക്ക ടിവികളിലും സാധാരണയായി ഉപയോഗിക്കുന്ന 16:9 ആസ്പെക്ട് റേഷ്യോയുമായി താരതമ്യപ്പെടുത്തുമ്പോൾ). ചിലർ ഇതിനെ ‘സിനിമാറ്റിക്’ ലുക്ക് ഉള്ളതായി വിളിക്കും. പൊതുവേ പറഞ്ഞാൽ, അനാമോർഫിക് ലെൻസുകൾ എല്ലാ ഗെറ്റ്-ഔട്ടുകളേയും പോലെ വിലയേറിയതാണ്, എന്നിരുന്നാലും ഇതിന് ന്യായമായ വില $129USD (അല്ലെങ്കിൽ ഒരുഗോ പ്രോ സബ്‌സ്‌ക്രൈബർ ആണെങ്കിൽ $103USD) ആണ്. പരമ്പരാഗത അനാമോർഫിക് ലെൻസുകൾക്ക് മറ്റ് ആട്രിബ്യൂട്ടുകൾ ഉണ്ട്, എന്നാൽ അവയിൽ മിക്കതും ഒരു ഗോ പ്രോ യെക്കാൾ കൂടുതൽ ഡെപ്ത് ഓഫ് ഫീൽഡ് നൽകാൻ കഴിയുന്ന ക്യാമറകൾക്ക് (അല്ലെങ്കിൽ ലെൻസുകൾക്ക്) മാത്രമേ ബാധകമാകൂ (ഉദാഹരണത്തിന്, വ്യത്യസ്തമായ ബൊക്കെ ലൈറ്റ് പാറ്റേണുകൾ, ഫോക്കസ് ഷിഫ്റ്റുകൾക്കൊപ്പം ശ്വസനം മുതലായവ…). എന്നിരുന്നാലും, ഗോ പ്രോ നടപ്പിലാക്കൽ തീർച്ചയായും ഒരു പ്രത്യേക പ്രേക്ഷകർക്ക് ഒരു വിടവ് നികത്തുന്നു.

EXPLAINER

പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത തീർപ്പാക്കാത്ത ക്രിമിനൽ കേസുകളെ ബാധിക്കുമോ?

2024 ജൂലൈ 1 ന് മുമ്പ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ പഴയ ക്രിമിനൽ നടപടിക്രമ നിയമമോ (സിആര്‍പിസി) പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയോ (ബിഎന്‍എസ്എസ്) അനുസരിച്ചായിരിക്കുമോ നിയന്ത്രിക്കുന്നത്? പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷവും ഈ തീയതിക്ക് മുമ്പ് ആരംഭിച്ച എല്ലാ കേസുകളും സിആര്‍പിസി പ്രകാരം തുടരുമെന്ന് കോടതി വിധിച്ചു. നിയമപരമായ വൈരുധ്യം ഹൈക്കോടതിയിലെ രണ്ട് സിംഗിൾ ബെഞ്ചുകൾ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ പറഞ്ഞതിനാലാണ് പ്രശ്‌നം ഉടലെടുത്തത്. സിആർപിസിക്ക് പകരമായി ബിഎൻഎസ്എസ് നിലവിൽ വന്നതായും ജൂലൈ 1 മുതൽ എല്ലാ കേസുകൾക്കും ഇത് ബാധകമാക്കണമെന്നും ഒരു ജഡ്ജി വിധിച്ചു. പഴയ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ സിആർപിസി പ്രകാരം തുടരണമെന്ന് മറ്റൊരാൾ വിധിച്ചു. തർക്കം പരിഹരിക്കുന്നതിന്, വിഷയം ഒരു ഡിവിഷന്‍ ബെഞ്ചിലേക്ക് റഫർ ചെയ്തു. ഹൈക്കോടതി എന്താണ് വിധിച്ചത്? ഒരു കുറ്റകൃത്യം നടക്കുന്ന സമയത്തോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന സമയത്തോ ഉള്ള നടപടിക്രമ നിയമമാണ് കേസ് എങ്ങനെ മുന്നോട്ട് പോകണമെന്ന് നിർണ്ണയിക്കുന്നതെന്ന് ജസ്റ്റിസ് സുരേഷ്‌വർ താക്കൂർ, ജസ്റ്റിസ് ഹർപ്രീത് സിംഗ് ബ്രാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചു. അതായത് 2024 ജൂലൈ 1 വരെ തീർപ്പുകൽപ്പിക്കാത്ത ഏതൊരു വിചാരണയും, അപ്പീലും, അന്വേഷണവും അല്ലെങ്കിൽ അന്വേഷണവും സിആർപിസി പ്രകാരം തുടരും. ബിഎൻഎസ്എസ് മുൻകാല പ്രാബല്യത്തിൽ ബാധകമല്ല, അതായത് പഴയ നിയമപ്രകാരം ആരംഭിച്ച നടപടിക്രമങ്ങളെ ഇത് ബാധിക്കില്ല. കുറ്റകൃത്യത്തിന്റെ തീയതിയോ എഫ്‌ഐആർ രജിസ്ട്രേഷനോ ഏത് നടപടിക്രമ നിയമം ബാധകമാണെന്ന് തീരുമാനിക്കുന്നു. പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത തീർപ്പാക്കാത്ത ക്രിമിനൽ കേസുകളെ ബാധിക്കുമോ? 2024 ജൂലൈ 1-ന് മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പഴയ സിആർപിസി നിയമങ്ങൾ തുടർന്നും ബാധകമാകുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി വ്യക്തമാക്കി. 2024 ജൂലൈ 1 ന് മുമ്പ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ പഴയ ക്രിമിനൽ നടപടിക്രമ നിയമമോ (സിആര്‍പിസി ) പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയോ ബിഎന്‍എസ്എസ്) അനുസരിച്ചായിരിക്കുമോ നിയന്ത്രിക്കുന്നത്? പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷവും ഈ തീയതിക്ക് മുമ്പ് ആരംഭിച്ച എല്ലാ കേസുകളും സിആര്‍പിസി പ്രകാരം തുടരുമെന്ന് കോടതി വിധിച്ചു. സിആർപിസി പ്രകാരം നടന്നുകൊണ്ടിരിക്കുന്ന വിചാരണകൾ, അന്വേഷണങ്ങൾ, അന്വേഷണങ്ങൾ എന്നിവ ഒരേ ചട്ടക്കൂടിനു കീഴിൽ തുടരുമെന്ന് വ്യക്തമായി പ്രസ്താവിക്കുന്ന ബിഎൻഎസ്എസിലെ വ്യക്തമായ വ്യവസ്ഥകളെയാണ് കോടതി ആശ്രയിച്ചത്. ഇത് ക്രിമിനൽ കേസുകളെ എങ്ങനെ ബാധിക്കുന്നു? ഈ വിധി വളരെ ആവശ്യമായ വ്യക്തത നൽകുന്നു. 2024 ജൂലൈ 1 ന് മുമ്പ് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ബിഎൻഎസ്എസ് പ്രാബല്യത്തിൽ വന്നതിനുശേഷം വിചാരണ ആരംഭിച്ചാലും അത് സിആർപിസി നടപടിക്രമങ്ങൾ പാലിക്കും. ഇത് നിലവിലുള്ള കേസുകളിൽ തടസ്സങ്ങൾ തടയുകയും നടപടിക്രമ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. കുറ്റാരോപിതർക്ക് എന്താണ് അർത്ഥമാക്കുന്നത്? പഴയ നിയമപ്രകാരം കേസെടുത്ത പ്രതി സിആർപിസി അല്ലെങ്കിൽ ബിഎൻഎസ്എസ് പ്രകാരം ആശ്വാസം തേടണമോ എന്നതായിരുന്നു കോടതിയുടെ മുന്നിലുള്ള ഒരു പ്രധാന ചോദ്യം. ബിഎൻഎസ്എസ് മുൻകാല പ്രാബല്യത്തിൽ ബാധകമല്ലാത്തതിനാൽ, ജൂലൈ 1 ന് മുമ്പ് ആരംഭിച്ച കേസുകളിൽ അന്വേഷണം, വിചാരണ, അപ്പീൽ എന്നിവയെല്ലാം സിആർപിസി നിയന്ത്രിക്കുമെന്ന് കോടതി വിധിച്ചു.

