[current_datetime]

GLOBAL NEWS

Saudi Arabia

സൗദിയുടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് അടിയന്തര സഹായം തേടി വിളിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലധികം

സൗദിയുടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് അടിയന്തര സഹായം തേടി വിളിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണക്ക്. 11 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ വന്നത് 28 ലക്ഷം കോളുകളാണ് വന്നത്. അതായത്, ഒരു ദിവസം ഒരു ലക്ഷത്തിന് അടുത്ത് ഫോൺ കോളുകൾ വരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പത്തു ലക്ഷം കോളുകളാണ് മക്കയിൽ നിന്നു മാത്രം ലഭിച്ചത്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായി 2025 മാർച്ചിൽ ഏകീകൃത എമർജൻസി നമ്പറായ 911 സെന്ററുകൾക്ക് ആകെ 2,879,325 കോളുകൾ ലഭിച്ചതായി നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് കഴിഞ്ഞ ദിവസം നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവുമധികം കോളുകൾ ലഭിച്ചത് റിയാദിൽ നിന്നുമാണ്. 1,300,628 കോളുകളാണ് ലഭിച്ചത്. തൊട്ടു പിറകിൽ മക്കയാണ്. 1,031,253 കോളുകൾ ലഭിച്ചു. കിഴക്കൻ പ്രവിശ്യയിൽ നിന്ന് ലഭിച്ചത് 547,444 കോളുകളാണ്. മെഡിക്കൽ സേവനങ്ങൾ, തീപിടുത്തം, ദുരന്തങ്ങൾ, ആംബുലൻസ് സേവനം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സാധരണ പൊതുജനം ഈ സേവനം ഉപയോഗപ്പെട്ടുത്തുന്നത്. അടിയന്തര റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും അവ ഉചിതമായ സുരക്ഷാ, സേവന ഏജൻസികളിലേക്ക് കൈമാറുന്നതിനും ചുമതലയുള്ള ഏകീകൃത എമർജൻസി ഓപ്പറേഷൻസ് സിസ്റ്റത്തിന്റെ ഭാഗമായാണ് കോളുകൾ കൈകാര്യം ചെയ്തത്. എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും അടിയന്തിര ആവശ്യങ്ങൾക്കുള്ള സേവനം ചെയ്യാനുള്ള സംവിധാനം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ പ്രാഥമിക മാർഗനിർദേശം നൽകലും മന്ത്രാലയം നൽകുന്ന സേവനത്തിന്റെ ഭാഗമാണ്. ഓട്ടോമേറ്റഡ് സംവിധാനം വഴി വേഗത്തിലുള്ള സേവനമാണ് ലഭ്യമാകുന്നത്. പ്രത്യേക പരിശീലനം നേടിയ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യമുള്ള വിദഗ്ധരുടെ സേവനമാണ് ലഭ്യമാക്കുന്നത്.

Kuwait

കുവൈറ്റിന് അന്താരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് കോടതികളുടെ ജനറൽ അസംബ്ലിയിൽ അംഗത്വം

അന്താരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് കോടതികളുടെ (IAAC) ജനറൽ അസംബ്ലി (അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിമാരുടെ അന്താരാഷ്ട്ര സമ്മേളനം) കുവൈറ്റിന്റെ അസോസിയേഷനിലെ ജനറൽ അസംബ്ലി അംഗത്വം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതായി നീതിന്യായ മന്ത്രാലയം. ചർച്ചകളിലും ആലോചനകളിലും, 1959 ലെ മുൻ ജുഡീഷ്യൽ ഓർഗനൈസേഷൻ നിയമം നമ്പർ (19) അനുസരിച്ച് കുവൈത്ത് നിയമനിർമ്മാതാക്കളുടെ നിലപാട് അവതരിപ്പിച്ചു. ഇത് നിയമവിരുദ്ധമായ ഭരണപരമായ തീരുമാനങ്ങൾക്കുള്ള നഷ്ടപരിഹാരം സിവിൽ കോടതികൾക്ക് വിധിക്കാൻ അനുവദിക്കുകയും, ഭരണപരമായ കരാറുകൾ പരിഗണിക്കാൻ അവർക്ക് അധികാരപരിധി നൽകുകയും ചെയ്തു. 1981 ലെ നിയമം നമ്പർ 20, 1982 ലെ നിയമം നമ്പർ 61 ഭേദഗതി ചെയ്തതിന് ശേഷം, പ്രാഥമിക കോടതികൾ, അപ്പീൽ കോടതികൾ, കാസേഷൻ കോടതികൾ എന്നിവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് സർക്യൂട്ടുകൾ സ്ഥാപിക്കപ്പെട്ടത്. അവിടെ പ്രതിവർഷം ആയിരക്കണക്കിന് കേസുകൾ പരിഗണിക്കപ്പെടുന്നുവെന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