EXPLAINER

കാർഷിക വ്യാപാര നയങ്ങള്‍; ദീര്‍ഘകാല കാഴ്ചപ്പാട് ഇല്ലാതെ സുസ്ഥിര വളര്‍ച്ച സാധ്യമാകുമോ?

അതുവരെയുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തുകൊണ്ട് 2023 ഡിസംബർ മുതൽ ഉള്ളിയുടെ കയറ്റുമതി തീരുവ നിർത്തലാക്കി. അതുപോലെ, അരി കയറ്റുമതിക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അടുത്തിടെ നീക്കിയിരുന്നു. ഇടയ്ക്കിടെയുള്ള മാറ്റങ്ങൾക്ക് പിന്നിലെ കാരണമെന്താണെന്നും കൂടുതൽ ദീർഘകാല ദർശനം എന്തുകൊണ്ട് ആവശ്യമാണ്. 2007-08 ലെ ഭക്ഷ്യ പണപ്പെരുപ്പ പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്രം അരി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ എന്നിവയ്ക്ക് ദീർഘകാല കയറ്റുമതി നിരോധനം ഏർപ്പെടുത്തി, രണ്ടോ മൂന്നോ വർഷത്തിനുശേഷം മാത്രമാണ് അവ പിൻവലിച്ചത്. നയപരമായ കാര്‍ക്കശ്യത്തിന് സർക്കാർ വിമർശിക്കപ്പെട്ടു. എന്നാല്‍ നയരൂപീകരണക്കാർ അടുത്തിടെ ചടുലത കാണിച്ചിട്ടുണ്ട്. വിജ്ഞാപനങ്ങൾ കുറഞ്ഞ കാലയളവിനുള്ളതാണ്. അവയുടെ അവലോകന തീയതികൾ വിള ചക്രങ്ങളുമായി പൊരുത്തപ്പെടുന്നു. എന്നാൽ സർക്കാർ എത്രത്തോളം അമിതമാണ് എന്നത് ചോദിക്കേണ്ട ചോദ്യമാണ്. കൂടാതെ, ഇന്ത്യ ഇപ്പോഴും പ്രവചനാതീതവും സ്ഥിരതയുള്ളതുമായ കയറ്റുമതിക്കാരായി തുടരുന്ന അരി, സമുദ്രോത്പന്നങ്ങൾ തുടങ്ങിയ ചില വിളകൾക്കും ചരക്കുകൾക്കും പുറമെ, കടല (പയർ), ഉള്ളി, പഞ്ചസാര, ഗോതമ്പ്, സോയാബീൻ ഭക്ഷണം തുടങ്ങിയ മറ്റ് എല്ലാ ഉൽപ്പന്നങ്ങൾക്കും, മിച്ചം രേഖപ്പെടുത്തിയ വർഷങ്ങളിൽ മാത്രമേ ഞങ്ങൾ കയറ്റുമതി ചെയ്തിട്ടുള്ളൂ. അതിനാൽ ഘടനാപരമായി, ഇന്ത്യ എല്ലാ വിളകളുടെയും സ്ഥിരമായ കയറ്റുമതിക്കാരല്ല. ഇതിന് നിരവധി കാരണങ്ങളുണ്ട്. നഗരവൽക്കരണം അല്ലെങ്കിൽ കാലാവസ്ഥാ ആഘാതം കാരണം നമ്മുടെ മൊത്ത വിള വിസ്തീർണ്ണം നഷ്ടപ്പെടൽ, പ്രതികൂല കാലാവസ്ഥ അല്ലെങ്കിൽ കീടബാധകൾ കാരണം വിളവ് നഷ്ടപ്പെടൽ, പീഠഭൂമി വിളവ്, ഗാർഹിക ഉപഭോഗ രീതികൾ മാറൽ, അല്ലെങ്കിൽ വളരെയധികം (അല്ലെങ്കിൽ വളരെ കുറഞ്ഞ) സർക്കാർ ഇടപെടലുകളുടെയോ ഇടപെടലുകളുടെയോ ഇടത്തരം അല്ലെങ്കിൽ ദീർഘകാല ആഘാതം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉള്ളി കയറ്റുമതി നിയന്ത്രണങ്ങളിൽ ഉപഭോക്തൃ പക്ഷപാതം ഉണ്ടോ? 2000നും 2020നും ഇടയിൽ 19 കാർഷിക വിളകളെയും ഉൽപ്പന്നങ്ങളെയും കുറിച്ച് ഒരു പഠനം നടത്തി, കർഷകർക്ക് അറ്റ നികുതി (14% വരെ) ചുമത്തിയിട്ടുണ്ടെന്നും നയങ്ങളിൽ ഉപഭോക്തൃ പക്ഷപാതം കൂടുതലാണെന്നും കണ്ടെത്തി. എന്നാൽ നയങ്ങൾ പ്രവർത്തിക്കാത്ത ഒരു സംവിധാനത്തോടുള്ള പ്രതികരണമാണ്. ഉള്ളി പോലുള്ള വിളകൾക്ക് പ്രവചനാതീതമായ ഒരു ചക്രം ഉണ്ട്. ഒരു ബമ്പർ വർഷവും കുറഞ്ഞ മാർക്കറ്റ് വിലയും അടുത്ത സീസണുകളിൽ കുറഞ്ഞ കൃഷിഭൂമിയും കുറഞ്ഞ വിള വിലയും പിന്തുടരുന്നു. ഉയർന്ന വിലകൾ ഉയർന്ന കൃഷിഭൂമിയെ പ്രോത്സാഹിപ്പിക്കുകയും ചക്രം തുടരുകയും ചെയ്യുന്നു. ഉള്ളി പോലുള്ള ഒരു സാധാരണ ഉൽപ്പന്നത്തിന്, ഒരു കർഷകൻ സാധാരണയായി ഓരോ 1.5 മുതൽ രണ്ട് വർഷം കൂടുമ്പോഴും നല്ലൊരു തുക സമ്പാദിക്കുന്നു. എന്നാൽ വിള ചക്രം വളരെ പ്രവചനാതീതമാണെങ്കിൽ, അമിതമായ വിളവ്, ക്ഷാമം എന്നിവയ്ക്ക് എന്തുകൊണ്ട് ഒരു പരിഹാരമില്ല? പഴങ്ങളുടെ കാര്യത്തില്‍ സംസ്കരണവും സംഭരണവുമാണ് പ്രധാനം. സംഭരണശാലകൾ സൃഷ്ടിക്കുന്നതിന് ധാരാളം നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, കുറഞ്ഞ ആവശ്യകത കാരണം സംസ്കരണത്തിന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

EXPLAINER

എന്തുകൊണ്ടാണ് എക്സ് സർക്കാരിനെതിരെ സെൻസർഷിപ്പ് ആരോപിച്ചത്?