Oman

വകാൻ ഗ്രാമത്തിന്റെ വളർച്ച ലക്ഷ്യമിട്ട് ഒമാൻ

വകാൻ ഗ്രാമത്തിന്റെ വളർച്ച ലക്ഷ്യമിട്ട് ഒമാൻ. ഗ്രാമത്തിന്റെ വളർച്ചക്ക് സഹായമേകുന്ന പ്രധാന സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി തെക്കൻബാത്തിന ഗവർണറുടെ ഓഫിസ് പ്രധാന കമ്മിറ്റിയുടെ യോഗം വിളിച്ചു ചേർത്തു. റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജലവിതരണം, അതിഥി മന്ദിരങ്ങൾ പോലുള്ള ടൂറിസം സംരംഭങ്ങൾ, പർവത പാതകളുടെ വികസനം എന്നിങ്ങനെ വാകാൻ ഗ്രാമം വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളെക്കുറിച്ചായിരുന്നു ചർച്ച. ഗവർണർ മസൂദ് ബിൻ സഈദ് അൽ ഹാഷെമി അധ്യക്ഷത വഹിച്ചു. നഖൽ വിലായത്തിലെ വാദി മിസ്തലിൽ നടന്ന യോഗത്തിൽ നഖൽ വാലി, ഗ്രാമ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു. റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജലവിതരണം, അതിഥി മന്ദിരങ്ങൾ പോലുള്ള ടൂറിസം സംരംഭങ്ങൾ, പർവത പാതകളുടെ വികസനം എന്നിങ്ങനെ വാകാൻ ഗ്രാമം വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടന്നു. വകാൻ ഗ്രാമത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 32,000 വിനോദ സഞ്ചാരികളാണ് 2023ൽ ഇവിടെയെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 2,000 മീറ്റർ ഉയരത്തിൽ, പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന വകാൻ ഗ്രാമം മസ്കത്തിൽനിന്ന് 150 കി.മീ അകലെയാണ്. മിതമായ വേനൽകാലവും കുറഞ്ഞ ശൈത്യകാല താപനിലയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സുൽത്താനേറ്റിലെ ആപ്രിക്കോട്ടും പീച്ചും വളരുന്ന ചുരുക്കം ചില പ്രദേശങ്ങളിലൊന്നാണ് വകാൻ. മുന്തിരി, മാതളനാരങ്ങ, ഈന്തപ്പന, വിവിധയിനം പൂക്കൾ, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്ന പർവതസസ്യങ്ങൾ എന്നിവയും ഗ്രാമത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. ദാഖിലിയ ഗവർണറേറ്റിന്‍റെ അതിർത്തിയിലാണ് വകാൻ സ്ഥിതി ചെയ്യുന്നതെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖലിന്‍റെ ഭാഗമാണ് വകാൻ. വകാന് പുറമെ അൽ ഖുറ, അൽ ഹജ്ജാർ, മിസ്ഫത്ത് അൽ ഖുറ, അൽ ഷിസ്, അൽ അഖർ, ഹദ്ദിഷ്, അൽ ഖദാദ്, അൽ ഖദ്ര, അർദ് അൽ ഷാവ, അൽ മിസ്ഫത്ത്, അൽ ദാഹിറ എന്നീഗ്രാമങ്ങളാണ് വാദി മിത്തലിൽ ഉൾപ്പെടുന്നത്. ആപ്രിക്കോട്ടും പീച്ചും പൂത്തുലഞ്ഞ് സീസൺ ആരംഭിക്കുന്നതോടെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖൽ വിലായത്തിലെ വാദി മിസ്റ്റലിലെ വകാനിലേക്ക് സഞ്ചാരികളൊഴുകും. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് വന്നെത്താറുള്ളത്. ജനുവരിയുടെ തുടക്കത്തിൽ ഇവ രണ്ടും പൂവിട്ട് തുടങ്ങും. പഴങ്ങളുടെ വിളവെടുപ്പ് കാലമായ മേയ് പകുതി മുതൽ ആഗസ്റ്റ് അവസാനം വരെയാണ് വകാൻ സന്ദർശിക്കാൻ അനുയോജ്യമായ സമയം.

Kuwait, UAE

ഭിന്നശേഷി അവകാശ സംരക്ഷണവും സേവനവും കൂടുതൽ കാര്യക്ഷമമാക്കാൻ കുവൈത്തും യു.എന്നും

ഭിന്നശേഷി അവകാശ സംരക്ഷണവും സേവനവും കൂടുതൽ കാര്യക്ഷമമാക്കാൻ കുവൈത്തും യു.എന്നും. ഇതിന്റെ ഭാഗമായി സാമൂഹിക, കുടുംബ, ബാല്യകാലകാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈലയും ഭിന്നശേഷി അവകാശങ്ങളെക്കുറിച്ചുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർ ഹെബ ഹഗ്രാസും ചർച്ച നടത്തി. ഭിന്നശേഷി സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടെ പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ചയിൽ പരാമർശിച്ചതായി മന്ത്രി വ്യക്തമാക്കി. ബെർലിനിൽ നടന്ന ആഗോള ഭിന്നശേഷി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വ്യക്തികളുമായി ബന്ധപ്പെട്ട വിവിധ സാഹചര്യങ്ങളും അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സാമ്പത്തിക പ്രയാസങ്ങളും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു. സർക്കാർ ഏജൻസികൾ നൽകുന്ന സേവനങ്ങളും പരിപാടികളും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. യു.എൻ ഏജൻസികളുമായി സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിലുള്ള കുവൈത്തിന്റെ താൽപര്യം അൽ ഹുവൈല ഹെബ ഹഗ്രാസിനെ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും കുവൈത്തിന് സാങ്കേതിക പിന്തുണയും സഹകരണവും ഹെബ ഹഗ്രാസ് ഉറപ്പു നൽകി. കുവൈത്ത് മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം അൽ ദുവൈജ് അസ്സബാഹും യോഗത്തിൽ പങ്കെടുത്തു.

UAE

ആരോഗ്യ – സുരക്ഷ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സമഗ്ര പദ്ധതിയുമായി യുഎഇ

രാജ്യവ്യാപകമായി ഉദ്യോഗസ്ഥ മോധാവിത്വം ഇല്ലാതാക്കുന്നതിനും ആരോഗ്യ – സുരക്ഷ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി സമഗ്രപദ്ധതി പ്രഖ്യാപിച്ച് ആരോഗ്യ പ്രതിരോധമന്ത്രാലയം. ജനങ്ങൾക്കുമേലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടൽ കുറച്ച് ആരോഗ്യ മേഖലയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും സേവന വിതരണം പുനർനിർവചിക്കുന്നതിനുമാണ് സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഫീഡ് ബാക് ശേഖരിക്കുന്നതിനായി ഉപഭോക്തൃ കൗൺസിലുകൾ, പങ്കാളി കേന്ദ്രീകൃതമായ വിവിധ ഗ്രൂപ്പുകൾ, നേരിട്ടുള്ള ഉപഭോക്തൃ അഭിമുഖം എന്നിവ നടപ്പാക്കും. കൂടാതെ ദേശീയ തലത്തിൽ ഏകീകൃത ലൈസൻസിങ് പ്ലാറ്റ്ഫോം വികസിപ്പിക്കും. ഇതിന്‍റെ ഭാഗമായി സുസ്ഥിരവും സ്മാർട്ടും ഉപഭോക്തൃ കേന്ദ്രീകൃതമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് നൂതന സംവിധാനങ്ങൾ നടപ്പാക്കും. ഇതു വഴി എല്ലാ ആരോഗ്യ പ്രഫഷനലുകൾക്കുമുള്ള ലൈസൻസിങ് നടപടികൾ കേന്ദ്രീകൃതവും തടസ്സമില്ലാത്തതുമാകും. അതോടൊപ്പം സ്വകാര്യ, പ്രാദേശിക ഘടകങ്ങളുമായുള്ള സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയത്തിന്‍റെ നിലവിലുള്ള ഡിജിറ്റൽ ലബോറട്ടറിയുടെ ഉപയോഗം പരമാവധിയാക്കാനായി ദേശീയ ഡിജിറ്റൽ എക്സ്പീരിയൻസ് സെന്‍റർ സ്ഥാപിക്കും. ആരോഗ്യ മന്ത്രാലയത്തിന്‍റെ സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിലുള്ള മന്ത്രാലയത്തിന്‍റെ പ്രതിബദ്ധതയാണ് പുതിയ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ സപോർട്ട് സർവിസ് സെക്ടർ അസി. അണ്ടർ സെക്രട്ടറി അബ്ദുല്ല അഹ്മദ് അഹ്ലി പറഞ്ഞു. വലിയ രീതിയിലുള്ള സേവന റീ എൻജിനീയറിങ് പദ്ധതിക്കായി മന്ത്രാലയം പ്രവർത്തിച്ചുവരുകയാണെന്നും എല്ലാ സേവനങ്ങളും പുനർരൂപകൽപന ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിവിധ ഓഹരി ഉടമകളുടെയും തന്ത്രപരമായ പങ്കാളികളുടെയും സഹകരണത്തോടെയാണ് പദ്ധതി വികസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Gulf, KERALA