സർക്കാർ നിയമവിരുദ്ധമായ സെൻസർഷിപ്പ് സംവിധാനം സൃഷ്ടിച്ചതായി എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് ആരോപിച്ചു. ഐടി നിയമത്തിൽ, മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ചോദ്യം ചെയ്‌ത സെക്ഷൻ 79, കോടതി നേരത്തെ വിധിച്ച 69(എ) യിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് റിത്വിക് ശർമ്മ വിശദീകരിക്കുന്നു. എന്തിനാണ് എക്സ് ഇന്ത്യൻ സർക്കാരിനെതിരെ കേസ് കൊടുത്തത്? ഈ മാസം ആദ്യം, കർണാടക ഹൈക്കോടതിയിൽ എക്സ് ഒരു കേസ് ഫയൽ ചെയ്തിരുന്നു. ഒരു കേസില്‍ ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവിടുന്നതിനായി 2000-ലെ ഐടി ആക്ടിലെ സെക്ഷൻ 79(3)(b) ദുരുപയോഗം ചെയ്തതായി എക്സ് പരാതിപ്പെട്ടു. കേന്ദ്രം ഈ വ്യവസ്ഥ ദുരുപയോഗം ചെയ്തത്, നിരീക്ഷണത്തിനായി ഉദ്ദേശിച്ചിട്ടുള്ള നിയമത്തിലെ സെക്ഷൻ 69A അനുവദിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളെ മറികടന്നാണെന്ന് കമ്പനി വാദിച്ചു. കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയം ആരംഭിച്ച സഹ്യോഗ് പോർട്ടൽ എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് ഉള്ളടക്കം തടയുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഐടി മന്ത്രാലയം മറ്റ് വകുപ്പുകളോട് ആവശ്യപ്പെടുന്നുണ്ടെന്നും കമ്പനി ആരോപിച്ചു. എക്സ് പറയുന്നതനുസരിച്ച്, പോർട്ടൽ “അനുവദനീയമല്ലാത്ത ഒരു സമാന്തര സംവിധാനം” സൃഷ്ടിച്ചു. ഇത് ഉദ്യോഗസ്ഥർ “ഇന്ത്യയിൽ വിവരങ്ങളുടെ അനിയന്ത്രിതമായ സെൻസർഷിപ്പിന്” കാരണമായി. ഈ സംവിധാനം, സെക്ഷൻ 69(A) പ്രകാരമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിനും ഉചിതമായ നടപടിക്രമങ്ങൾക്കുമുള്ള നിയമപരമായ സുരക്ഷാ മാർഗങ്ങളെ മറികടന്നു. എക്സ് കൂട്ടിച്ചേർത്തു. എക്സ്‌ അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ആയ ഗ്രോക്ക് സൃഷ്ടിച്ച വിവാദപരമായ മറുപടികൾക്ക് സർക്കാർ മറുപടി തേടിയ സമയത്താണ് പുതിയ നിയമ വെല്ലുവിളി വരുന്നത് . ഇവ ലംഘനങ്ങളാണോ എന്ന് സർക്കാരിന് വിലയിരുത്താനും പ്ലാറ്റ്‌ഫോമിനും ഉപയോക്താക്കൾക്കുമെതിരെ നടപടിയെടുക്കാനും കഴിയുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എക്സ് കോടതിയിൽ നിന്ന് എന്താണ് ആവശ്യപ്പെട്ടത്? സെക്ഷൻ 79(3)(b) ഉപയോഗിക്കുന്നതിലൂടെ സർക്കാർ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിഎക്സ് കോടതിയിൽ ഇടപെടൽ ആവശ്യപ്പെട്ടു. ഉള്ളടക്കം തടയാൻ ഉത്തരവിടാൻ സർക്കാരിനെ ഈ സെക്ഷൻ അനുവദിക്കുന്നില്ലെന്ന് കോടതി പ്രഖ്യാപിക്കണമെന്നും അന്തിമ വിധി ഉണ്ടാകുന്നതുവരെ സർക്കാർ വെബ്‌സൈറ്റിൽ നിന്ന് അത്തരം ഉത്തരവുകൾ നടപ്പിലാക്കുന്നത് തടയണമെന്നും ഓൺലൈൻ ഉള്ളടക്കം തടയുന്നതിനുള്ള ഏക സംവിധാനമായി സെക്ഷൻ 69(A) പുനഃസ്ഥാപിക്കണമെന്നും കമ്പനി കോടതിയോട് ആവശ്യപ്പെടുന്നു. 2022-ൽ, കമ്പനി (അന്ന് ട്വിറ്റർ) സുതാര്യതയും സെൻസർഷിപ്പും ഇല്ലെന്ന് ആരോപിച്ച് സെക്ഷൻ 69A പ്രകാരം പുറപ്പെടുവിച്ച ഉള്ളടക്കം നീക്കം ചെയ്യൽ ഉത്തരവുകളെ ചോദ്യം ചെയ്തിരുന്നു. സർക്കാരിനെ വിമർശിക്കുന്ന കർഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവുകൾ പാലിക്കാത്തതിനെച്ചൊല്ലി കേന്ദ്രവുമായി അവർ ഏറ്റുമുട്ടിയിരുന്നു. കമ്പനി പിന്നീട് അത് അംഗീകരിച്ചു, പക്ഷേ അതിന്റെ വെല്ലുവിളി കോടതികളിൽ പരിഗണനയിലാണ്.

EXPLAINER

ചൈനീസ് വാഹനഭീമന്‍ ബിവൈഡിയുടെ പുതിയ മെഗാവാട്ട് EV ഫാസ്റ്റ് ചാർജിംഗ് സിസ്റ്റങ്ങൾ

ഇന്ധന ടാങ്ക് നിറയ്ക്കുന്നതുപോലെ വേഗത്തിൽ ഒരു ഇലക്ട്രിക് വാഹനവും ഇനി ചാർജ് ചെയ്യാൻ കഴിയും. ഇതിനുള്ള മെഗാവാട്ട് ചാർജിംഗ് സംവിധാനം ചൈനയിലെ ബിവൈഡി പുറത്തിറക്കി. ചൈനയിലുടനീളം ഒരു നെറ്റ്‌വർക്ക് നിർമ്മിക്കുമെന്നും ഇത് ഒരു പുതിയ സൂപ്പർ ചാർജിംഗ് മത്സരത്തിന് തുടക്കമിടുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.ചൈനയിലെ ഇലക്ട്രിക് വാഹന വിൽപ്പനയുടെ മൂന്നിലൊന്നിലധികം ബിവൈഡിയുടെതാണ്, ചൈനീസ് ഇലക്ട്രിക് വാഹന ഭീമന്റെ പുതിയ സാങ്കേതികവിദ്യയെക്കുറിച്ചും ഫാസ്റ്റ് ചാർജിംഗ് മേഖലയെക്കുറിച്ചും വിശദാംശങ്ങൾ ഇങ്ങനെ: ചൈനീസ് ഇലക്ട്രിക് വാഹനരംഗത്തെ ബിവൈഡിയുടെ പുതിയ സാങ്കേതികവിദ്യയെക്കുറിച്ചും ഫാസ്റ്റ് ചാർജിംഗ് മേഖല താൽപ്പര്യം ആകർഷിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ ഇതാ: ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് സംശയമുള്ള ഡ്രൈവർമാർ ദീർഘദൂര യാത്രകളിൽ ബാറ്ററി ചാർജ് തീർന്നുപോകുമോ എന്ന ആശങ്ക ചൂണ്ടിക്കാണിക്കുന്നു, ഇത് പരിഹാരമായി അതിവേഗ ചാർജിംഗും ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയും കൊണ്ടുവരാൻ വാഹന നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നു. കടുത്ത മത്സരം നിലനിൽക്കുന്ന വിപണിയിൽ വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി ചൈനീസ് വാഹന നിർമ്മാതാക്കൾ ഇത്തരം സാങ്കേതികവിദ്യകൾ പ്രധാന വിൽപ്പന കേന്ദ്രങ്ങളായി ഉപയോഗിക്കുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന സ്വീകാര്യതയ്ക്ക് ഈ സാങ്കേതികവിദ്യകൾ സംഭാവന നൽകിയിട്ടുണ്ട്. ടെസ്‌ല അൾട്രാ ഫാസ്റ്റ് ചാർജറുകളും വാഗ്ദാനം ചെയ്യുന്നു. ബിവൈഡിയുടെ പുതിയ സിസ്റ്റം മറ്റുള്ളവരുമായി എങ്ങനെ താരതമ്യം ചെയ്യുന്നു? “സൂപ്പർ ഇ-പ്ലാറ്റ്‌ഫോം” എന്ന് വിളിക്കപ്പെടുന്ന ഇതിന് 1,000 കിലോവാട്ട് (kW) പീക്ക് ചാർജിംഗ് ശേഷിയുണ്ടാകുമെന്നും, ഇത് ഉപയോഗിക്കുന്ന കാറുകൾക്ക് 5 മിനിറ്റ് ചാർജിൽ 400 കിലോമീറ്റർ (249 മൈൽ) സഞ്ചരിക്കാൻ കഴിയുമെന്നും ബിവൈഡി വ്യക്തമാക്കുന്നു. ബിവൈഡിയുടെ പുതിയ സിസ്റ്റം മറ്റുള്ളവരുമായി എങ്ങനെ താരതമ്യം ചെയ്യുന്നു? “സൂപ്പർ ഇ-പ്ലാറ്റ്‌ഫോം” എന്ന് വിളിക്കപ്പെടുന്ന ഇതിന് 1,000 കിലോവാട്ട് (kW) പീക്ക് ചാർജിംഗ് ശേഷിയുണ്ടാകുമെന്നും, ഇത് ഉപയോഗിക്കുന്ന കാറുകൾക്ക് 5 മിനിറ്റ് ചാർജിൽ 400 കിലോമീറ്റർ (249 മൈൽ) സഞ്ചരിക്കാൻ കഴിയുമെന്നും ബിവൈഡി പറഞ്ഞു.മണിക്കൂറിൽ ബാറ്ററിയുടെ ശേഷിയുടെ 10 മടങ്ങ് ചാർജ് ചെയ്യാൻ കഴിയും. ഉയർന്ന പവർ മോട്ടോറുകൾ, ഉയർന്ന വോൾട്ട് സിലിക്കൺ കാർബൈഡ് പവർ ചിപ്പുകൾ, 1,000 kW പവർ പിന്തുണയ്ക്കുന്ന ഫാസ്റ്റ് ചാർജറുകൾ എന്നിവ മറ്റുള്ളവയിൽ ഉൾപ്പെടുന്നു.

POLITICS

ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇഡി എന്ത് വൃത്തികേടും ചെയ്യുമെന്ന് ഗോവിന്ദന്‍; 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കൊടകര കുഴൽപ്പണക്കേസില്‍ ഇഡിക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടകര കളളപ്പണക്കേസിന്റെ രൂപം തന്നെ മാറിയെന്നും ബിജെപിക്കും ആർഎസ്എസിനും വേണ്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ത് വൃത്തികേടും ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു. “ഈ കേസിലെ വസ്തുത സംസ്ഥാന സര്‍ക്കാര്‍ സർക്കാർ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ ഈ വസ്തുത കണക്കിലെടുത്തിട്ടില്ല. ആറ് ചാക്കിൽ പണം കെട്ടി കടത്തിയത് തിരൂർ സതീഷ് പറഞ്ഞിട്ടും ഇഡി മൊഴി പോലുമെടുത്തിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് കേസെടുത്തു. ബിജെപി നേതാക്കൾക്ക് പോറൽ വരാത്ത വിധം ചാർജ് ഷീറ്റ് ഇഡി തിരുത്തി. ബിജെപി താൽപര്യം സംരക്ഷിച്ചാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്. “ബിജെപി മുൻ അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അറിവോടെയാണ് ഇടപാട് നടന്നത്.വസ്തുതകൾ സംസ്ഥാന സർക്കാർ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അതൊന്നും കണക്കിലെടുത്തില്ല. കള്ളപ്പണക്കേസ് അട്ടിമറിക്കാൻ വിചിത്ര വാദങ്ങൾ പറയുകയാണ്. രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും.” – ഗോവിന്ദന്‍ പറഞ്ഞു.

POLITICS

കമ്യൂണിസ്റ്റുകാർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും; സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്ന് തരൂര്‍

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാർ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും എന്നാൽ അത് സംഭവിക്കുന്നത് ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ. എക്സ് പേജിലൂടെയായിരുന്നു തരൂരിന്റെ പരിഹാസം. സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുറക്കാൻ അനുമതി നൽകി. അങ്ങനെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ തീരുമാനം ഏതാണ്ട്15 മുതൽ 20 വർഷം വർഷം വെെകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുടെ കാര്യത്തിൽ ഇത് സാധാരണയായി സംഭവിക്കാറുണ്ട്. ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ വന്നപ്പോൾ കമ്യൂണിസ്റ്റ് ഗുണ്ടകൾ പൊതുമേഖലാ ഓഫീസുകളിൽ കയറി അവ തകർക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്.ഇന്ത്യയിൽ മൊബെെൽ ഫോണുകൾ അവതരിപ്പിക്കുന്നതിനെ എതിർത്ത ഒരേയൊരു പാർട്ടിയും കമ്യൂണിസ്റ്റുകാരായിരുന്നു. ഈ മാറ്റങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് സാധാരണക്കാരണെന്ന് മനസിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തു. ആ സാധാരണക്കാരന് വേണ്ടിയാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ അത് 22-ാം നൂറ്റാണ്ടിൽ മാത്രമായിരിക്കാം.

POLITICS

യുപിയില്‍ മുസ്ളീങ്ങൾ ഏറ്റവും സുരക്ഷിതരെന്ന് യോഗി ആദിത്യനാഥ്; ആഗ്രഹിക്കുന്നത് എല്ലാവരുടെയും സന്തോഷം

ലക്‌നൗ: യുപിയില്‍ എല്ലാ മതസ്ഥരും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനൊരു യോഗി ആണെന്നും എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘യുപിയില്‍ ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്ളീങ്ങളും സുരക്ഷിതരാണ്. എല്ലാ മതപരമായ ആചാരങ്ങളും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടാവും. 100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ളീം കുടുംബമായിരിക്കും ഏറ്റവും സുരക്ഷിതർ. എന്നാൽ 50 മുസ്ളീങ്ങൾക്കിടയിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കുമോ? ഇല്ല, ബംഗ്ളാദേശ് തന്നെയാണ് ഉദാഹരണം.” “അഫ്‌ഗാനിസ്ഥാനിൽ എന്താണ് സംഭവിച്ചത്? പാകിസ്ഥാനും ഒരു ഉദാഹരണമായിരുന്നു. 2017നുശേഷം എല്ലാ കലാപങ്ങളും അവസാനിച്ചു. ഞാൻ ഒരു സാധാരണ പൗരനാണ്. എല്ലാവർക്കും പിന്തുണ ലഭിക്കുന്നതിലും വികസനത്തിലുമാണ് ഞാൻ വിശ്വസിക്കുന്നത്. ലോകത്തെവിടെയും ഹിന്ദു ഭരണാധികാരികൾ തങ്ങളുടെ ശക്തി ഉപയോഗിച്ച് മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിച്ചതിന് ഉദാഹരണമില്ല”- യോഗി ആദിത്യനാഥ് വ്യക്തമാക്കി.

POLITICS

വി.വി.രാജേഷിനെതിരെ പോസ്റ്ററുകൾ; ബിജെപിയില്‍ പുതിയ വിവാദം

ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകൾ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപത്തെ ചുവരുകളിലും രാജേഷിന്റെ വീടിന് മുമ്പിലുമാണ് പോസ്റ്ററുകൾ കണ്ടത്. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകൾ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ തോൽവിക്ക് കാരണക്കാരൻ വി.വി. രാജേഷാണെന്നാണ് പോസ്റ്ററിൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ വി.വി.രാജേഷിനെതിരെ പാർട്ടി നടപടിയെടുക്കണമെന്ന ആവശ്യവും പോസ്റ്ററുകളിലുണ്ട്. തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് പണംപറ്റി പാർട്ടിയെ തോൽപ്പിച്ചത് രാജേഷാണ്. രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പാർട്ടി വിശദമായ അന്വേഷണം നടത്തണമെന്നും പോസ്റ്ററിലുണ്ട്. പോസ്റ്റര്‍ നീക്കണം എന്ന ആവശ്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റര്‍ വന്നതില്‍ കടുത്ത നീരസമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

CRIME, KERALA

ഐബി ഓഫീസറായ മേഘയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; പരാതി നല്‍കി

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷനിലെ ഐബി ഓഫീസറായ മേഘമധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് യുവതിയെ കണ്ടത്. ഐബിക്കും പോലീസിനും ബന്ധുക്കൾ പരാതി നൽകി. മധുസൂദനന്‍-നിഷ ദമ്പതികളുടെ ഏക മകളാണ്. ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു. മേഘ തന്നെ വീട്ടുകാരോട് ഈ കാര്യം പറഞ്ഞിരുന്നു. വിവാഹത്തില്‍ എത്തുമെന്നായപ്പോള്‍ ഇയാള്‍ പിന്‍മാറി. ഇതാണ് മരണത്തിന് പിന്നില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പത്തനംതിട്ട കൂടലിലാണ് മേഘയുടെ വീട്. ചാക്കയിലെ റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരുവർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