ഫോബ്സ് പട്ടികയിൽ സമ്പന്ന മലയാളി യൂസഫലി തന്നെ; ഒന്നാം സ്ഥാനത്ത് ഇലോൺ മസ്ക്

ലോക ശതകോടീശ്വര പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ഫോബ്സിന്റെ ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്താണ് അദ്ദേഹം. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് ആണ് രണ്ടാം സ്ഥാനത്ത്. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. മുകേഷ് അംബാനിയാണ് 9,250 കോടി ഡോളർ ആസ്തിയുമായി ഇന്ത്യക്കാരിൽ മുന്നിൽ. ലോകസമ്പന്ന പട്ടികയിൽ 18-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) ,കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ) ,ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരുമാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

Bahrain

ബഹ്റൈനില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; നിരവധിപേര്‍ക്ക് പരുക്ക്

ബഹ്റൈനില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഹമല ഏരിയയിലാണ് സംഘര്‍ഷം. നിരവധി പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്ക് പറ്റിയവരില്‍ ഒരാൾ ഡൗൺ സിൻ‍ഡ്രോം ബാധിച്ച ബഹ്റൈൻ സ്വദേശിയാണ്. ഒരാളെ ഇഷ്ടിക കൊണ്ട് മർദിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. വഴക്ക് വലിയ സംഘർഷത്തിലേക്ക് മാറി. അക്രമികൾ യുവാക്കളെ പിന്തുടർന്ന് ആക്രമിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Qatar

ഖത്തറിൽ ഇന്ന് മുതൽ ചൂടേറും; പൊടിക്കാറ്റും ശക്തമാകും

ഖത്തറിൽ ഇനി ചൂട് കൂടും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. രണ്ടാഴ്ചയോളം സമാന അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. താപനില ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യും. ഇടിമിന്നലും കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.വൈകുന്നേരം തുടങ്ങി രാത്രിയിലുടനീളമാകും ഇടിമിന്നലും പൊടിക്കാറ്റും. ഏപ്രിൽ മാസത്തെ ശരാശരി പ്രതിദിന താപനില 26.6 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

Qatar

പെട്രോൾ വില കുറയും; ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ

ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. സൂപ്പർ ഗ്രേഡ് പെട്രോളിന് ഇന്ന് മുതൽ 2.05 റിയാലായിരിക്കും ഈടാക്കുക. പ്രീമിയം പെട്രോളിന് ഇന്ന് മുതൽ ലിറ്ററിന് 2.05 റിയാലും ആയിരിക്കും. കഴിഞ്ഞ ദിവസമാണ് ഖത്തർ എനർജി ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ പെട്രോൾ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ഡീസൽ വിലയിൽ മാറ്റമില്ല. ലിറ്ററിന് 2.05 റിയാൽ ആയി തുടരുന്നു.

Saudi Arabia

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ എത്തിയത് 12.22 കോടി പേർ

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കായെത്തിയത് 12.22 കോടി പേർ. 1.65 കോടി ഉംറ തീർഥാടകരും ഉൾപ്പെടെയാണ് ഇത്രയുമധികം ആളുകൾ തീർത്ഥാടനത്തിനായി എത്തിയത്. റമസാനിലെ അവസാന പത്തിലായിരുന്നു ഏറ്റവും തിരക്ക്. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവി(പ്രവാചക പള്ളി)യിലേക്കുമാണ് ഇത്രയധികം തീർത്ഥാടകർ എത്തിയത്. ഹറം പള്ളികളിൽ ഇഅതികാഫ് അനുഷ്ഠിച്ചവർ ഉൾപ്പെടെ പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് മടങ്ങിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തീർത്ഥാടകർക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും സുദിനമാണ് ഈദുൽ ഫിത്ർ എന്ന് സൽമാൻ രാജാവ് പറഞ്ഞു.

Scroll to Top