SPORTS, Tennis

‘ഞാൻ തമാശ പോലും പറയില്ല’; വിചിത്ര പ്രതികരണവുമായി വിംബിള്‍ഡണ്‍ താരം നിക്ക് കിർജിയോസ്

തുറന്നുപറയുന്ന സ്വഭാവത്തിന് പേരുകേട്ടയാളാണ് 2022 ലെ വിംബിൾഡൺ ഫൈനലിസ്റ്റ് നിക്ക് കിർജിയോസ്. പരിക്കുമൂലം 12 മാസത്തിലേറെയായി വിശ്രമത്തിലായിരുന്ന 29 കാരൻ ഈ വർഷം എടിപി ടൂറിലാണ് തിരിച്ചെത്തിയത്. “വിംബിൾഡൺ വിജയത്തേക്കാൾ ഇഷ്ടം തുടർച്ചയായി 10 മത്സരങ്ങൾ ജയിക്കുന്നതാണ്. ഞാൻ തമാശ പറയുകയുമില്ല.” നിക്കിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗ്രാസ്കോർട്ട് ഇവന്റ് വിജയിക്കണമെങ്കിൽ ഏഴ് മത്സരങ്ങളിൽ വിജയങ്ങൾ ആവശ്യമാണ്. അതിനാല്‍ താരത്തിന്റെ പ്രസ്താവനയില്‍ പലരും സംശയാലുക്കളാണ്. ഈ വർഷം കിർജിയോസ് തന്റെ അഞ്ച് പ്രൊഫഷണൽ മത്സരങ്ങളിൽ ഒന്ന് മാത്രമേ വിജയിച്ചിട്ടുള്ളൂ.

SPORTS, Tennis

സോഫ്റ്റ് ടെന്നീസിനെ പ്രോത്സാഹിപ്പിച്ച് പിയൂഷ് സിംഗ് ചൗഹാൻ; ശ്രദ്ധ പിടിച്ചുപറ്റി ടെന്നീസ് ചാമ്പ്യൻഷിപ്പ്

സോഫ്റ്റ് ടെന്നീസിനെ പ്രോത്സാഹിപ്പിച്ച് പിയൂഷ് സിംഗ് ചൗഹാൻ; ശ്രദ്ധ പിടിച്ചുപറ്റി ടെന്നീസ് ചാമ്പ്യൻഷിപ്പ് ഇന്ത്യ ഇന്റർനാഷണൽ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പും ദക്ഷിണേഷ്യൻ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പും ശ്രദ്ധ പിടിച്ചുപറ്റുന്നു. ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പാഥിക് സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മാർച്ച് 17 മുതൽ 22 വരെ ടൂർണമെന്റിൽ ഇറാൻ, കംബോഡിയ, ജപ്പാൻ, തായ്‌ലൻഡ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ആതിഥേയ രാഷ്ട്രമായ ഇന്ത്യ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം അത്‌ലറ്റുകൾ ഒത്തുചേർന്നു. കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്നതിനും, കായികരംഗത്തെ മികച്ച ചില അത്‌ലറ്റുകൾക്കെതിരെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നിർണായക വേദിയായി ചാമ്പ്യൻഷിപ്പ് മാറി. അമച്വർ സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ ഓഫ് ഉത്തർപ്രദേശിന്റെ (എഎസ്ടിഎ യുപി) വൈസ് പ്രസിഡന്റും എസ്ആര്‍ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വൈസ് ചെയർമാനുമായ പീയൂഷ് സിംഗ് ചൗഹാനാണ് ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കിയത്.

SPORTS, Tennis

മിയാമി ഓപ്പണില്‍ തിളക്കം വീണ്ടെടുത്തതായി എമ്മ റഡുകാനു

2021ലെ യുഎസ് ഓപ്പൺ വിജയത്തിനുശേഷം ആദ്യമായി ഫോം വേണ്ടെടുത്തതായി പ്രമുഖ ടെന്നീസ് താരം എമ്മ റഡുകാനു. ചെറുപ്രായത്തില്‍ ഗ്രാൻഡ്സ്ലാം വിജയം നേടിയ താരമാണ് എമ്മ. ഇപ്പോള്‍ ഫോമിലും ഫിറ്റ്നസിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. വ്‌ളാഡിമിർ പ്ലാറ്റെനിക് ആണ് ഏറ്റവും പുതിയ പരിശീലകൻ. ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തിയ ശേഷം അടുത്ത ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും എമ്മ പരാജയപ്പെട്ടിരുന്നു. മിയാമിയിൽ പക്ഷെ ഫോം വീണ്ടെടുത്തു. തിങ്കളാഴ്ച മുൻ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിസ്റ്റ് അമാൻഡ അനിസിമോവയെ 6-1 6-3 എന്ന സ്‌കോറിന് നാലാം റൗണ്ടിൽ എമ്മ പരാജയപ്പെടുത്തി.

Other Sports

സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മലയാളി കയ്യൊപ്പ്; മിന്നിത്തിളങ്ങി സമർഥ് ജോഷി

ഭുവനേശ്വറിലെ സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മെ‍ഡലുകൾ മിന്നിത്തിളങ്ങി മലയാളി വിദ്യാര്‍ത്ഥി. സ്വര്‍ണവും വെള്ളിയും വെങ്കലവുമാണ് നേടിയത്. നേവി ചിൽഡ്രൻസ് സ്കൂൾ വിദ്യാര്‍ഥിയാണ് സമർഥ് ജോഷി. കൊച്ചി സ്വദേശിയാണ് സമർഥ് ജോഷി. ബാക്ക് സ്ട്രോക്ക് 100 മീറ്ററിൽ സ്വർണവും, 200 മീറ്ററിൽ വെള്ളിയും 50 മീറ്ററിൽ വെങ്കലവുമാണ് ജോഷി നേടിയത്. പ്രണവ് ജോഷി – സന്ധ്യ ദമ്പതികളുടെ മകനാണ്.

Other Sports

വിട പറഞ്ഞത് റിങ്ങിലെ സിംഹ ഗര്‍ജ്ജനം; ഓര്‍മയായത് ജോർജ് ഫോർമാൻ എന്ന ബോക്സിംഗ് ഇതിഹാസം

ബോക്‌സിങ് റിങ്ങില്‍ ലോകം കാതോര്‍ത്ത പോരാട്ടമായിരുന്നു 973 ജനുവരി 22ല്‍ നടന്ന ജോ ഫ്രെയ്‌സിയർ-ജോർജ് ഫോർമാൻ പോരാട്ടം. ആദ്യറൗണ്ടിൽ ഫോര്‍മാന്‍ ഫ്രെയ്‌സിയറിനെ ഇടിച്ചു നിലത്തിട്ടു. അഞ്ചുമിനിറ്റിനുള്ളില്‍ ഫ്രെയ്‌സിയറെ ആറുതവണ ഫോർമാൻ ഇടിച്ചിട്ടു. ഫ്രെയ്‌സിയർ പിന്നീടൊരിക്കലും ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചിട്ടില്ല. ഇപ്പോള്‍ ജോര്‍ജ് ഫോര്‍മാന്‍ വിടപറയുമ്പോള്‍ ഓര്‍ക്കുന്നത് ഈ പോരാട്ടമാണ്. ഫ്രെയ്‌സിയറുമായുള്ള പോരാട്ടത്തിന് ശേഷം പിന്നീട് കരുത്തിന്റെ പര്യായമായി മാറി ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ. ആരെയും കൂസാത്തവനായി. സഹജമായി പരുക്കൻ പെരുമാറ്റവും. ബോക്‌സിങ്ങിലേക്കു തിരിഞ്ഞതോടെയാണ് ഫോർമാന്റെ ജീവിതം വഴിമാറിയത്. 1968-ലെ മെക്‌സിക്കോ ഒളിമ്പിക്‌സിൽ അമേരിക്കയ്ക്കായി ബോക്‌സിങ് സ്വർണം നേടിയതോടെയാണ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് ഫോര്‍മാന്‍ യുഗമായി. മുഹമ്മദ് അലിയും ജോർജ് ഫോർമാനും ഏറ്റുമുട്ടിയപ്പോഴും ലോകം ആകാംക്ഷയോടെ മത്സരം കണ്ടു. വിജയം അലിക്ക് ആയിരുന്നു. ഈ മത്സരം നടന്ന് മൂന്നുവർഷത്തിനുശേഷം 1977-ൽ ഫോർമാൻ റിങ് വിട്ടു. പിന്നീട് 1994ൽ അദ്ദേഹം തിരിച്ചുവന്നു. 45-ാം വയസ്സിൽ മൈക്കിൾ മൂററെ തോൽപ്പിച്ച് ഏറ്റവും പ്രായംചെന്ന ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി ഫോർമാൻ. 1997-ൽ അദ്ദേഹം ബോക്‌സിങ് അവസാനിച്ചു

SPORTS, Tennis

സ്വിസ് ഓപ്പണില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിയില്‍: ശങ്കറിന് തോല്‍വി

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ സെമി ഫൈനലില്‍ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യം. ഹോങ് കോങിന്റെ യുങ് എന്‍ഗാ ടിങ് – യുങ് പുയി ലാം സഖ്യത്തെ തകര്‍ത്താണ് വിജയം. 21-18, 21-14 നാണ് ജയം. ഹോങ് കോങ് താരങ്ങള്‍ക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്താതെയാണ് കീഴടങ്ങിയത്. ഇവര്‍ക്ക് ചൈനയുടെ ഷെങ് ഷു ലിയു – ടാന്‍ നിങ് സഖ്യത്തെയാണ് സെമിയില്‍ നേരിടേണ്ടത്. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റോ പൊപോവിനോട് ഇന്ത്യയുടെ ശങ്കര്‍ മുത്തുസ്വാമി സുബ്രഹ്‌മണ്യന്‍ പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ലോക രണ്ടാംനമ്പര്‍ താരം ആന്‍ഡേഴ്‌സ് ആന്റേഴ്‌സനെ തകര്‍ത്താണ് ശങ്കര്‍ ക്വാര്‍ട്ടറില്‍ എത്തിയത്.

Other Sports

ഫോർമുല വണ്ണില്‍ ലൂയിസ് ഹാമിൽട്ടണിന് പിഴച്ചു; തിരിച്ചടിയായത് ഫെരാരിയുടെ സാങ്കേതിക പരിശോധന

ഫോർമുല വണ്‍ കാറോട്ടത്തിൽ ബ്രിട്ടീഷ് സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണിന് പിഴച്ചു. പോൾപൊസിഷനു മുന്പായുള്ള സ്പ്രിന്റില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഹാമിൽട്ടണിന് റേസിലാണ് പിഴച്ചത്. സാങ്കേതിക പ്രശ്നത്തെത്തുടർന്ന് ഹാമിൽട്ടണിനെ അയോഗ്യനാക്കി. ഏറ്റവും കുറഞ്ഞത് ഒന്പത് മില്ലിമീറ്ററാണ് കാറിന്‍റെ പിൻഭാഗത്തെ സ്കിഡിനു വേണ്ടത്.എന്നാല്‍ ഹാമിൽട്ടണിന്‍റെ ഫെരാരിയുടെ പിൻഭാഗത്തെ സ്കിഡ് ബ്ലോക്ക് ഏറ്റവും കുറഞ്ഞ കനത്തിന് താഴെയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അയോഗ്യനാക്കപ്പെട്ടത്. സഹഡ്രൈവറായ ചാൾസ് ലെക്ലർക്കിനെയും അയോഗ്യനാക്കിയിട്ടുണ്ട്. മക്‌ലാരന്‍റെ ഓസ്ട്രേലിയൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രിയാണ് ചൈനീസ് ഗ്രാൻപ്രീയിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്.

Cricket

ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം; മാപ്പ് പറയണം എന്ന് ആവശ്യം ശക്തമാകുന്നു

ഐപിഎല്ലില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം. രാജസ്ഥാന്‍ താരവും ഇംഗ്ലീഷ് പേസറുമായ ജോഫ്ര ആര്‍ച്ചറിനെതിരെയാണ് ഹര്‍ഭജന്റെ വിവാദ പരാമര്‍ശമുണ്ടായത്. ലണ്ടനിലെ കറുത്ത ടാക്‌സി’ എന്ന പരാമര്‍ശമാണ് വിവാദമായത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്-രാജസ്ഥാന്‍ റോയല്‍സ് മത്സര കമന്ററിക്കിടെയാണ് ഹര്‍ഭജന്‍ വിവാദ പരാമര്‍ശം നടത്തിയത്.ഹര്‍ഭജന്‍ മാപ്പ് പറയണമെന്നും കമന്ററി പാനലില്‍ നിന്ന് പുറത്താക്കണമെന്നുമുള്‍പ്പെടെയുള്ള ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്. പരാമര്‍ശം വിവാദമായെങ്കിലും ഹര്‍ഭജന്‍ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Cricket

ചെന്നൈയെ വിറപ്പിച്ചു; വിഘ്‌നേഷ് പുത്തൂരിന് ധോണിയുടെ പ്രശംസ

ഐപിഎല്ലില്‍ ചെന്നൈയെ വിറപ്പിച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരിനു ചെന്നൈയുടെ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ പ്രശംസ. സ്പിന്‍ മാന്ത്രികതയില്‍ ചെന്നൈയെ തളച്ചിട്ടതിനാണ് ധോണി അഭിനന്ദിച്ചത്. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വിഘ്‌നേഷ് മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു. മത്സരശേഷം വിഘ്‌നേഷിനെ തോളില്‍തട്ടി അഭിനന്ദിക്കുകയാണ് ധോണി ചെയ്തത്. ധോണിയുമായി വിഘ്‌നേഷ് സംസാരിക്കുകയും ചെയ്തു. ചെന്നൈയുടെ ഗെയ്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ വിക്കറ്റുകളാണ് വിഘ്‌നേഷ് വീഴ്ത്തിയത്. മത്സരത്തില്‍ ജയം ചെന്നൈയ്ക്ക് തന്നെ ആയിരുന്നെങ്കിലും വിഘ്‌നേഷിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

Cricket

ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന്റെ നില ആശങ്കാകുലം; ഹൃദയാഘാതം വന്നത് ധാക്ക പ്രീമിയര്‍ ലീഗിനിടെ

ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (36) ഗുരുതരാവസ്ഥയില്‍. ധാക്ക പ്രീമിയര്‍ ലീഗിനിടെയാണ് താരത്തിന് ഹൃദയാഘാതം വന്നത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് തമീമിന് നെഞ്ചുവേദന വന്നത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് തമീം. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ പ്രാഥമിക വൈദ്യസഹായം നല്‍കി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം ജനുവരിയില്‍ ഇഖ്ബാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ലും അദ്ദേഹം സമാനമായ പ്രഖ്യാപനം നടത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെട്ടതിനെ തുടര്‍ന്ന് തീരുമാനം മാറ്റി.

Cricket

ഐപിഎല്ലില്‍ വരവറിയിച്ച് വിഘ്‌നേഷ് പുത്തൂര്‍; നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വീഴ്ത്തിയത് 3 വിക്കറ്റ്

ഐപിഎല്ലില്‍ ചെന്നൈ-മുംബൈ പോരാട്ടത്തില്‍ തിളങ്ങിയത് കേരളത്തിലെ വിഘ്‌നേഷ് പുത്തൂര്‍. ചെന്നൈ-മുംബൈ പോരാട്ടം കണ്ടവര്‍ വിഘ്‌നേഷിനെ മറക്കാനിടയില്ല. വിജയത്തിലേക്ക് കുതിച്ച ചെന്നൈയെ വിറപ്പിച്ചാണ് വിഘ്നേഷ് മടങ്ങിയത്. മികവുറ്റ പ്രകടനമാണ് ഈ താരം പുറത്തെടുത്തത്. ഏഴ് ഓവറില്‍ 74-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിഘ്‌നേഷ് പുത്തൂര്‍ ബൗളിഗിന് എത്തിയത്. അഞ്ച് റണ്‍സ് വിട്ടുകൊടുത്തിട്ടാണ് ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റെടുത്തത്. നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീണ്ടും വിക്കറ്റെടുത്തു. അതോടെ ചെന്നൈ പ്രതിരോധത്തിലായി.നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്താണ് വിഘ്‌നേഷ് മൂന്ന്‌ വിക്കറ്റെടുത്തത്. രചിന്‍ രവീന്ദ്രയുടെ അര്‍ധസെഞ്ചുറി പ്രകടനത്തില്‍ നാലുവിക്കറ്റ് ജയവുമായാണ് ചെന്നൈ മടങ്ങിയത്.

Other Sports

ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിലേക്ക് ഇന്ത്യൻ ടീമും; യോഗ്യത നേടിയത് ബെഹറിനെ തകര്‍ത്ത്

ഫിബ പുരുഷ ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ 2025 എഡിഷനിലേക്ക് ഇന്ത്യൻ ടീമും. ആവേശഭരിതമായ പോരാട്ടത്തിൽ ബെഹറിനെ കീഴടക്കിയാണ് ഇന്ത്യ ഏഷ്യ കപ്പ് യോഗ്യത സ്വന്തമാക്കിയത്. സ്കോർ 81-77. ഓഗസ്റ്റ് അഞ്ച് മുതൽ 17വരെയാണ് ഏഷ്യ കപ്പ്. സൗദി അറേബ്യയിലെ ജിദ്ദയാണ് വേദിയാകുന്നത്. നീണ്ട 12 വർഷത്തിനുശേഷമാണ് ഇന്ത്യ ബെഹറിനെ കീഴടക്കുന്നത്. മത്സരത്തിൽ ഇന്ത്യക്കായി മലയാളി താരം പ്രണവ് പ്രിൻസ് 11 പോയിന്‍റ് സ്വന്തമാക്കി.

INDIA

ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍; ഇടപെടലുമായി ഉപരാഷ്ട്രപതി

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റിയെക്കുറിച്ച് ചര്‍ച്ച നടത്താനാണ് ഉപരാഷ്ട്രപതിയുടെ തീരുമാനം. സഭാ നേതാവ് ജെ.പി.നഡ്ഡയുമായും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീം കോടതി റദ്ദാക്കിയതുമായ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) നിയമത്തെക്കുറിച്ച് ധന്‍ഖര്‍ സഭയില്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പ്രശ്നം വന്നതിനു ശേഷമാണ് വിഷയത്തിലുള്ള ഇടപെടല്‍. എന്‍ജെഎസി നിലനിന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്നാണ് ഉപരാഷ്ട്രപതി പറഞ്ഞത്. സംഭവം നടന്നത് ഉടനടി പുറത്തുവന്നില്ല എന്നതാണ് തന്നെ അലട്ടുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

INDIA

കടല്‍വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കണമെന്ന് രജനികാന്ത്; അഭ്യര്‍ത്ഥന വീഡിയോ സന്ദേശത്തിലൂടെ

കടല്‍വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കാൻ ആഹ്വാനവുമായി നടന്‍ രജനികാന്ത്. തീരദേശവാസികളുടെ സഹായമാണ് രജനി അഭ്യര്‍ഥിച്ചത്. വീഡിയോയിലൂടെയാണ് രജനിയുടെ ആഹ്വാനം. രാജ്യത്തിന്റെ സമാധാനത്തിനും യശസ്സിനും കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾ കടൽവഴിയാണെത്തുന്നതെന്ന് മുംബൈ ഭീകരാക്രമണം ഉദാഹരിച്ച് രജനി ചൂണ്ടിക്കാട്ടി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങുന്നവരെ കണ്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്യണം. സിഐഎസ്എഫ് കന്യാകുമാരി വരെ നടത്തുന്ന സൈക്ക്ലത്തോണിന്റെ ഭാഗമായാണ് രജനിയുടെ ആഹ്വാനം. .

KERALA

യുവതിക്കുനേരേ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്; മുന്‍ ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട് ചെറുവണ്ണൂരില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി കസ്റ്റഡിയില്‍. കൂട്ടാലിട സ്വദേശിയായ പ്രവിഷയാണ് ആയുര്‍വേദ ആശുപത്രിയില്‍ ആക്രമണത്തിന് ഇരയായത്. മുന്‍ഭര്‍ത്താവ് പ്രശാന്താണ് പിടിയിലായത്. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ പ്രവിഷ ചികിത്സയിലാണ്. പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാമെന്നു വന്നപ്പോഴാണ് പ്രവിഷ വിവാഹമോചനം നടത്തിയത്. രണ്ടര വര്‍ഷം മുന്‍പായിരുന്നു ഇത്. മകനെയും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. വിവാഹം കഴിഞ്ഞ് പതിമൂന്ന് വര്‍ഷമായി. രണ്ടു മക്കളുമുണ്ട്. പ്രവിഷയെ പ്രശാന്ത് ഉപദ്രവിക്കുമായിരുന്നു. പീഡനം സഹിക്കാനാകാതെ വരുമ്പോള്‍ പ്രവിഷ സ്വന്തം വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അപ്പോഴെല്ലാം പ്രശാന്ത് അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. മുന്‍പ് ഹെല്‍മറ്റുകൊണ്ട് പ്രശാന്ത് പുറത്ത് അടിച്ചതിനെ തുടര്‍ന്നാണ് പ്രവിഷയുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇതിന്റെ ചികിത്സക്കായാണ് ആയുര്‍വേദ ആശുപത്രിയിലെത്തിയത്. ഇവിടെ വച്ചാണ് പ്രശാന്ത് ആക്രമണം നടത്തിയത്.

INDIA

ബിജെപി നേതാവിന്റെ വെടിയേറ്റ്‌ മകനും മകളും കൊല്ലപ്പെട്ടു; ഭാര്യക്കും ഒരു മകള്‍ക്കും ഗുരുതര പരുക്ക്

ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബിജെപി നേതാവ് കുടുംബത്തെ കൂട്ടത്തോടെ വെടിവച്ചു. വെടിയേറ്റ് മകനും മകളും കൊല്ലപ്പെട്ടു. ഭാര്യക്കും മറ്റൊരു മകള്‍ക്കും ഗുരുതര പരുക്കേറ്റു. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. ബിജെപി നേതാവ് യോഗേഷ് രോഹില്ലയാണ് ഭാര്യക്കും മക്കൾക്കും നേരെ വെടിയുതിർത്തത്. സഹാരൻപൂർ ജില്ലയിലെ ഗംഗോ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പോലീസ് പിടികൂടി. കുടുംബത്തെ കൂട്ടത്തോടെ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്ന് യോഗേഷ് രോഹില്ല പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റള്‍ പോലീസ് കണ്ടെടുത്തു.

WORLD

മരിച്ചത് മുന്‍ യുഎസ് അറ്റോര്‍ണി ജനറല്‍; ജെസീക്ക എബറുടെ മരണത്തില്‍ ദുരൂഹത

മുൻ യു.എസ് അറ്റോർണി ജനറൽ ജെസീക്ക എബറിനെ (43) അലക്‌സാണ്ട്രിയയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ ബെവർലി ഡ്രൈവിലെ വീട്ടിൽ ബോധരഹിതയായ നിലയിലാണ് ഇവരെ കണ്ടത്. മരിച്ചത് സ്‌ത്രീ ജെസീക്ക എബറാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അലക്‌സാണ്ട്രിയ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2021ൽ പ്രസിഡന്റ് ജോ ബൈഡനാണ് ജെസീക്ക എബറിനെ യുഎസ് അറ്റോർണിയായി നാമനിർദേശം ചെയ്‌തത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം ഈ വർഷം ജനുവരിയിലാണ് രാജിവച്ചത്. 2009ലാണ് ജെസീക്ക എബർ അസിസ്‌റ്റന്റ് യുഎസ് അറ്റോർണിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2015 മുതൽ 2016 വരെ നീതിന്യായ വകുപ്പിലെ ക്രിമിനൽ ഡിവിഷൻ അസിസ്‌റ്റന്റ് അറ്റോർണി ജനറലിന്റെ കൗൺസിലറായിരുന്നു. പിന്നീട് വെർജീനിയയിലെ ക്രിമിനൽ ഡിവിഷന്റെ ഡപ്യൂട്ടി ചീഫായി.

WORLD

ന്യൂയോർക്കിൽ പൗരന്മാരല്ലാത്തവർക്ക് ഇനി വോട്ടവകാശമില്ല; നിയമം കോടതി റദ്ദാക്കി

ന്യൂയോർക്ക് നഗരത്തിലെ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർക്ക് ഇനി വോട്ട് ചെയ്യാന്‍ കഴിയില്ല. വോട്ട് ചെയ്യാൻ അനുമതി നൽകുന്ന വിവാദ നിയമം ന്യൂയോർക്ക് അപ്പീൽ കോടതി റദ്ദാക്കി. 2021ൽ സിറ്റി കൗൺസിൽ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വിധിച്ചത്. റിപ്പബ്ലിക്കൻമാരുടെ എതിർപ്പ് മറികടന്നാണ് കൗൺസിൽ നിയമം പാസാക്കിയത്. വിധിയോടെ ന്യൂയോർക്കിലെ ഏകദേശം 800,000 ഗ്രീൻ കാർഡ് ഉടമകളുടെ വോട്ടവകാശത്തിനുള്ള പ്രതീക്ഷകളാണ് ഇല്ലാതായത്. മേയർ എറിക് ആഡംസിന്റെ ഗതാഗത കമ്മിഷണര്‍ യാഡനിസ് റോഡ്രിഗസ് അവതരിപ്പിച്ച ബില്ലാണ് കോടതി റദ്ദാക്കിയത്. നികുതി അടയ്ക്കുകയും സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുന്നതിനാൽ പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യാമെന്ന് വാദം കോടതി അംഗീകരിച്ചില്ല. നിലവിലെ സിറ്റി കൺട്രോളർ സ്ഥാനാർഥികളായ ജസ്റ്റിൻ ബ്രാനൻ, മാർക്ക് ലെവിൻ എന്നിവരും ബില്ലിനെ പിന്തുണച്ചിരുന്നു. എന്നാൽ, മേയർ ബില്ലിൽ ഒപ്പുവെച്ചില്ല. വീറ്റോ ചെയ്യാതിരുന്നതിനാൽ ഇത് നിയമമായി മാറുകയായിരുന്നു.

WORLD

യുഎസിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍; പ്രകോപനമില്ലാതെയുള്ള വെടിവയ്പ്പില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുന്നു

യു.എസിലെ ഇന്ത്യക്കാരുടെ ആശങ്ക വര്‍ധിക്കുന്നു. വെര്‍ജീനിയയിലുള്ള ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറില്‍ എത്തിയയാള്‍ നടത്തിയ വെടിവയ്പില്‍ ജീവന്‍ നഷ്ടമായത് ഇന്ത്യക്കാരനായ അച്ഛനും മകള്‍ക്കുമാണ്. ഗുജറാത്ത് സ്വദേശികളായ പ്രദീപ് പട്ടേല്‍ (56), മകള്‍ ഉര്‍മി (24) എന്നിവരാണ് മരിച്ചത്. മദ്യം വാങ്ങാന്‍ എത്തിയ ജോര്‍ജ് ഫ്രെയ്സിയര്‍ (44) ആണ് വെടിവച്ചത്. ഇയാള്‍ മദ്യം വാങ്ങാനാണ് സ്റ്റോറില്‍ എത്തിയത്. തലേന്ന് രാത്രി എന്തുകൊണ്ട് ഷോപ്പ് അടച്ചു എന്ന് ചോദിച്ചാണ് വെടിവച്ചത്. പ്രദീപ് പട്ടേല്‍ സംഭവസ്ഥലത്ത് വച്ചും മകള്‍ ഉര്‍മി ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. നോര്‍ത്ത് കരോളിനയില്‍ ഇന്ത്യന്‍ വംശജനായ മൈനാക് പട്ടേല്‍ കവര്‍ച്ചാ ശ്രമത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും ഇരട്ട കൊലപാതകം.

WORLD

സൗദിയിൽ നിയമലംഘനത്തിന് അറസ്റ്റിലായവരുടെ എണ്ണം കൂടുന്നു; കടുത്ത നടപടിയുമായി ആഭ്യന്തര മന്ത്രാലയം

റമദാനിലും നിയമലംഘകര്‍ക്ക് എതിരെ കടുത്ത നടപടി സൗദി. ആഭ്യന്തര മന്ത്രാലയം നടത്തിയ ഫീൽഡ് കാമ്പെയ്‌നുകളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ അകത്തായത് 25,000 പേരാണ്. വിവരങ്ങൾ അതാത് നയതന്ത്ര കാര്യാലയങ്ങളിലേക്കു അറിയിച്ചതായും അധികൃതർ പറഞ്ഞു. അതിര്‍ത്തി ചട്ടങ്ങള്‍ ലംഘിച്ചതിന് 4,200 പേരെയും താമസചട്ടങ്ങള്‍ ലംഘിച്ചതിന് 18,000 പേരെയും തൊഴില്‍ നിയമലംഘനത്തിന് 3,000 പേരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ പറഞ്ഞു. നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുനിന്ന 36 വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. നിലവിൽ എൻഫോഴ്‌സ്‌മെന്റ് നടപടിക്രമങ്ങൾക്ക് വിധേയരായതില്‍ 38,000 പേര്‍ പ്രവാസികളാണ്. ഇതിൽ ഏകദേശം 35,000 പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളുമാണ്.

INDIA

ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ കെട്ടുകണക്കിന് പണം; അന്വേഷണത്തിന് സുപ്രീംകോടതി

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ ജുഡീഷ്യറി ഉലയുന്നു.പ്രശ്നം ഗൗരവമായി എടുത്ത സുപ്രീംകോടതി ന്വേഷണത്തിന് മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്.ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ,പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അംഗങ്ങള്‍. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലെ തീപ്പിടിത്തത്തെ തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍. തീ കെടുത്താന്‍ എത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയതെന്നാണ് പുറത്തുവന്ന വിവരം. ജസ്റ്റിസ് വര്‍മ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

KERALA

സവര്‍ക്കര്‍ രാജ്യദ്രോഹിയല്ലെന്ന് ഗവര്‍ണര്‍; രാജേന്ദ്ര അർലേക്കറും എസ്എഫ്ഐക്ക് എതിരെ

ആരിഫ് മുഹമ്മദ്‌ഖാന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കറും എസ്എഫ്ഐക്ക് എതിരെ തിരിയുന്നു. ‘സവർക്കറെയല്ല, ചാൻസലറെയാണ് വേണ്ടത്’ എന്ന എസ്എഫ്ഐ ബാനറാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ ബോര്‍ഡ് ഗവര്‍ണര്‍ കണ്ടത്. വൈസ് ചാൻസിലറോടാണ് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയത്. എന്തു ചിന്തയാണ് ഇതിനു പിന്നിലെന്ന് അറിയില്ല.സമൂഹത്തെ കുറിച്ചാണ് സവർക്കർ എപ്പോഴും ചിന്തിച്ചിരുന്നത്.അദ്ദേഹം കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്. ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ തന്നെ ഗവര്‍ണറുടെ ശ്രദ്ധ ആകര്‍ഷിച്ചത് ഈ ബോര്‍ഡാണ്. സവര്‍ക്കര്‍ പരാമര്‍ശം ഗവര്‍ണറെ ചൊടിപ്പിച്ചു. ഇത്തരം ബാനറുകൾ സര്‍വകലാശാലയില്‍ സ്ഥാപിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം വിസിയോടു നിർദേശിച്ചു.

Scroll to Top